Connect with us

Local News

കാൻസർ സെന്ററിലെ സാന്ത്വന കേന്ദ്രം ഇനി കോടിയേരിയുടെ ചിരസ്മരണ

Published

on

Share our post

തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് താമസിക്കാൻ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ മുൻകൈയെടുത്ത് സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സാന്ത്വനകേന്ദ്രം ഇനി കോടിയേരിയുടെ മറ്റൊരു സ്മാരകമാവും.ആശ്രയയുടെ പുനർനാമകരണം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
കോടിയേരിയുടെ ആഗ്രഹപ്രകാരമാണ് സാന്ത്വനകേന്ദ്രം തുടങ്ങിയത്.സാന്ത്വനകേന്ദ്രത്തിന്റെ തുടക്കം മുതൽ രക്ഷാധികാരിയായിരുന്നു കോടിയേരി.കാൻസർ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇവിടെ താമസവും മൂന്ന് നേരത്തെ ഭക്ഷണവും സൗജന്യമാണ്.ഭക്ഷണം പാചകം ചെയ്യാൻ താല്പര്യമുള്ളവർക്ക് അതിനുള്ള പ്രത്യേക സൗകര്യവുമുണ്ട്.

ട്യൂബിലൂടെ ഭക്ഷണം നൽകുന്ന രോഗികൾക്ക് അതും ഇവിടെ സൗജന്യമാണ്.35 രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യമാണ് നിലവിലുള്ളത്.കുട്ടികൾക്കും രക്ഷിതാക്കൾക്കും താമസത്തിനുള്ള സൗകര്യം പുതുതായി ഒരുക്കി.ഇതിനായി രണ്ടുനില കെട്ടിടം നിർമ്മിച്ചു.പത്തു കുട്ടികൾക്കും 10 രക്ഷിതാക്കൾക്കും താമസിക്കാനുള്ള സൗകര്യമുണ്ട്.

കെട്ടിടത്തിന്റെ ഒരുനിലയിൽ താമസ സൗകര്യവും മറ്റൊരു നിലയിൽ റിക്രിയേഷൻ ക്ലബുമാണ്.എപ്രിൽ എട്ടിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനവും കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വനകേന്ദ്രമെന്ന് പുനർനാമകരണവും നിർവഹിക്കും.ആശ്രയം തന്നെസൊസൈറ്റി ചെയർമാൻ ഒ.വി.മുഹമ്മദ് മുസ്തഫയാണ് 55 ലക്ഷം ചെലവഴിച്ച് ഇരുനില കെട്ടിടം നിർമ്മിച്ചത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം കാൻസർ ചികിത്സയ്ക്കിടെ ഇവിടെ താമസിച്ചുവരുന്നുണ്ട്.
2014 ജനുവരി 18ന് പിണറായി വിജയനാണ് കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടത്.2016 ഫെബ്രുവരി ആറിന് കോടിയേരി ബാലകൃഷ്ണൻ ഇവിടെ സാന്ത്വനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

തുടക്കത്തിൽ അഞ്ചുനിലകെട്ടിടമായിരുന്നത് പിന്നീട് രണ്ടുനില കൂടി വർദ്ധിപ്പിച്ചു. സ്പീക്കർ അഡ്വ.എ.എൻ.ഷംസീറാണ് നിലവിൽ സ്ഥാപനത്തിന്റെ വർക്കിംഗ് ചെയർമാൻ.ഒ.വി.മുഹമ്മദ് മുസ്തഫ ചെയർമാനും എ.എൻ.ഷംസീർ വർക്കിംഗ് ചെയർമാനും കെ.അച്യുതൻ സെക്രട്ടറിയും പി.കനകരാജ് ജോയിന്റ് സെക്രട്ടറിയും എം.വി.ബാലറാം ഖജാൻജിയുമായ 31അംഗ ഡയറക്ടർ ബോർഡാണ് സൊസൈറ്റിയുടെത്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!