Kannur
പൊന്നിൻ ചിങ്ങത്തെ വരവേറ്റ് കര്‍ഷകർ; പ്രതീക്ഷകളുടെ കൃഷിപാഠം
കണ്ണൂർ : പ്രളയവും കോവിഡുമെല്ലാം മറനീക്കിയ ഈ ചിങ്ങപ്പുലരിയിൽ പൂച്ചൂടി, പൂവിളിയുമായി കൃഷിയും കർഷകരുമെത്തും. ചിങ്ങം ഒന്നിലെ കർഷകദിനാചരണത്തിനായി എല്ലാ പഞ്ചായത്തുകളും ഒരുങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ എല്ലാ പഞ്ചായത്തുകളിലും കർഷകദിനാചരണ പരിപാടികൾ നടക്കും.
ചിങ്ങമാസത്തെ വരവേൽക്കാൻ ജില്ലയിൽ ഒരുക്കിയത് 10,000 പുതിയ കൃഷിയിടങ്ങളാണ്. ഓരോ വാർഡിലും ആറു വീതം കൃഷിയിടങ്ങളാണു പുതുതായി കണ്ടെത്തിയത്. പച്ചക്കറിക്കൃഷിക്കു മാത്രമായി ഓരോ വാർഡിലും 10 സെന്റ് സ്ഥലം നീക്കിവച്ചിട്ടുണ്ട്. മറ്റു വിളകൾ കൃഷി ചെയ്യുന്നതിനായി കാലാവസ്ഥയും പ്രദേശത്തിന്റെ പ്രത്യേകതകളും പഠിക്കും. പരമ്പരാഗത കൃഷിക്കു പ്രാധാന്യം നൽകിയാണു പുതിയ കൃഷിയിടങ്ങൾ സജീവമാകുന്നത്.
കർഷക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ വാർഡിലെയും മികച്ച കർഷകരെയും കർഷക കുടുംബങ്ങളെയും ആദരിക്കും. ജൈവകൃഷി അവലംബിക്കുന്നവർ, വനിതാ കർഷക, വിദ്യാർഥി കർഷകർ, മുതിർന്ന കർഷകൻ–കർഷക, എസ്.സി, എസ്ടി വിഭാഗത്തിൽ നിന്നുള്ള കർഷകർ തുടങ്ങിയവരെ ഇത്തവണയും ആദരിക്കും. കാർഷിക വികസന സമിതി വഴിയാണു മികച്ച കർഷകരെ കണ്ടെത്തിയിട്ടുള്ളത്.
ഓണച്ചന്തകൾ 134
ഓണത്തോടനുബന്ധിച്ചു ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നത് 134 ഓണച്ചന്തകൾ. ജില്ലയിലെ കൃഷിഭവനുകളിലായി 81ഉം ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 45 ഓണച്ചന്തകളുമാണ് ഒരുക്കുന്നത്. വിഷരഹിത പച്ചക്കറികൾ ഇവയിലൂടെ ലഭ്യമാക്കും.
പരീക്ഷണകൃഷിയിൽ വിജയം കൊയ്ത പ്രിയയ്ക്കും നാടൻവിത്തുകളുടെ സംരക്ഷകനായ ഹരിദാസിനും കൃഷി തന്നെ ജീവിതം
പയ്യന്നൂർ : നാടൻ നെൽവിത്ത് മാത്രം ഉപയോഗിച്ചു നെൽക്കൃഷി ചെയ്യുന്ന കർഷകനാണ് പുറച്ചേരിയിലെ കെ.ഹരിദാസൻ. കൃഷി ചെയ്യുന്നതാകട്ടെ സ്വന്തം ആവശ്യത്തിനുമപ്പുറം വിത്ത് സംരക്ഷണം എന്നതുകൂടി മുന്നിൽക്കണ്ടും. ഒന്നാംവിള കൃഷി രണ്ടേക്കർ വയലിലും അരയേക്കർ പറമ്പിലുമായാണുള്ളത്.
‘മാലക്കാരൻ’, ‘കയമ’ എന്നീ നാടൻ വിത്തുകൾ വയലിലെ കൃഷിക്കായി ഉപയോഗിക്കുമ്പോൾ, പറമ്പിൽ വിതയ്ക്കുന്നതു നാടൻ വിത്തുകളായ ‘തൊണ്ണൂറാനും’ ‘രക്തശാലിയു’മാണ്. ഇതോടൊപ്പം കഴിഞ്ഞ അഞ്ചു വർഷമായി ചെറുധാന്യങ്ങളായ ‘മുത്താറി’യും ‘മണിച്ചോള’വും ‘ബജ്റ’യും ‘കുതിര വാലി’യും ‘കൊറലും’ കൃഷി ചെയ്യുന്നുണ്ട്. രണ്ടാംവിള പുഞ്ചക്കൃഷിക്കായി ‘അരിക്കിരാവി’ നാടൻ വിത്താണ് ഉപയോഗിക്കുന്നത്.
കർഷക കുടുംബത്തിലെ പിന്മുറക്കാരനാണു ഹരിദാസൻ. പിതാവ് കൊടിവളപ്പിൽ രാമൻ കർഷകനായിരുന്നു. അച്ഛനിലൂടെ കിട്ടിയതാണു ‘മാലക്കാരൻ’ നാടൻ വിത്ത്. ഇന്ന്, മാലക്കാരൻ വിത്ത് ഉപയോഗിച്ചു കൃഷി ചെയ്യുന്ന അപൂർവം കർഷകരിലൊരാളാണു ഹരിദാസൻ. ‘നാടൻ നെൽവിത്തുകൾ മഴക്കാലത്തിന്റെ ആരംഭത്തിൽ കൃഷിയിറക്കി മഴക്കാലത്തിന്റെ അവസാനത്തോടെ 150 ദിവസം കൊണ്ടു കൊയ്തെടുക്കാം.
മഴക്കാലത്തിന്റെ അവസാനം നാടൻവിത്ത് ഉപയോഗിച്ചു രണ്ടാംവിള കൃഷിയിറക്കിയാൽ വേനൽ വരുന്നതോടെ കൊയ്തെടുക്കാം. ഇതുവഴി ഒരു വർഷത്തേക്കുള്ള അരി സ്വന്തമായി ഉൽപാദിപ്പിക്കാനാകും’, ഹരിദാസ് പറഞ്ഞു. നെൽക്കൃഷിക്കു പുറമേ, ഇലക്കറികളും പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും പഴവർഗങ്ങളും ചേനയും ചേമ്പുമെല്ലാം ഹരിദാസിന്റെ കൃഷിയിടത്തിലുണ്ട്. ജിഎസ്ടി വകുപ്പിൽ നിന്ന് വിരമിച്ച ടാക്സ് ഓഫിസറാണ് ഹരിദാസൻ.
മനസ്സുവച്ചാൽ ഉള്ളിയും വിളയും
കുറ്റ്യാട്ടൂർ : സംസ്ഥാനത്ത് അപൂർവമായി മാത്രമുള്ള ചെറിയഉള്ളി കൃഷിയിൽ നേട്ടം കൊയ്യുകയാണു ചട്ടുകപാറ ദാമോദരൻ പീടികയിലെ കെ.പ്രിയ എന്ന വീട്ടമ്മ. ചെറിയഉള്ളി കൃഷിക്കു കൂടുതൽ അനുയോജ്യം ഉത്തരേന്ത്യയിലെ മണ്ണും കാലാവസ്ഥയുമാണ്. അതുകൊണ്ടുതന്നെ, കേരളത്തിൽ ചെറിയഉള്ളി കൃഷി ചെയ്യാൻ അധികമാരും മെനക്കെടാറില്ല.
എങ്കിലും, പരീക്ഷണാർഥം പ്രിയ തന്റെ വീടിന്റെ മട്ടുപ്പാവിൽ ചെറിയഉള്ളി കൃഷി ചെയ്തു. പാചകം കഴിഞ്ഞ് അടുക്കളയിൽ ബാക്കി വന്ന ഏകദേശം 500 ഗ്രാം ചെറിയഉള്ളിയാണ് 20ഓളം ഗ്രോബാഗിൽ പാകി നനച്ചത്. ‘വിജയിക്കുമെന്ന് ഒട്ടും കരുതിയില്ല. അതുകൊണ്ട് തന്നെ കാര്യമായ പരിചരണം നൽകിയില്ല. ജൈവവളം രണ്ടു തവണ മാത്രമാണു നൽകിയത്.
എന്നാൽ, വളപ്രയോഗം പോലുമില്ലാതെ 10 കിലോയിലേറെ വിളവു ലഭിച്ചു. അടുത്തവർഷം ചെറിയഉള്ളിയും കൃഷിയും കാര്യക്ഷമമാക്കും’, പ്രിയ പറഞ്ഞു. ഉള്ളിക്കൃഷിക്കു മുൻപ് ബ്രോക്കോളി, ലെത്തിയൂസ്, ഡ്രാഗൺ ഫ്രൂട്ട്, കാബേജ്, കോളിഫ്ലവർ തുടങ്ങിയവയെല്ലാം പ്രിയ കൃഷി ചെയ്തിട്ടുണ്ട്. സഹായത്തിനായി ഭർത്താവ് ബാലകൃഷ്ണനും മക്കളായ ആദർശും അർച്ചനയും അഷ്‌വിയും കൂടെയുണ്ട്.
Kannur
ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി
തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി. ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്‌സൺ ഡോ. കെ.വി ഫിലോമിന ടീച്ചർ അധ്യക്ഷയായി.ജില്ലയിലെ 29 സി.ഡി.എസുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. നാടൻപാട്ട്, നാടോടി നൃത്തം, കോൽക്കളി, ലളിതഗാനം, കവിത പാരായണം, പ്രസംഗം, മിമിക്രി, മോണോ ആക്ട്, സിനിമാറ്റിക് ഡാൻസ്, ചിത്ര രചന പെൻസിൽ, ജലച്ചായം, കവിത രചന കഥ രചന, ക്ലേ മോഡലിങ്, കരകൗശല മത്സരം തുടങ്ങിയ മത്സരങ്ങളാണ് നഗരത്തിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ചത്.
കലാമത്സരങ്ങൾക്കൊപ്പം തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊക്ക മാന്തിക്കളി, പുനംകുത്ത് പാട്ട്, മംഗലം കളി, സീതക്കളി, ഉപകരണ സംഗീതത്തിൽ തുടി, ചീനി എന്നിവയും അരങ്ങേറി.ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കെ.സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ വിജിൽ മോഹൻ, കെ.വി ഗീത, ടി, ആർ നാരായണൻ, ബിജു പുതുശ്ശേരി, നഗരസഭ സെക്രട്ടറി ടി.വി നാരായണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എ ഓമന, മെമ്പർ സെക്രട്ടറി പി. പ്രേമരാജൻ, പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ സ്‌കൂൾ ബ്രദർ. ഡോ. റെജി സ്‌കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Kannur
സ്പോർട്സ് സ്‌കോളർഷിപ്പ് അവാർഡ് (ആർമി) അപേക്ഷകൾ ക്ഷണിച്ചു
സൈന്യത്തിൽ സേവനത്തിലുള്ളവരുടെയും, വിമുക്തഭടന്മാരുടെയും, ആശ്രിതരായ, ദേശീയ, അന്താരാഷ്ട്ര തലത്തിൽ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത മക്കൾക്കുള്ള സ്പോർട്സ് സ്‌കോളർഷിപ്പിന്റെ അവാർഡുകൾ നൽകുന്നതിനായി മിനിസ്ട്രി ഓഫ് ഡിഫെൻസ് (ആർമി) അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ഫെബ്രുവരി 15ന് മുൻപ് കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069.
Kannur
ഇനി വന്ദേ ട്രെയിനുകളുടെ കാലം; 200 വന്ദേ ഭാരത്, 50 വന്ദേ സ്ലീപ്പര്‍ വണ്ടികള്‍ കുതിക്കും
കണ്ണൂർ: ഇന്ത്യയിൽ ഇനി വന്ദേ ട്രെയിനുകളുടെ കാലം. 2025-26 വർഷം 200 വന്ദേഭാരത് വണ്ടികൾ നിർമിക്കും. 100 നോൺ എ.സി. അമൃത് ഭാരത് വണ്ടികളും 2025-27-നുള്ളിൽ 50 വന്ദേ സ്ലീപ്പർ വണ്ടികളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പർ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു. 17,500 എ.സി. ജനറൽ കോച്ചുകളും നിർമിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറും. ഈവർഷം മാർച്ച് 31-നുള്ളിൽ 1400 ജനറൽ കോച്ചുകൾ പുറത്തിറങ്ങും. 2025-26-നുള്ളിൽ 2000 കോച്ചുകളും.
റെയിൽവേ വികസനത്തിന് ബജറ്റിൽ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യൻ റെയിൽവേക്ക് 2,29,555.67 കോടിയും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റുപദ്ധതികൾക്കാണ്.രാജ്യത്തുണ്ടായ തീവണ്ടിയപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കവച് ഉൾപ്പെടെ റെയിൽവേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുൻവർഷത്തെക്കാൾ 5149 കോടിരൂപയുടെ വർധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചൺ കമ്മിഷൻ ചെയ്യും.റെയിൽവേ ബജറ്റ്: പ്രധാന വികസനപദ്ധതികൾക്കായി നീക്കിവെച്ച തുക (കോടി രൂപയിൽ)
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു