വാഹനാപകടങ്ങളിൽ സൗജന്യ ചികിത്സയ്ക്കായി കേന്ദ്രത്തിന്റെ പിഎം രാഹത്ത്; പദ്ധതി നടപ്പാക്കാതെ കേരളം
കോഴിക്കോട്: റോഡപകടങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിലെത്തുന്നവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒന്നരലക്ഷം രൂപയുടെ സൗജന്യ സഹായപദ്ധതി ‘പി.എം. രാഹത്ത്’ കേരളത്തിൽ നടപ്പായില്ല.
റോഡപകടങ്ങളിൽപ്പെട്ട് ആശുപത്രികളിൽ എത്തുന്നവർക്ക് പണമില്ലെങ്കിൽ ചികിത്സ നിഷേധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. ഒന്നരലക്ഷം രൂപയുടെ ചികിത്സാസഹായം അപര്യാപ്തമാണെന്നും മൂന്നുലക്ഷം രൂപയെങ്കിലും വേണമെന്നുമാണ് സംസ്ഥാനസർക്കാർ നിലപാട്.
തുക വർധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അതിനാലാണ് പദ്ധതി വൈകുന്നതെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
അപകടമുണ്ടായി ഒരു മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) ആശുപത്രികളിൽ എത്തിക്കുന്നതുമുതൽ ഏഴുദിവസംവരെയാണ് ചികിത്സാ സഹായം. ഒന്നരലക്ഷം രൂപ അനുവദിച്ച് കേന്ദ്രം, മൂന്നുലക്ഷമെങ്കിലും വേണമെന്ന് കേരളം; തർക്കത്തിൽ കുരുങ്ങി നടപ്പാകാതെ പദ്ധതി
പി.എം. രാഹത്ത് പദ്ധതി
2026 ഫെബ്രുവരി 13-നാണ് പദ്ധതി നിലവിൽവന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മോട്ടോർ വെഹിക്കിൾ ആക്‌സിഡന്റ് ഫണ്ട് മുഖേന ആശുപത്രികൾക്കാണ് തുക ലഭ്യമാക്കുക. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഈ ആനുകൂല്യം നൽകാനാണ് നിർദേശം. അപകടത്തിന് ഇരയായവർ മുൻകൂർ പണമൊന്നും ആശുപത്രിൽ അടയ്‌ക്കേണ്ട
