Connect with us

Kannur

ചാംപ്യൻസ് ബോട്ട് ‌ലീഗ് നാളെ ഉച്ചയ്ക്ക് 2.30ന് അഞ്ചരക്കണ്ടിപ്പുഴയിൽ

Published

on

Share our post

കണ്ണൂർ : ഉത്തര മലബാറിൽ ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാളെ വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടർ എസ്.ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഴപ്പിലങ്ങാട് കടവിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30ന് മന്ത്രി മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.

ഉദ്ഘാടനത്തിനു ശേഷം ഫൈനൽ മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് അഞ്ചിനു സമ്മാനദാനം നടക്കും.ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണു നടക്കുക.

സിബിഎൽ കഴിഞ്ഞ വർഷം ചാലിയാറിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഉത്തര മലബാറിൽ ജലോത്സവം എത്തുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രിയുടെ ധർമടം മണ്ഡലം പ്രതിനിധി പി.ബാലൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ഡി.ഗിരീഷ് കുമാർ, ടി.ജി.അഭിലാഷ് എന്നിവർ പറഞ്ഞു.

അഞ്ചരക്കണ്ടിപ്പുഴയുടെ തീരങ്ങളിൽ ആവേശത്തിരമാലകളുണർത്തി ഉത്തരമലബാറിന്റെ അഭിമാനച്ചുരുളൻ വള്ളങ്ങൾ കുതിച്ചുപായാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാണംകുണുങ്ങിയെത്തുന്ന മഴയുടെ തണുപ്പിനെയും ശാന്തമായൊഴുകുന്ന പുഴയിലെയോളങ്ങളെയും ആർത്തിരമ്പാൻ കൊതിക്കുന്ന വള്ളംകളി പ്രേമികളെയും തീപിടിപ്പിക്കുന്ന ചാംപ്യൻസ് ബോട്ട്‌ലീഗ് കണ്ണൂരിലേക്ക്.അണിയക്കാരന്റെ വേഗതയും അമരക്കാരന്റെ തന്ത്രങ്ങളും ലക്ഷ്യത്തിലേക്ക് തുഴ നീട്ടിയെറിഞ്ഞുകയറുന്ന തുഴക്കാരുടെ കുതിപ്പുമായി മത്സരിക്കാനിറങ്ങുന്നത് 13 ക്ലബ്ബുകൾ. നാളെ ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്യും.

13 ടീമുകൾ

കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നായി 13 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഒരു ടീം പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് 13 ആയി ടീം ലിസ്റ്റ് ചുരുങ്ങിയത്. കാസർകോട് ജില്ലയിൽ നിന്ന് 11 ടീമുകൾ പങ്കെടുക്കാനായി എത്തുമ്പോൾ കണ്ണൂരുനിന്ന് 2 ടീമുകൾ കൂടെ ജലമേളയ്ക്ക് ആവേശം പകർന്ന് അഞ്ചരക്കണ്ടി പുഴയിലേക്കെത്തും.

അഞ്ചരക്കണ്ടി; ശാന്തം, ഗംഭീരം

ചാംപ്യൻസ് ബോട്ട്ലീഗിന് ഉത്തരമലബാറിൽ ആദ്യമായി വേദിയാകുന്നത് അഞ്ചരക്കണ്ടി പുഴയാണ്. മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് മത്സരം നടക്കുന്നത്. വലിയ മഴ ഉണ്ടായാൽപോലും ജലനിരപ്പ് പതിയെ ഉയരുകയുള്ളു എന്നതും ഒരു കിലോമീറ്റർ ദൂരം നേർരേഖ പോലെ മത്സരത്തിന് അനുയോജ്യമായി ലഭിക്കുമെന്നതും അഞ്ചരക്കണ്ടിയുടെ തിരഞ്ഞെടുപ്പിൽ നിർണായകമായി.

മലബാർ ജലോത്സവം

1970കളോടെ കാസർകോട്, കണ്ണൂർ തീരങ്ങളിൽ ചെറുതും വലുതുമായ വള്ളംകളികൾ ആരംഭിച്ചിരുന്നെങ്കിലും പലയിടങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. ചരക്കുനീക്കത്തിനും കടത്തിനും ഉപയോഗിക്കുന്ന 5– 9 ആളുകൾ യാത്ര ചെയ്യുന്ന തോണികളുടെ മത്സരയോട്ടങ്ങൾക്ക് ഇരുജില്ലകളിലെയും തീരങ്ങളിൽ ഉത്സവപ്രതീതിയായിരുന്നു. ഈ മത്സരങ്ങൾക്ക് കമന്ററി പറയാനെത്തിയ കേരളത്തിന്റെ തെക്ക് നിന്നുള്ളവർക്ക് ഇവിടെയുള്ള ദേശങ്ങളിലെ ജനങ്ങൾ വള്ളംകളിയോട് കാണിക്കുന്ന ആത്മാർഥതയും ആവേശവും അദ്ഭുതമായി.

തിരികെ നാട്ടിലെത്തിയ അവരാണ് ഉത്തരമലബാറിന്റെ വള്ളം കളിയിലേക്ക് ചുരുളൻ വള്ളങ്ങളെ എത്തിക്കുന്നത്. തെക്കൻ കേരളത്തിൽ നിന്നുള്ള വിദഗ്ധർ ചുരുളൻ വള്ളങ്ങളുടെ നിർമാണ വിദ്യയുമായി കണ്ണൂരിലേക്കും കാസർകോടുള്ള മയീച്ചയിലേക്കുമെത്തി. അങ്ങനെ ചുരുളൻ വള്ളങ്ങളുടെ കരുത്തിൽ മലബാർ ജലോത്സവങ്ങളുടെ ഓളങ്ങൾ ചിതറിത്തെറിച്ചു.

കാസർകോടിന് ഓളപ്പാഠം പകർന്ന ‘പറക്കുംതളിക’

തെങ്ങിന്റെ മടൽ കൊണ്ട് നിർമിച്ച തുഴകളോട് കൂടിയ, 5–9 പേർ മത്സരിക്കുന്ന വള്ളങ്ങൾ ആയിരുന്നു ഉത്തരമലബാറിൽ ജലോത്സവം സജീവമായിരുന്ന കാസർകോട് ജില്ലയിലേത്. അത് തിരുത്തിക്കുറിക്കാൻ കണ്ണൂർ പഴയങ്ങാടിയിൽ നിന്ന് ഒരുടീമെത്തി. ജയിക്കാൻ വാശിയും കരുത്തും മാത്രം പോര വീതിയേറിയ മരത്തുഴകൾ കൂടെ വേണമെന്ന് രണ്ടുമൂന്ന് മത്സരങ്ങളിലൂടെ അവർ പഠിപ്പിച്ചു. ഓളത്തിലേക്ക് കരുത്തേറിയ ആ തുഴകൾ വന്നുവീഴുമ്പോൾ തീരമാകെ അലറിവിളിച്ചു, ‘പറക്കുംതളിക’.

നെഹ്റു ട്രോഫിയിലെ മലബാർ കരുത്ത്

ഇത്തവണ അഞ്ചരക്കണ്ടി പുഴയിൽ മത്സരിക്കാനെത്തുന്ന എല്ലാ തുഴക്കാരും പുന്നമടയിലെ ഓളപ്പരപ്പുകളിൽ വിവിധ ക്ലബുകൾക്കായി തുഴയെറിഞ്ഞവരാണ്. തെക്കൻ കേരളത്തിലെ തുഴക്കാരുടെ മികവ് വേഗതയിലെ തന്ത്രങ്ങളിലാണ്. ഉത്തരമലബാറിൽ നിന്നുള്ളവരുടേത് കൈക്കരുത്തിലും. അതുകൊണ്ടുതന്നെ ഒരു ചുണ്ടൻ വള്ളത്തിലെ തുഴക്കാരിൽ (100–85 ആളുകൾ) മലബാറുകാരും നിർണായക സ്ഥാനം വഹിക്കുന്നു. ഓരോ സീസണിലും കാസർകോട് നിന്നും കണ്ണൂരുനിന്നുമുള്ള തുഴക്കാർക്കായി തെക്കൻകേരളത്തിലെ ക്ലബുകൾ കാത്തിരിക്കും.

പങ്കെടുക്കുന്ന ടീമുകൾ

1. വയൽക്കര മയിച്ച

നീറ്റിലിറങ്ങിയ വർഷം: 2000

ക്ലബ് : വയൽക്കര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മയിച്ച

അമരത്ത് : മനോജ്

അണിയത്ത് : സുമനേഷ്

ശ്രദ്ധേയ നേട്ടങ്ങൾ : എംജി ട്രോഫി, കുപ്പം

ജലോത്സവം തുടങ്ങിയവയിൽ റണ്ണറപ്.

2.എകെജി മയിച്ച

നീറ്റിലിറങ്ങിയ വർഷം: 2014

ക്ലബ് :എകെജി മയിച്ച ആർട്സ് ആൻഡ്

സ്പോർട്സ് ക്ലബ്

അമരത്ത് :രമേശൻ

അണിയത്ത് :സജിത്ത്

ശ്രദ്ധേയ നേട്ടങ്ങൾ : 2014ലെ കിഴക്കേമുറി

ജലോത്സവത്തിൽ ജേതാക്കൾ

3.ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ

നീറ്റിലിറങ്ങിയ വർഷം: 2019

ക്ലബ് : ശ്രീ വിഷ്ണുമൂർത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ് കുറ്റിവയൽ

അമരത്ത് : രതീഷ്

അണിയത്ത് : സനിൽ

ശ്രദ്ധേയ നേട്ടങ്ങൾ : നിലമ്പൂരിൽ നടന്ന ചാംപ്യൻസ് ബോട്ട് ലീഗിൽ റണ്ണറപ്

4. ശ്രീ വയൽക്കര വെങ്ങാട്ട്

നീറ്റിലിറങ്ങിയ വർഷം: 2017

ക്ലബ് : ശ്രീ വയൽക്കര വെങ്ങാട്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :കെ.പി.സജിത്ത്

അണിയത്ത് :ലിജേഷ്

ശ്രദ്ധേയ നേട്ടങ്ങൾ : 2017ലെ എംജി ട്രോഫി,

പഴയങ്ങാടി ട്രോഫി എന്നിവയിൽ

ആദ്യസ്ഥാനങ്ങൾ.

5.ഇഎംഎസ് മുഴക്കീൽ

നീറ്റിലിറങ്ങിയ വർഷം: 2014

ക്ലബ് : ഇഎംഎസ് മുഴക്കീൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് : എം.സുനിൽകുമാർ

അണിയത്ത് :അഖിൽ

ശ്രദ്ധേയ നേട്ടങ്ങൾ : ആദ്യമായി ചുരുളൻവള്ളം ഉത്തരമലബാറിൽ മത്സരത്തിന് ഇറക്കി. അന്ന് ക്ലബ്ബിന്റെ പേര് ന്യൂശക്തി മുഴക്കീൽ എന്നായിരുന്നു. 2011– 12 വർഷങ്ങളിൽ തേജസ്വിനിപ്പുഴയിലെ ജലമേളയിൽ ചാംപ്യന്മാർ

6.റെഡ്സ്റ്റാർ കാര്യംകോട്

നീറ്റിലിറങ്ങിയ വർഷം: 2013

ക്ലബ് :റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാര്യംകോട്

അമരത്ത് :കെ.പി.പ്രമോദ്

അണിയത്ത് :ടി.വി.രതീഷ്

ശ്രദ്ധേയ നേട്ടങ്ങൾ : വള്ളുവൻകടവ് ജലോത്സവത്തിൽ 2–ാം സ്ഥാനം

7.പാലിച്ചോൻ അച്ചാംതുരുത്തി എ ടീം

നീറ്റിലിറങ്ങിയ വർഷം: 2017

ക്ലബ് : പാലിച്ചോൻ അച്ചാംതുരുത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :പി.മധു

അണിയത്ത് :ജിഷ്ണു

ശ്രദ്ധേയ നേട്ടങ്ങൾ : ബേപ്പൂർ ചാംപ്യൻസ് ലീഗിൽ ഒന്നാം സ്ഥാനം

8.പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം

നീറ്റിലിറങ്ങിയ വർഷം: 2017

ക്ലബ് :പാലിച്ചോൻ അച്ചാംതുരുത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :ദിനേശൻ

അണിയത്ത് :ഗോകുൽ

ശ്രദ്ധേയ നേട്ടങ്ങൾ: നിലമ്പൂർ ചാംപ്യൻസ് ലീഗിൽ റണ്ണറപ്

9.എകെജി പൊടോത്തുരുത്തി എ ടീം

നീറ്റിലിറങ്ങിയ വർഷം: 2014

ക്ലബ് : എകെജി പൊടോത്തുരുത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :ടി.ബിജു

അണിയത്ത് :കെ.ബാലകൃഷ്ണൻ

ശ്രദ്ധേയ നേട്ടങ്ങൾ : പ്രഥമ എംജി ട്രോഫി

ചാംപ്യന്മാർ, എംജി ട്രോഫി 2 തവണ നേടിയ

ഏക ടീം

10.എകെജി പൊടോത്തുരുത്തി ബി ടീം

നീറ്റിലിറങ്ങിയ വർഷം:2023

ക്ലബ് :എകെജി പൊടോത്തുരുത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് : വി.കെ.വിനീഷ്

അണിയത്ത് :ടി.അമൽ

11.കൃഷ്‌ണപിള്ള കാവുംചിറ

നീറ്റിലിറങ്ങിയ വർഷം: 2020

ക്ലബ് : കാവുംചിറ കൃഷ്‌ണപിള്ള ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :പി.പി.സുജിത്

അണിയത്ത് :സി.ഒ.സൂരജ്

ശ്രദ്ധേയ നേട്ടങ്ങൾ : മലബാറിൽ നിന്ന് ആദ്യമായി നെഹ്റുട്രോഫിയിൽ പങ്കെടുത്ത ടീം

12. നവോദയ മംഗലശ്ശേരി

നീറ്റിലിറങ്ങിയ വർഷം: 2012

ക്ലബ് : നവോദയ മംഗലശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :നികേഷ് കുമാർ

അണിയത്ത് :സുമേഷ്

ശ്രദ്ധേയ നേട്ടങ്ങൾ : 2017ലെ എപിജെ അബ്ദുൽ കലാം സ്വർണക്കപ്പ് ജേതാക്കൾ

13.സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ് മേലൂർ

നീറ്റിലിറങ്ങിയ വർഷം: 2015

ക്ലബ് :സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ് മേലൂർ

അമരത്ത് :കെ.സി.സതീശൻ

അണിയത്ത് :അശോകൻ

ശ്രദ്ധേയ നേട്ടങ്ങൾ : 2018ലെ എംജി ട്രോഫി

ജേതാക്കൾ

∙സ്ഥലം

മമ്മാക്കുന്ന് പാലം, അഞ്ചരക്കണ്ടിപ്പുഴ, ധർമടം

∙ചെലവ് ലക്ഷങ്ങൾ
ഒരു ചുരുളൻവള്ളത്തിന്റെ നിർമാണ

ചെലവ് :10– 15 ലക്ഷം

മത്സരമുന്നൊരുക്കത്തിനും വള്ളം പോളിഷ്

ചെയ്യുന്നതിനും :2–4 ലക്ഷം

സമ്മാനത്തുക
20 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജേതാക്കൾക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും ലഭിക്കും. ജേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഒന്നേകാൽ ലക്ഷം രൂപ ബോണസായും ലഭിക്കും

അണിയവും അമരവും
കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള, 60 അടി നീളമുള്ള ചുരുളൻ വളങ്ങളാണ് പങ്കെടുക്കുക. ഒരു വള്ളത്തിൽ 25 തുഴച്ചിലുകാർ ഉണ്ടായിരിക്കും. അണിയം എന്നറിയപ്പെടുന്ന മുൻഭാഗത്ത് 2 പേരും അമരം എന്നറിയപ്പെടുന്ന പിൻഭാഗത്ത് ഒരാളും ഉണ്ടാകും. അണിയത്തിൽ ഇരിക്കുന്ന ആളിന്റെ വേഗതയിലാണ് വള്ളം കുതിക്കുക. ദിശയും ചലനപാതയും നിർണയിക്കുന്നത് അമരക്കാരനായിരിക്കും. നാല് ഹീറ്റ്‌സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും.


Share our post

Kannur

ശമ്പളമില്ല; കെ.എസ്.ആർ.ടി.സി വിട്ട് ദിവസവേതനക്കാർ: കണ്ണൂരിൽ ജോലി ഉപേക്ഷിച്ചത് 77 പേർ

Published

on

Share our post

കണ്ണൂർ∙കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംമടുത്ത് ദിവസവേതനക്കാർ കെഎസ്ആർ‌ടിസിയെ കയ്യൊഴിയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും എംപാനൽ വഴിയും ജോലി നേടിയവരാണു ശമ്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുന്നത്.കാലാവധി കഴിഞ്ഞ പി.എസ്‌.സി പട്ടികയിൽ നിന്ന് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് 77 പേരും കാസർകോട്ടുനിന്ന് 39 പേരും ജോലി ഉപേക്ഷിച്ചു. ഇതിൽ ഭൂരിഭാഗവും ഡ്രൈവർമാരാണ്.715 രൂപയാണ് ഒരു ദിവസത്തെ വേതനം. ഒരു പതിറ്റാണ്ടിലധികമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. 2007 മുതൽ ജോലി ചെയ്യുന്നവരുമുണ്ട്.ഇൻസെന്റീവ് ഇവർക്ക് കിട്ടാക്കനിയാണ്. മാർച്ചിലെ പകുതി ശമ്പളം ലഭിച്ചത് ഏപ്രിൽ 13ന് ആണ്. 35 ദിവസത്തെ ശമ്പളം കിട്ടാനുണ്ട്. കണ്ണൂർ 34, തലശ്ശേരി 24, പയ്യന്നൂർ 19, കാസർകോട് 20, കാ‍ഞ്ഞങ്ങാട് 19 എന്നിങ്ങനെയാണ് ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ജോലി മതിയാക്കി പോയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും എണ്ണം.

സർവീസുകൾ റദ്ദാക്കി

പൊതുവേ ജീവനക്കാർ കുറവുള്ള കെഎസ്ആർടിസിയിൽ ദിവസവേതനക്കാർ ജോലി ഉപേക്ഷിക്കുന്നത് സർ‌വീസിനെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് കൂടുതലായും ബാധിക്കുന്നത്. കണ്ണൂർ, കാസർകോട് ഡിപ്പോകളിൽ പ്രതിദിനം ശരാശരി 10 സർവീസുകൾ റദ്ദാക്കേണ്ടി വരുന്നു. കാഞ്ഞങ്ങാട്ടും പയ്യന്നൂരും ഏഴും തലശ്ശേരിയിൽ ആറും സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കി.


Share our post
Continue Reading

Kannur

ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; ഇ-സ്‌കൂട്ടര്‍ റെഡി

Published

on

Share our post

കണ്ണൂര്‍: തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.


Share our post
Continue Reading

Kannur

തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

Published

on

Share our post

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!