മുണ്ടത്തിക്കോട് ദുരന്തം: ‘അന്വേഷണം പുരോഗമിക്കുന്നു; ഒരാഴ്ചയ്ക്കുള്ളില്‍ അപകട കാരണം വ്യക്തമാകും’; ഡിജിപി

Share our post

തിരുവനന്തപുരം: മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഒരാഴ്ചയ്ക്കുള്ളില്‍ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു.

നെട്ടയത്ത് പൊലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പ്രതിഷേധിച്ചതും ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നതുമായി ബന്ധപ്പെട്ടും ഡിജിപി പ്രതികരിച്ചു. നെട്ടയത്തെ പ്രതിഷേധത്തില്‍ ശ്രീലേഖയ്‌ക്കെതിരെ കേസ് എടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ഡിജിപി പറഞ്ഞത്. ശ്രീലേഖ മുതിര്‍ന്ന ഉദ്യോഗസ്ഥയും സഹപ്രവര്‍ത്തകയുമായിരുന്നു. സേനയോട് അനുഭാവപൂര്‍വ്വം പെരുമാറണമായിരുന്നുവെന്നും ഡിജിപി പറഞ്ഞു. ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. ഫ്‌ളൈറ്റ് പാത്തിലെ വ്യതിയാനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണും തിരുവമ്പാടി ലൈസന്‍സി സതീശനും കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയര്‍ന്നിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!