രമ്യാ ഹരിദാസിന്റെ വാദങ്ങൾ പൊളിയുന്നു; പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിലില്ല, രേഖകൾ പുറത്ത്

Share our post

ചിറയിൻകീഴ്: കോൺഗ്രസ് നേതാവ് പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്ന രമ്യാ ഹരിദാസ് എം.എൽ.എ.യുടെ വാദങ്ങൾ പൊളിയുന്നു. എം.എൽ.എ.യ്ക്ക് സർക്കാർ അനുവദിച്ചു നൽകുന്നത് മൂന്ന് സ്റ്റാഫുകളെ മാത്രമാണ്. ഇതിൽ മണ്ഡലം പ്രതിനിധിയായ വിമൽ ഡെപ്യൂട്ടേഷനിൽ വന്ന ആളാണ്. ഡ്രൈവർ അടക്കം മറ്റ് രണ്ട് പേർകൂടിയാണ് ഈ ഔദ്യോഗിക സ്റ്റാഫ് പട്ടികയിലുള്ളത്. സർക്കാരിന്റെ ഈ ഔദ്യോഗിക പട്ടികയിൽ ഒരിടത്തും പാളയം പ്രദീപിന്റെ പേരില്ല.

അതിനിടെ, കോൺഗ്രസ് പ്രവർത്തകനായ സജിത് മുട്ടമ്പലം രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിലും ദുരൂഹതകൾ ഉയരുന്നുണ്ട്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ, രമ്യ ഹരിദാസ് സജിത്തിന്റെ കൈകളിൽ മുറുക്കിപ്പിടിച്ച് ‘എന്റെ പിടിവിടൂ’ എന്ന് വിളിച്ചുപറയുന്നതായാണ് കാണുന്നതെന്ന് ആരോപണമുണ്ട്. ഈ വിഷയത്തിൽ കെ.പി.സി.സി സമിതിക്ക് മുന്നിൽ ഹാജരായ സജിത് മുട്ടമ്പലം, എം.എൽ.എ തന്റെ പദവിയും സ്ത്രീ എന്ന പരിഗണനയും ദുർവിനിയോഗം ചെയ്ത് തനിക്കെതിരെ വ്യാജക്കേസ് നൽകാൻ ശ്രമിച്ചതായി ആരോപിച്ചു. നിലവിൽ സജിത്തിനെതിരെയോ സജാദിനെതിരെയോ പോലീസ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

വിവാദം ഒത്തുതീർപ്പാക്കാൻ കെ.പി.സി.സി നിർദേശപ്രകാരം എം.എം. ഹസന്റെ നേതൃത്വത്തിൽ വിളിച്ച അടിയന്തര യോഗത്തിൽ പരാതിക്കാരായ സജിത് മുട്ടമ്പലവും സജാദും പങ്കെടുത്തെങ്കിലും യോഗത്തിൽ രമ്യ ഹരിദാസ് എത്തിയില്ല. ഡൽഹിയിൽ നടക്കുന്ന മഹിളാ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ അവർ കൊച്ചിയിൽനിന്ന് പോയതായാണ് വിവരം. നിലവിൽ വിഷയം കൂടുതൽ തർക്കങ്ങളിലേക്ക് പോകാതെ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!