കൂത്തുപറമ്പ് സ്ട്രോംഗ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് മാറ്റിയതില്‍ ദുരൂഹത; പരാതിയുമായി ജയന്തി രാജൻ
കണ്ണൂർ: കൂത്തുപറമ്പ് സ്ട്രോംഗ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് മാറ്റിയതില്‍ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന്. സ്ഥാനാർഥിയുടെ ഏജന്റ് എത്തും മുമ്പെ ഹാർഡ് ഡിസ്ക് മാറ്റിയെന്നും, ഹാർഡ് ഡിസ്ക് മാറ്റിയ സമയത്തെ വിഷ്വൽ കട്ടാണ് എന്നും ജയന്തി രാജൻ പറഞ്ഞു.
എന്തുകൊണ്ട് കൂത്തുപറമ്പിലും തലശേരിയിലും മാത്രം ഹാർഡ് ഡിസ്ക്ക് മാറ്റേണ്ടി വരുന്നു എന്നത് സംശയം ഉണ്ടാക്കുന്നെന്നും ജയന്തി രാജൻ ആരോപിച്ചു. സംഭവത്തിൽ ചീഫ് ഇലക്ഷൻ ഓഫീസർ, ജില്ലാ കളക്ടർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജയന്തി അറിയിച്ചു.
