തൂഫാനെ പോലെ ആയങ്കിയെ തൂക്കണം, തൂക്കിക്കൊല്ലരുത്: എം.വി.ജയരാജന്‍
തൂഫാനെ പോലെ അര്‍ജുന്‍ ആയങ്കിയെ തൂക്കണമെന്നും തൂക്കിക്കൊല്ലരുതെന്നും സിപിഎം നേതാവ് എം.വി.ജയരാജന്‍. ഇതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും, വെടിവയ്ക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന്‍ വളര്‍ന്നത് ക്വട്ടേഷന്‍ പാര്‍ട്ടിയിലാണ്, സിപിഎമ്മിലല്ല. പ്രതി പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യമാണെന്നും ക്വട്ടേഷന്‍ സംഘത്തിന്‍റെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും എം.വി.ജയരാജന്‍ വ്യക്തമാക്കി.
അതേസമയം, അർജുൻ ആയങ്കിയെ പൂട്ടാൻ അരിച്ചു പെറുക്കുകയാണ് പൊലീസ്. അർജുൻ നിരന്തരം ബന്ധപ്പെടുന്നവരും സഹായികളുമായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കണ്ണൂർ വളപട്ടണത്ത് ഏഴുപേരെ കരുതൽ തടങ്കിലിലാക്കി. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും അർജുന്‍റെ സഹായികളെ ചോദ്യം ചെയ്തു. അർജുൻ ഇടപ്പാളിലെ ആയൂർവേദ ആശുപത്രിയിൽ എത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
തിരച്ചിൽ നടക്കുമ്പോഴും ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പൊലീസിനെ പരിഹസിക്കലും വെല്ലുവിളിയും തുടരുകയാണ്. എന്നാല്‍ റൗഡികള്‍ പലതും പറയുമെന്നും, എല്ലാം പൊലീസ് നോക്കികോളുമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി.
അര്‍ജുന്‍ ആയങ്കി വിവാദത്തില്‍ പി.ജയരാജനെ ഉന്നമിട്ട് കണ്ണൂരിലെ മുന്‍ സിപിഎം നേതാവ് മനു തോമസ് രംഗത്തുവന്നു. അർജുനെപ്പോലുള്ളവരെ ഇന്ന് കാണും വിധമാക്കിയതിന് ഉത്തരവാദി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി ആണെന്നായിരുന്നു വിമര്‍ശനം.
