Kannur
പഴയങ്ങാടിയിൽ ഏറനാടിന് സ്റ്റോപ്പ്: യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പച്ചക്കൊടി

പഴയങ്ങാടി: വരുമാനം ഒരു കോടി രൂപയിലേറെയുണ്ടെങ്കിലും വികസനം എത്തി നോക്കാത്ത പഴയങ്ങാടി റെയിൽവേ സ്റ്റേഷന് അല്പം ആശ്വാസം.
യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് മംഗളൂരു സെൻട്രൽ – നാഗർകോവിൽ ഏറനാട് എക്സ് പ്രസ് ട്രെയിനിന് പഴയങ്ങാടിയിൽ സ്റ്റോപ്പ് അനുവദിച്ചു.
മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ ഏറനാട് എക്സ്പ്രസ് (16605) 15 മുതൽ രാവിലെ 9.10നും നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് പ്രതിദിന എക്സ്പ്രസ് (16606) 15 മുതൽ പകൽ 2.37നും പഴയങ്ങാടി സ്റ്റേഷനിൽ നിർത്തും.
2005 മുതൽ ദിർഘദൂര ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി എല്ലാ റെയിൽവേ മന്ത്രിമാർക്കും മാറി മാറി വരുന്ന എം.പിമാർക്കും മറ്റ് അധികൃതർക്കും പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനങ്ങൾ നൽകിയിരുന്നു.
പഴയങ്ങാടിയിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും കണക്ക് നിരത്തി ക്കൊണ്ടായിരുന്നു എല്ലാ നിവേദനങ്ങളും നൽകിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് കമ്മിറ്റി അംഗങ്ങളോടൊപ്പം പഴയങ്ങാടി സ്റ്റേഷൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ നേരിട്ട് കണ്ട് പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പിയെയും കണ്ട് നിവേദനങ്ങൾ നൽകിയിരുന്നു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ഇപ്പോൾ റെയിൽവേ ബോർഡ് കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് നൽകിയ നിർദേശ പ്രകാരം ചില ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതിനൊപ്പം പഴയങ്ങാടിയെയും പരിഗണിച്ചത്.
15ന് രാവിലെ പഴയങ്ങാടിയിൽ എത്തുന്ന ഏറനാട് എക്സ്പ്രസിന് വൻ സ്വീകരണമൊരുക്കാനാണ് പാസഞ്ചേഴ്സ് അസോസിയേഷൻ തീരുമാനം.
സ്വാതന്ത്ര്യദിനത്തിൽ
ഓണസമ്മാനം!
ദീർഘദൂര പ്രധാന ട്രെയിനുകൾക്ക് പഴയങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നേരത്തെ മുതൽ ഉയർത്തുന്നതാണ്. സ്വാതന്ത്ര്യദിനത്തിൽ പഴയങ്ങാടിയിലെ യാത്രക്കാർക്ക് ഓണസമ്മാനമായി ഏറനാട് എക്സ് പ്രസിന്റെ സ്റ്റോപ്പ്.
കഴിഞ്ഞ 18 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന സുദീർഘമായ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
Kannur
288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.
Kannur
സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്