Connect with us

Breaking News

ഭിന്നശേഷി സംവരണത്തിലുള്ള റേഷൻകട നടത്താൻ ആൾമാറാട്ടം

Published

on

Share our post

മയ്യിൽ : ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത റേഷൻ കട ആൾമാറാട്ടത്തിലൂടെ തട്ടിയെടുക്കാൻ ശ്രമം. മയ്യിൽ പഞ്ചായത്തിലെ 11-ാം വാർഡിലെ കടൂർ അരയിടത്തുചിറയിലെ 135-ാം നമ്പർ റേഷൻ കട നടത്തുന്നതിന് ശ്രീകണ്ഠപുരം വയക്കരയിലെ സന്തോഷാണ് ശ്രമിച്ചത്‌. വയക്കരയിൽ റേഷൻ കട നടത്തുന്ന ഇദ്ദേഹം ജില്ലാ സപ്ളൈ ഓഫീസിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം പുറത്തായത്.

കടൂർ റേഷൻകടയുടെ സമീപത്തായി താമസിക്കുന്ന എം.വി. ഉണ്ണിക്കൃഷ്ണന്റെ കാർഡിൽ വയക്കരയിലെ ഭിന്നശേഷിക്കാരനായ എം.വി. അശ്വിന്റെ പേര് രണ്ടാഴ്ച മുൻപ്‌ വ്യാജമായി കൂട്ടിച്ചേർത്താണ് ശ്രമം നടത്തിയത്. അശ്വിനും സന്തോഷും പരിചയക്കാരാണ്. സന്തോഷാണ് എം.വി. അശ്വിന്റെ പേരിൽ റേഷൻകട നടത്തുന്നതിനായി അപേക്ഷ നൽകിയതെന്ന് പറയുന്നു.

നിരന്തോട് കവലയിൽ ഭിന്നശേഷിക്കാർക്കായി പുതുതായി അനുവദിക്കുന്ന റേഷൻകടയുടെ കെട്ടിടവും മറ്റും പരിശോധിക്കുന്നതിനായി തളിപ്പറമ്പ് റേഷനിങ് ഇൻസ്പെക്ടർ എത്തിയതോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. പുതിയ റേഷൻകട അനുവദിക്കുന്ന കാര്യം ആരും അറിയില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരനായ ആൾ പഞ്ചായത്തിൽ സ്ഥിരതാമസക്കാരാനാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കിയില്ല. 11 വർഷമായി റേഷൻകട നടത്തുന്ന പി. സുരേഷിനും ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.

ഭിന്നശേഷി സംവരണത്തിലൂടെ കടൂരിൽ റേഷൻ കട നടത്തുന്നതിനായി ഒരാളുടെ അപേക്ഷ മാത്രമാണ് ലഭിച്ചതത്രെ. ഇക്കാര്യത്തിൽ പരക്കെ സംശയമുയർന്നിട്ടുണ്ട്.

ചില ഉദ്യോഗസ്ഥരുടെ സഹായം ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നും നാട്ടുകാർ സംശയിക്കുന്നു. സംഭവത്തിൽ വിശദമായ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!