Connect with us

Kannur

കള്ളവോട്ടും ബൂത്തുപിടിത്തവും വേണ്ട; കണ്ണൂരില്‍ പഴുതടച്ച സുരക്ഷ

Published

on

Share our post

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ കണ്ണൂരില്‍ പഴുതടച്ച സുരക്ഷയൊരുക്കി ജില്ല ഭരണകൂടവും പൊലീസും. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിലടക്കം വോട്ടിങ്ങ് നടക്കുന്ന മുഴുവന്‍ സമയവും വെബ് കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സേനയുടെ സുരക്ഷയിലായിരിക്കും വോട്ടെടുപ്പ്. കൂടാതെ പോളിങ്ങ് സ്‌റ്റേഷനുകളില്‍ കേന്ദ്ര നിരീക്ഷകരുടെ സാനിധ്യവുമുണ്ടാകും. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ജില്ല കളക്ടര്‍ അരുണ്‍ കെ.വിജയന്‍ അറിയിച്ചു.

ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും.

ക്രമസമാധാന നിര്‍വഹണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യ കണ്ണൂര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയിലെ എല്ലാ പട്രോളിംഗ് ടീമിനും യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഉതകുന്ന തരത്തിലാണ് ക്യു ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയത്.

റൂറല്‍ ജില്ലാ പൊലീസിന്റെ പരിധിയിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോള്‍, ഗ്രൂപ്പ് പട്രോള്‍, ക്യു ആര്‍ ടി പട്രോള്‍ എന്നിവയുടെ സ്ഥാനം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നിര്‍ണയിക്കാനും കഴിയുന്നതാണ് സംവിധാനം. ഇലക്ഷന്‍ ബന്തവസ്സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയ ക്യൂ ആര്‍ കോഡ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കഴിഞ്ഞാല്‍ പട്രോളിംഗ് ഡ്യുട്ടിയിലുള്ള പൊലീസ് സേനാംഗങ്ങളുടെ ഡ്യുട്ടി
സംബന്ധിച്ച വിശദ വിവരങ്ങളും പോളിംഗ് സ്റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.

റൂറല്‍ ജില്ലാ പരിധിയില്‍ ഇലക്ഷന്‍ സംബന്ധമായി എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പട്രോളിങ്ങ് ടീമുകളുടെ സാന്നിധ്യം നിര്‍ണ്ണയിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കാന്‍ ഇതോടെ കഴിയും. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ഇലക്ഷന്‍ സെല്‍ ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിനുപുറമെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ജില്ലയിലെ മലയോര മേഖലയിലുള്ള പോളിങ്ങ് ബൂത്തുകളിലും കനത്ത സുരക്ഷയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.


Share our post

Kannur

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

Published

on

Share our post

കണ്ണൂര്‍: ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരന്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോണ്‍ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാര്‍ജ് നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാര്‍ജ് ആയി നല്‍കിയ തുകയോ തിരികെ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

ക്രിപ്‌റ്റോ കോയിന്‍ വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യില്‍ സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു. ക്രിപ്‌റ്റോ ഇടപാട് നടത്തുന്ന പരാതിക്കാരന്‍ കോയിന്‍ വാങ്ങുന്നതിനായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും പണം ലഭിച്ചതോടെ പരാതിക്കാരന്റെ നമ്പര്‍ ബ്‌ളോക്ക് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒ.എല്‍എക്‌സില്‍ മൊബൈലിന്റെ പരസ്യം കണ്ട് വാങ്ങാന്‍ ഓണ്‍ലൈന്‍ ലിങ്കില്‍ കയറി പണം അഡ്വാന്‍സ് നല്‍കിയ മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു. സംഭവങ്ങളില്‍ പൊലീസ് കേസെടുത്തു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റര്‍ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.


Share our post
Continue Reading

Kannur

വെസ്റ്റ് നൈല്‍ പനി: കണ്ണൂരിലും ജാഗ്രത

Published

on

Share our post

കണ്ണൂർ: കണ്ണൂർ വാട്ടർ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന 52 വയസുകാരനെ വെസ്റ്റ് നൈല്‍ പനി രോഗത്തിന്റെ ലക്ഷണങ്ങളോട് കൂടി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശവമായി ജില്ലാ മെഡിക്കല്‍ ഓഫീസ്. ഇലക്ഷൻ സർവ്വയലൻസ് ടീമിന്റെ ഭാഗമായി ചൊക്ലി ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ ഇയാൾക്ക് ഏപ്രില്‍ 18ന് പനി വരികയും അതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി പൂനെയില്‍ സാമ്പിള്‍ അയച്ച്‌ ഫലം വന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാവൂ എന്നാണ് പ്രോട്ടോക്കോള്‍. ഈ രോഗിയുടെ സാമ്പിള്‍ റിസള്‍ട്ട് ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ നിലവില്‍ ഇത് സ്ഥിരീകരണം നടത്തിയ ഒരു വെസ്റ്റ് നൈല്‍ ഫീവർ കേസ് അല്ല. അതേ സമയം വെസ്റ്റ് നൈല്‍ ഫീവർ ആയി സ്ഥിരീകരണം വന്നു കഴിഞ്ഞാല്‍ ഇതിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഇപ്പോള്‍തന്നെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പത്ത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ വർഷം രണ്ട് വെസ്റ്റ് നൈല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. എടക്കാട്, കൊളശ്ശേരി (തലശ്ശേരി) എന്നീ പ്രദേശങ്ങളിലായിരുന്നു ഇത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ല വെക്ടർ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൊക്ലി പ്രദേശത്ത് ഫോഗിംഗ് നടത്തി.

കൊതുക് തന്നെയാണ് വില്ലൻ

വെസ്റ്റ് നൈല്‍ ഫീവർ എന്ന അസുഖത്തിന്റെ രോഗാണു വൈറസുകളാണ്. ക്യൂലക്സ് കൊതുക് കടി വഴിയാണ് രോഗം പകരുന്നത്. നേരിട്ട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതല്ല. വെസ്റ്റ് നൈലിന്റെ വൈറസ് ശരീരത്തില്‍ ഉള്ള മറ്റൊരു ജീവിയെ (ഉദാ: പക്ഷികള്‍) കൊതുക് കടിക്കുമ്പോള്‍ ആണ് കൊതുകിന്റെ ശരീരത്തില്‍ വൈറസ് എത്തുന്നത്. ഈ കൊതുക് മനുഷ്യനെ കടിക്കുമ്പോൾ വൈറസ് മനുഷ്യന്റെ ശരീരത്തില്‍ എത്തുകയും രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങൾ

കൊതുക് കടി ഏറ്റ് രണ്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ ആണ് അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാൻ തുടങ്ങുന്നത്. തലവേദന, പനി, സന്ധി വേദന, ചർദ്ദി, ശരീരത്തില്‍ പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ഒരു ശതമാനത്തില്‍ താഴെ ആളുകളിലാണ് തലച്ചോറിനെ ബാധിക്കുകയും എൻസെഫലൈറ്റിസ് അല്ലെങ്കില്‍ മെനിഞ്ചൈറ്റിസ് സംഭവിക്കുകയും ചെയ്യുന്നത്.

▫️ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ ആണ് രോഗം പരത്തുന്നത്.

▫️ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ ഉള്ള പ്രദേശത്ത് രോഗ ബാധയ്ക്ക് സാദ്ധ്യത.

▫️കൊതുക് നശീകരണവും കൊതുക് കടി ഏല്‍ക്കാതെ ശ്രദ്ധിക്കലുമാണ് പ്രതിരോധ മാർഗങ്ങള്‍. 


Share our post
Continue Reading

Kannur

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം: രണ്ടാം ദിവസവും ദുരിതം, വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള നാല് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി, ദമ്മാം വിമാന സർവീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച്‌ച പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം ലഭിക്കുന്നത്. മേയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.

ആശങ്ക ഒഴിഞ്ഞില്ല

എയർ ഇന്ത്യ എക്‌സ്പ്രസിലെ സമരം നീണ്ടുപോവുമോ എന്ന് ആശങ്ക. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൂട്ട അവധി എടുത്തുകൊണ്ടുള്ള സമരരീതി പിൻവലിച്ചതായി അറിയിച്ചിട്ടില്ല. എന്നാൽ, ചില വിമാനങ്ങൾ സർവീസ് നടത്തുന്നുമുണ്ട്.

കൊച്ചിയിൽനിന്ന് ഷാർജ, ദമാം, മസ്‌കറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് തിരിച്ചുമുള്ള അന്താരാഷ്ട്ര സർവീസുകളും ബെംഗളൂരുവിലേക്കുള്ള ആഭ്യന്തര സർവീസുമാണ് ബുധനാഴ്‌ച റദ്ദാക്കിയത്. യാത്രക്കാരിൽ കുറച്ചുപേർക്ക് ബോർഡിങ് പാസ് നൽകിയശേഷമാണ് പുലർച്ചെ ഷാർജയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയത്.

തിരുവനന്തപുരത്ത് യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകി സുരക്ഷാ പരിശോധനയും കഴിഞ്ഞശേഷമാണ് ചൊവ്വാഴ്‌ച രാത്രി പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതായി അറിയിപ്പുണ്ടായത്. ഷാർജ, ചെന്നൈ, അബുദാബി, ദുബായ്, ബെംഗളൂരു, മസ്‌കറ്റ് സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്ക് എത്തേണ്ട മൂന്ന് വിമാനങ്ങളും സർവീസ് മുടങ്ങിയവയിൽ ഉൾപ്പെടുന്നു.

കരിപ്പൂരിൽ ബുധനാഴ്‌ച രാവിലെ എട്ടിനും രാത്രി 11-നും ഇടയിൽ റാസൽഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്.

 

കണ്ണൂരിൽനിന്ന് ബുധനാഴ്‌ച പുലർച്ചെയും പകലുമായി ഷാർജ, മസ്‌റ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തിരികെ കണ്ണൂരിലേക്കുള്ള ബുധനാഴ്‌ചത്തെ സർവീസുകളും റദ്ദായി. വൈകീട്ട് കുവൈത്തിലേക്കുള്ള സർവീസും റദ്ദാക്കി.

 

ജീവനക്കാർ കൂട്ടമായി സമരത്തിനിറങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി കമ്പനി സി.ഇ.ഒ. അലോക് സിങ് വ്യക്തമാക്കി.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും വ്യോമയാന മന്ത്രിക്ക് കത്തയച്ചു.


Share our post
Continue Reading

Kannur12 mins ago

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

Kerala24 mins ago

കാട്ടാക്കടയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

KOOTHUPARAMBA1 hour ago

പാനൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

Kerala2 hours ago

എസ്.എസ്.എൽ.സി: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

Kannur2 hours ago

വെസ്റ്റ് നൈല്‍ പനി: കണ്ണൂരിലും ജാഗ്രത

Kerala3 hours ago

വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

Kerala4 hours ago

വനിതാ സബ് കലക്ടറെ ഫോൺ ചെയ്ത് ശല്യപ്പെടുത്തി, വാട്സാപ്പ് സന്ദേശം അയച്ചു; ക്ലർക്കിന് സസ്പെൻഷൻ

Kerala4 hours ago

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

Kerala5 hours ago

കാട്ടാന ആക്രമണത്തിൽ 52കാരന് ദാരുണാന്ത്യം

Kerala5 hours ago

എസ്‌.എഫ്‌.ഐ മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി മുങ്ങിമരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!