നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലുള്ളവർ ക്വാറന്‍റീൻ പൂർത്തിയാക്കി; ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

Share our post

കോഴിക്കോട്: ആശങ്കകൾക്കൊടുവിൽ ജില്ലയിൽ നിപ ഭീതി ഒഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന എല്ലാവരും നിർബന്ധിത ക്വാറന്‍റീൻ കാലാവധി വിജയകരമായി പൂർത്തിയാക്കി. രോഗവ്യാപനം തടയുന്നതിനായി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച ജില്ലയിലെ ആരോഗ്യ പ്രവർത്തകരെയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് മന്ത്രി അഭിനന്ദിച്ചു.

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ആർക്കും പുതിയതായി രോഗലക്ഷണങ്ങൾ കണ്ടെത്താത്തത് വലിയ ആശ്വാസമാണ് നൽകുന്നത്. ക്വാറന്‍റീൻ അവസാനിച്ചെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും ലോകാരോഗ്യ സംഘടനയുടെയും മാനദണ്ഡപ്രകാരമുള്ള കർശന നിരീക്ഷണം പ്രദേശത്ത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

നിപ പ്രതിരോധ പ്രോട്ടോക്കോൾ അനുസരിച്ച്, അവസാന പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള 42 ദിവസത്തെ നിരീക്ഷണ കാലയളവ് കൂടി പൂർത്തിയാകുന്നതോടെ മാത്രമേ പ്രദേശത്തെ ഔദ്യോഗികമായി ‘നിപ രഹിത’ പ്രദേശമായി പ്രഖ്യാപിക്കുകയുള്ളൂ. അതുവരെ ജനങ്ങൾ ജാഗ്രത തുടരണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!