16 പായ്ക്കറ്റുകളിലായി 34 കിലോ കഞ്ചാവ്, കേരളത്തില്‍ ഇരട്ടി വില; അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Share our post

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ 34 കിലോഗ്രാമോളം കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഫിക്കുള്‍ ഷെയ്ഖ് (30), ജുയെല്‍ ഷെയ്ഖ് (22), സഹിന്‍ ഷെയ്ഖ് (29) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്.

മൂന്നംഗ സംഘം ഒഡീഷയില്‍ നിന്നും കഞ്ചാവ് വാങ്ങി ട്രെയ്‌നില്‍ യാത്ര ചെയ്ത് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി, അവിടെ നിന്ന് ഓട്ടോയില്‍ വരുമ്പോള്‍ ആലുവ തോട്ടക്കാട്ടുകരയില്‍ വച്ചാണ് പോലീസിന്‍റെ പിടിയിലായത്. 16 പ്രത്യേക കവറുകളിലായി പൊതിഞ്ഞ് ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗത്തേക്ക് വില്‍പ്പന നടത്തായി കൊണ്ടുവന്ന കഞ്ചാവാണിത്. വില്‍പ്പന നടത്തി തിരിച്ചു പോകാനായിരുന്നു ഇവരുടെ പദ്ധതി. കിലോയ്ക്ക് 5000 രൂപ നിരക്കില്‍ ഒഡീഷയില്‍ നിന്ന് വാങ്ങി പത്തിരട്ടി വിലക്കാണ് ഇവിടെ വില്‍പ്പന നടത്തുന്നത്.

ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്‍റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്‍, ആലുവ ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്‍, ഇന്‍സ്‌പെക്ടര്‍ കെജി ഗോപകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!