Connect with us

Kannur

ദേവസ്വം മന്ത്രിക്ക് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂരിലെ ക്ഷേത്രത്തിൽ

Published

on

Share our post

പയ്യന്നൂര്‍: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിൽ നിന്ന്. ദേവസ്വം മന്ത്രിയായിട്ടു പോലും താന്‍ നേരിട്ട ജാതീയ വിവേചനം കോട്ടയത്തെ ഒരു ചടങ്ങില്‍ വെളിപ്പെടുത്തിയതോടെയാണ് ഇതു ചർച്ചയായത്.

ക്ഷേത്രമോ സംഭവമോ വെളിപ്പെടുത്താതെയായിരുന്നു കോട്ടയത്തു നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിലെ മന്ത്രിയുടെ വിവരണം.

ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും അതേ വേദിയില്‍തന്നെ തന്‍റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞു. പ്രധാന പൂജാരി വിളക്കുമായി വേദിയിലെത്തിയപ്പോള്‍ വിളക്ക് എനിക്കു നല്‍കാനാണെന്നാണു കരുതി.

എന്നാല്‍, അദ്ദേഹംതന്നെ ദീപം തെളിച്ചു. ആചാരത്തിന്‍റെ ഭാഗമാകും തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനുശേഷം വിളക്ക് കൈയില്‍ തരാതെ നിലത്തുവയ്ക്കുകയായിരുന്നു.

ഞാന്‍ നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. ഞാന്‍ പറഞ്ഞു, പോയി പണിനോക്കാന്‍. താന്‍ തരുന്ന പണത്തിന് അയിത്തമില്ലല്ലോ. ഉണ്ടോ?. തനിക്കു മാത്രമാണോ അയിത്തമെന്ന് ചോദിച്ചതായും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കൂടെ ചടങ്ങില്‍ പങ്കെടുത്ത എം.എല്‍.എ ടി.ഐ. മധുസൂദനന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത് അല്‍പത്തരമെന്നാണ്. അയിത്തത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടി അംഗീകരിക്കാനാവില്ല.

അന്നത്തെ ചടങ്ങില്‍ അധ്യക്ഷനായിരുന്ന താനും ഉദ്ഘാടകനായ മന്ത്രിയും അന്നുതന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിരുന്നതായും എം.എല്‍.എ പറഞ്ഞു.

ജനുവരി 26ന് പയ്യന്നൂരില്‍ നടന്നത്

പയ്യന്നൂര്‍: നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്‍റെ ഭാഗമായി ഒരുക്കിയ നടപ്പന്തല്‍ ഉദ്ഘാടനത്തിനാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ടി.ഐ. മധുസൂദനൻ എം.എല്‍.എയോടൊപ്പം എത്തിയത്.

മന്ത്രിയെ സ്വീകരിച്ച് ക്ഷേത്രനടയിലേക്ക് ആനയിച്ചവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷേത്രത്തില്‍നിന്ന് ഭദ്രദീപവുമായി വന്ന ശാന്തിക്കാര്‍ ഭദ്രദീപം കൊളുത്തിയശേഷം മന്ത്രിയോട് ദീപം കൊളുത്താന്‍ ആവശ്യപ്പെട്ടു.

മുന്നോട്ടാഞ്ഞ മന്ത്രിക്ക് ഭദ്രദീപം കൈമാറാതെ നിലത്തുവയ്ക്കുകയായിരുന്നു. പിന്നീട് നിലത്തുവച്ച ഭദ്രദീപം എടുത്ത് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബീന മന്ത്രിക്ക് നല്‍കാന്‍ ശ്രമിച്ചുവെങ്കിലും മന്ത്രിയും എം.എല്‍.എയും ഭദ്രദീപം കൊളുത്താതെ മാറിനിന്നു. മറ്റുള്ളവര്‍ ഭദ്രദീപം കൊളുത്തിയതിനു ശേഷം മന്ത്രി നടപ്പന്തല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

അന്നത്തെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഒട്ടും പ്രകോപിതനാകാതെയാണു സംസാരിച്ചത്. ചെറുപ്പത്തില്‍ നേരിട്ടനുഭവിച്ച ജാതി വിവേചനം മനസില്‍ മായാത്തതിനാല്‍ ഈ സംഭവത്തില്‍ മാനസിക പ്രയാസം വന്നതിനാലാണ് ഭദ്രദീപം കൊളുത്താത്തതെന്നാണ് മന്ത്രി അവിടെ വിശദീകരിച്ചത്.


Share our post

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Trending

error: Content is protected !!