തമിഴകത്ത് ഇനി സിങ്കപ്പെൺപടൈക്കാലം; വനിതാ സുരക്ഷാ സേനയെ നാടിന് സമർപ്പിച്ചു
ചെന്നൈ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി തമിഴനാട്ടിൽ സിങ്കപ്പെൺപ്പടൈ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഫോഴ്സിനെ നാടിന് സമർപ്പിച്ചു. പ്രത്യേക വാഹനങ്ങളും സേനയുടെ ഹോളോഗ്രാമും മുഖ്യമന്ത്രി പുറത്തിറക്കി.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച സ്ത്രീകൾ മാത്രമുള്ള പ്രത്യേക പോലീസ് സേനയാണിത്. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കെ.ഭവാനിശ്വരിയാണ് ഈ പ്രത്യേക സേനയ്ക്ക് നേതൃത്വം നൽകുന്നത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ സി. ജോസഫ് വിജയ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളിൽ ഒന്നായിരുന്നു ഈ പ്രത്യേക സേനയുടെ രൂപീകരണം. സൈബർ ക്രൈം വിഭാഗം, സോഷ്യൽ മീഡിയ സെൽ, ഇന്റലിജൻസ് വിംഗ്, തമിഴ്നാട് സ്പെഷ്യൽ പോലീസ് ബറ്റാലിയനുകൾ എന്നിവയിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയാണ് ഈ ഫോഴ്സിലേക്ക് നിയോഗിച്ചിരിക്കുന്നത്.
18 സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വലിയൊരു നിര തന്നെ ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ലെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
