Connect with us

THALASSERRY

തലശ്ശേരി ജനറൽ ആസ്പത്രിയിൽ 291രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യം

Published

on

Share our post

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൗകര്യം വർധിപ്പിക്കുന്നു. 111 രോഗികൾക്കുള്ള ചികിത്സാ സൗകര്യം കൂടി ഒരുങ്ങി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാർഡുകളുടെ നവീകരണ പ്രവൃത്തി പൂർത്തിയായി. വാർഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ ആസ്പത്രിയിൽ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു.

180 രോഗികളെ പ്രവേശിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. വാർഡുകൾ നവീകരിച്ചതോടെ 291 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാകും.

ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളും റാമ്പും ബലപ്പെടുത്തി. വാർഡിലേക്ക് കയറിപ്പോകുന്ന റാമ്പ് തകർച്ചയിലായതിനാൽ അടച്ചിട്ടിരുന്നു.

റാമ്പിന്റെ മുകൾ ഭാഗത്ത് നിന്ന് കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയതോടെ കെട്ടിടത്തിനു തന്നെ ഭീഷണിയായി. റാമ്പ് നവീകരിച്ചതോടെ വാർഡിലേക്ക് കയറിപ്പോകാൻ സൗകര്യമായി. പുരുഷൻമാരുടെ മെഡിക്കൽ വാർഡ്, സ്ത്രീകളുടെ വാർഡ് എന്നിവിടങ്ങളിൽ നവീകരണം പൂർത്തിയായി.

രണ്ട് വാർഡുകളിലും 40 വീതം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. ലേബർറൂം തുറക്കുന്നതോടെ 14 രോഗികൾക്കുള്ള സൗകര്യം ലഭ്യമാകും.

സ്ത്രീകളുടെ ഏഴ് കിടക്കകളുള്ള ഐ.സി.യു. പ്രവർത്തനസജ്ജമായി. സ്ത്രീകളുടെ തീവ്രപരിചരണ വിഭാഗം നവീകരിച്ചു. ഇവിടെ നാല് രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. നിലവിൽ ലേബർറൂം പ്രവർത്തിക്കുന്ന വാർഡിൽ ഇനി തിമിരരോഗ ശസ്ത്രക്രിയ വിഭാഗം പ്രവർത്തിക്കും. ഇവിടെ 10 രോഗികളെ കിടത്തിച്ചികിത്സിക്കാൻ കഴിയും.നിലവിൽ മൂന്ന് രോഗികൾക്കുള്ള സൗകര്യം മാത്രമാണുള്ളത്.

സർക്കാർ സഹായത്തോടൊപ്പം ആസ്പത്രി വികസനഫണ്ട്, ഐ.എം.എ. കേരളശാഖ,ആൽഫ സർജിക്കൽസ് എന്നിവയുടെ സഹായവും ലഭിച്ചു.

സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്താണ് നവീകരണ പ്രവൃത്തി നടത്തിയത്.

നാല് ഡയാലിസിസ് യന്ത്രം കൂടി

നിലവിലുള്ള ഡയാലിസിസ് യൂണിറ്റിൽ ലയൺസ് ക്ലബ് മുഖേന നാല് ഡയാലിസിസ് യന്ത്രങ്ങൾ കൂടി സ്ഥാപിക്കും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക് 318-ഇ ഗവർണർ ടി.കെ. രജീഷ് മുൻകൈയെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതോടെ എട്ട് രോഗികൾക്ക് പുതുതായി ഡയാലിസിസ് ചെയ്യാൻ കഴിയും.

30 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ 12 യന്ത്രമാണ് ആസ്പത്രിയിലുള്ളത്. നാലെണ്ണം കൂടി വരുന്നതോടെ 16 ആകും.

നിലവിൽ 11 എണ്ണമാണ് ഉപയോഗിക്കുന്നത്. ലയൺസ് ക്ലബ് ഇന്റർനാഷണൽ, തലശ്ശേരി, മാഹി ലയൺസ് ക്ലബുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

നവീകരിച്ച വാർഡുകളും ഡയാലിസിസ് യന്ത്രവും 29-ന് ഉച്ചയ്ക്ക് 2.30-ന് ഉദ്ഘാടനം ചെയ്യുമെന്ന് സൂപ്രണ്ട് ഡോ. വി.കെ. രാജീവനും ആർ.എം.ഒ. ഡോ. വി.എസ്. ജിതിനും പറഞ്ഞു.

അത്യാഹിത വിഭാഗം നവീകരണം ഉടൻ തുടങ്ങും. ലിഫ്റ്റ് സ്ഥാപിക്കൽ വാട്ടർ ടാങ്ക് മാറ്റൽ എന്നിവ ഇതോടൊപ്പം നടത്തും.


Share our post

THALASSERRY

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളല്‍ നിലച്ചു

Published

on

Share our post

തലശ്ശേരി : നിരീക്ഷണ കാമറകള്‍ വന്നതോടെ തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച്‌ 27നാണ് കടല്‍ത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉള്‍പ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയില്‍ സ്ഥാപിച്ചത്. മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴ ഉള്‍പ്പെടെ കർശന നടപടികള്‍ ചുമത്തുന്നതിന് നഗരസഭയാണ് കാമറകള്‍ സ്ഥാപിച്ചത്.കടല്‍പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറയിലെ നിരീക്ഷണം നടക്കുന്നത്. വാഹനങ്ങളില്‍ കൊണ്ടുവന്നാണ് കാലങ്ങളായി കടല്‍ത്തീരത്ത് ആളുകള്‍ മാലിന്യം തളളിയിരുന്നത്. അറവുമാലിന്യങ്ങളും ആഴുകിയ പഴവർഗങ്ങളും ഹോട്ടല്‍ മാലിന്യങ്ങളുമടക്കം ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇക്കാരണത്താല്‍ കടല്‍ത്തീരത്ത് നായ ശല്യവും വ്യാപകമാണ്.കടല്‍ക്കരയില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാൻ നഗരസഭ അധികൃതർ മുന്നോട്ടുവന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്. കാമറയില്‍ കുടുങ്ങി പിടിവീഴുമെന്ന് തോന്നിയതോടെ മാലിന്യം തളളുന്നവർ പിറകോട്ടു വലിഞ്ഞു. തമിഴ് നാട്ടില്‍ നിന്നടക്കം മത്സ്യം കയറ്റിയെത്തുന്ന ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നുള്ള മലിന ജലം കടപ്പുറം റോഡില്‍ ഒഴുക്കിവിടുന്നതിനും നിരീക്ഷണ കാമറകള്‍ വന്നതോടെ പരിഹാരമായി. മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കുന്നതും ഇവിടെ പതിവായിരുന്നു. മലിനജലം കുത്തിയൊഴുകിയ റോഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ക്ലീനാണ്. പൊലീസിന്റെ സഹായത്തോടെയാണ് കടല്‍തീരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കിയത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

പോക്സോ കേസിൽ മുങ്ങിയ പ്രതി പിടിയിൽ

Published

on

Share our post

തലശ്ശേരി: പോക്സോ കേസിലെ പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. 2016 ൽ തലശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശ്ശേരി ഗോപാലപേട്ടയിലെ സത്താറിനെയാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എൽ.പി വാറന്റ് അന്വേഷിക്കുന്ന സിവിൽ പൊലീസ് ഓഫിസർമാരായ പി. റിജിൽ, സി.കെ. നിധിൻ എന്നിവരുടെ സമർഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതിയെ പിടികൂടാനാകാതെ അബ്സ്കോണ്ടിങ് ചാർജ് കൊടുത്തതിന് ശേഷം ഒമ്പത് വർഷത്തിലധികമായി മുങ്ങി നടക്കുകയായിരുന്നു പ്രതി.പ്രതിയുടെ ഒരു ഫോട്ടോ പോലും ലഭിച്ചിരുന്നില്ല. എങ്ങനെയെങ്കിലും പ്രതിയെ കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തിൽ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി നൂറുകണക്കിന് സത്താറുമാരെ ഐ.സി.ജെ.എസിൽ പരിശോധിച്ചതിൽനിന്നാണ് ഇതേ പേരിലുള്ള ഒരാൾ കോയമ്പത്തൂർ ജയിലിൽ തടവുകാരനായിരുന്ന വിവരം ലഭിച്ചത്.കോയമ്പത്തൂർ ജയിലിൽ അന്വേഷിച്ചതിൽ തമിഴ്നാട്ടിലെ പൊള്ളാച്ചി സിവിൽ സപ്ലൈ സി.ഐ.ഡി സ്റ്റേഷനിലെ കേസിലാണ് ഇയാൾ ജയിലിൽ കിടന്നതെന്ന് മനസ്സിലായി. ജയിലിൽ നിന്നും പ്രതിയുടെ ലോക്കൽ അഡ്രസ് ശേഖരിച്ച് അന്വേഷിച്ചതിൽ പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോട്ടോ നാട്ടിലെ വിശ്വസ്ഥരെ കാണിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതിയായ സത്താറാണെന്ന് വ്യക്തമായി. പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. സിവിൽ പൊലീസ് ഓഫിസറായ രോഹിത്തും സംഘത്തിലുണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

Trending

error: Content is protected !!