Connect with us

Breaking News

മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചു

Published

on

Share our post

മട്ടന്നൂർ: മഹാദേവ ക്ഷേത്രത്തില്‍നിന്ന് മുന്‍ ഭരണസമിതി കടത്തിയ തിരുവാഭരണങ്ങൾ ദേവസ്വം ബോര്‍ഡിന് തിരിച്ചേല്‍പ്പിച്ചു. മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെത്തിയാണ് തിടമ്പുനൃത്തത്തിന് ഉപയോഗിക്കുന്ന തിരുവാഭരണം തിരികെ ഏൽപ്പിച്ചത്‌.

കഴിഞ്ഞ വര്‍ഷമാണ്‌ കാണാതായത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിടമ്പുനൃത്തത്തിന്‌ ഉപയോഗിക്കാനായി തിരുവാഭരണം എടുക്കാൻ അലമാര തുറന്നപ്പോഴാണ് ആഭരണം സൂക്ഷിച്ചപെട്ടി കാണാത്തത് ശ്രദ്ധയിൽപ്പെട്ടത്. സ്വർണവും വെള്ളിയും അടങ്ങുന്ന തിരുവാഭരണമായിരുന്നു. മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനുമുമ്പ് ക്ഷേത്രഭരണം നിയന്ത്രിച്ച കമ്മിറ്റി തിരുവാഭരണം ക്ഷേത്രത്തിൽ സൂക്ഷിക്കാതെ കടത്തുകയായിരുന്നു. ഉത്സവത്തിലെ തിടമ്പുനൃത്തം കഴിഞ്ഞശേഷം ഓഫീസ് ഷെൽഫിൽ സൂക്ഷിക്കുന്ന ആഭരണം അടുത്ത ഉത്സവത്തിനാണ് എടുക്കുക. വയത്തൂർ ക്ഷേത്രത്തിൽനിന്ന്‌ പകരം തിരുവാഭരണം എത്തിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഉത്സവം നടത്തിയത്. 2021 ഒക്ടോബർ 13നാണ് കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്രം മലബാര്‍ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ തിരുവാഭരണങ്ങൾ ഉണ്ടായിരുന്നില്ല. മുന്‍ ഭരണസമിതിയുടെ ക്ഷേത്രം നടത്തിപ്പിൽ വ്യാപക ക്രമക്കേടുകളുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ തിരുവാഭരണം പുറത്ത് കൊണ്ടുപോയി ക്ഷേത്രാചാരലംഘനം നടത്തിയതില്‍ മുന്‍ ഭരണസമിതിക്കെതിരെ അമ്പലവാസികളില്‍നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിങ്കളാഴ്ച വന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കടത്തിയ ആഭരണങ്ങള്‍ തിരികെയേല്‍പ്പിച്ചത്. 2021ല്‍ തിരുവാഭരണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ദേവസ്വം ബോർഡ് നിയമപരമായി നടത്തിയ ഇടപെടലിൽ ഹൈക്കോടതിയിൽനിന്നും അനുകൂല വിധിയുണ്ടായിരുന്നു.

ഇതേ തുടർന്നാണ് മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർക്ക് മുൻപാകെ തിരുവാഭരണം ഏൽപ്പിച്ചത്‌. തിരുവാഭരണം പരിശോധന നടത്തിയെങ്കിലും ഇത് സംബന്ധിച്ച രജിസ്റ്റർ ഇല്ലായിരുന്നു. എന്നാൽ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ മറ്റുകാര്യങ്ങൾ മനസിലാക്കാനാവൂ എന്നും ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ടി രാജേഷ് പറഞ്ഞു. ക്ഷേത്ര പരിപാലന സമിതി ഭാരവാഹികളും പങ്കെടുത്തു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!