THALASSERRY
പരിചരിക്കാൻ ആളില്ല: തലശ്ശേരി കടലോര ഉദ്യാനം കാട്കയറുന്നു

തലശ്ശേരി: നഗരവാസികൾക്ക് സായന്തനം ചിലവഴിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കടലോര വിശ്രമ കേന്ദ്രം പരിചരിക്കാൻ ആളില്ലാത്തതിനാൽ കാട്കയറുന്നു. രാവിലെ പതിവു ശുചീകരണമൊഴിച്ചാൽ ഈ ഉദ്യാനകേന്ദ്രത്തിൽ പിന്നീടുള്ള സമയങ്ങളിൽ പരിപാലനത്തിന് ആരുമില്ലാത്ത അവസ്ഥയാണ്. ആളുകൾക്കുള്ള ഇരിപ്പിടങ്ങളിൽ പലപ്പോഴും തെരുവുനായകൾ കയറിക്കിടക്കുന്ന കാഴ്ചയാണ്.
ഇരിപ്പിടത്തിന് താഴെയുള്ള പുൽത്തകിടികൾ പടർന്ന് കാട്കയറുന്ന നിലയിലായി. രാവിലെ മുതൽ രാത്രി വൈകുന്നത് വരെയുള്ള സമയങ്ങളിൽ തെരുവുനായകൾ ഇവിടെ വിഹരിക്കുകയാണ്. നടപ്പാതയിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾ ഇവിടം താവളമാക്കുന്നു. സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് അടുത്ത കാലത്ത് കടൽത്തീരം ശുചീകരിച്ചിരുന്നെങ്കിലും ഇപ്പോഴത് പഴയപടിയായി. സിനിമ ചിത്രീകരണം ഉൾപ്പെടെ നടന്ന കളർഫുൾ കടൽത്തീരമാണിത്. പരിപാലനം ശരിയായ വിധത്തിൽ നടക്കാത്തതിനാൽ പൈതൃക തീരത്തിന്റെ സൗന്ദര്യം പതിയെ മങ്ങുകയാണ്.
മാലിന്യം നിറയുന്നു
കടൽ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്ക് മനംമടുപ്പിക്കുന്ന അവസ്ഥയാണ് നടപ്പാതയോട് തൊട്ടപ്പുറമുള്ള കാഴ്ച. ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്കുമുൾപ്പെടെയുള്ളവ തീരത്ത് ദിവസവും നിറയുകയാണ്. കടലോരത്തെ ഭൂരിഭാഗം സ്ഥലവും ഇപ്പോൾ മാലിന്യം തള്ളനുള്ള കേന്ദ്രമായി മാറി. മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിലാണ് ഇത് പതിവാകുന്നത്.
വാഹനങ്ങളിൽ കൊണ്ടുവന്നാണ് കടൽതീരത്ത് മാലിന്യം തള്ളുന്നത്. നായ്ക്കളും പൂച്ചയും കാക്കകളും ഇവ കൊത്തിവലിച്ച് പരിസരമാകെ വൃത്തിഹീനമാക്കുന്നു. കോഴി അവശിഷ്ടം, ചീഞ്ഞളിഞ്ഞ പഴവർഗങ്ങൾ, പച്ചക്കറികൾ, അറവുമാലിന്യം, മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങളിൽനിന്നുളള വലിയ തെർമോകോൾ പെട്ടികൾ അങ്ങനെ പലതുമുണ്ട്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും കല്യാണ വീടുകളിൽനിന്നുള്ള മാലിന്യങ്ങളും കടലോരത്ത് തള്ളുന്നവരുമുണ്ട്. ശുചിത്വപൂർണമാക്കുന്നതിന് സർക്കാർ പ്രവർത്തിക്കുമ്പോഴും കടലോരത്തിന്റെ അവസ്ഥക്ക് മാറ്റമില്ല. പാലത്തിന് സമീപം നിരീക്ഷണ കാമറകളുണ്ടെങ്കിലും മാലിന്യം തള്ളുന്നവർക്കെതിരെ ഒരു നടപടിയുമില്ല.
ഒടിഞ്ഞുതൂങ്ങി വിളക്കുകൾ
കടലോര നടപ്പാതയിലും തെരുവോരങ്ങളിലും വെളിച്ചംപകർന്ന വിളക്കുകളിൽ ചിലതൊക്കെ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നു. പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടലോര നടപ്പാതയൊരുക്കിയതും പിയർ റോഡും പരിസരവും നവീകരിച്ചതും. ഇവിടെയൊക്കെ കാസ്റ്റ് അയേൺ വിളക്കുകൾ സ്ഥാപിച്ചത് മുതൽതന്നെ പരാതി ഉയർന്നിരുന്നു. ഉപ്പു കാറ്റേറ്റ് വിളക്കുകളിൽ ചിലത് തൂണിൽ നിന്ന് തെന്നിനിൽക്കുകയാണ്. നടപ്പാതയിൽ വിശ്രമിക്കാനെത്തുന്നവർക്ക് വിളക്കുകാൽ അപകടക്കെണിയാവുന്നു.
THALASSERRY
കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കൻ കേരളം. സ്റ്റീൽ സ്ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്. അനുബന്ധറോഡ് നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ് മാർക്കിങ് തുടങ്ങിയ മിനുക്ക് ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന് പകരമാണ് പാലം. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 27 ഭൂവുടമകളിൽനിന്ന് 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നിർമാണോദ്ഘാടനം നിർവഹിച്ചത്. കൊടുവള്ളിയിൽ പഴയബാങ്ക് കെട്ടിടത്തിന്റെ സമീപത്തുനിന്ന് ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ് മേൽപ്പാലം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചറിലാണ് നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. ഗതാഗതക്കുരുക്കിനോട് വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ് ചോദ്യംചെയ്ത് കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട് റെയിൽവേ ഗേറ്റ് തകർന്ന് ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന് കടന്നുപോവാം.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്