പൂച്ച പെറ്റുകിടക്കുന്ന ഖജനാവിന്റെ സ്ഥിതി എന്ത്?; ധവളപത്രം പത്ത് ദിവസത്തിനുള്ളിൽ ഇറക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വി.ഡി.സതീശൻ സർക്കാർ ധവളപത്രം ഇറക്കുന്നു. പത്തു ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി ഡോ.കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. സമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ധവളപത്രത്തിന്റെ ഉള്ളടക്കവും മുൻഗണനകളും ഈ യോഗത്തിൽ തീരുമാനിക്കും. ഖജനാവിന്റെ നിലവിലെ അവസ്ഥയും കടബാധ്യതകളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
സമിതി സമർപ്പിക്കുന്ന ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന്റെ ഭാവി സാമ്പത്തിക നയങ്ങൾ രൂപീകരിക്കുക. ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന് സതീശന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നു.
