Connect with us

Breaking News

നാടൻ കൃഷിയിൽ വിജയഗാഥ

Published

on

Share our post

പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം വിളകളും ക‍ൃഷി ചെയ്യുന്നു.

റബറും കശുമാവും മാത്രമല്ല തെങ്ങും കമുകും അടക്കം എല്ലാത്തരം വിളകളും ക‍ൃഷി ചെയ്യുന്ന കർഷകനാണ് നാട്ടുകാർ ബേബി എന്ന് വിളിക്കുന്ന കെ.കെ.ജോസഫ്. പ്രധാന ആദായമാർഗം റബറും കശുമാവും ആയതിനാൽ ഈ വിളകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. ഈ ശ്രദ്ധയാണ് റബർ, കശുമാവ് ഇനങ്ങളിൽ തനി നാടൻ ഇനങ്ങൾ പരീക്ഷിക്കാനും അതുവഴി നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന അറിവിലേക്കും ബേബിയെ എത്തിച്ചത്.

പരമ്പരാഗത രീതിയിലും ഇനങ്ങളിലും പരീക്ഷണം തുടങ്ങിയിട്ട് തന്നെ കാൽ നൂറ്റാണ്ടായി. ബേബിയുടെ കൃഷിയിടത്തിൽ ഇപ്പോഴുള്ള പല നാടൻ റബർ, കശുമാവ് ഇനങ്ങൾ ഒന്നും ഇന്നു നാട്ടിൽ അത്ര സുലഭമല്ല. അതിനാൽ തന്നെ ഇനം തിരിച്ചറിയാൻ പേരുകൾ നൽകിയിട്ടുണ്ട്. നാടൻ റബർ മരത്തിന് മലബാർ കെകെ5 എന്നാണു പേര് നൽകിയിട്ടുള്ളത്.

നാടൻ മരത്തിൽ നിന്ന് വേർതിരിച്ച് ബഡ് ചെയ്ത് എടുത്താണ് ഇതു നട്ടിട്ടുള്ളത്. 105 എന്ന ഇനം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോഴാണ് പിതൃ സഹോദരന്റെ സഹായത്തോടെ പഴയ നാടൻ ഇനം പരീക്ഷിച്ചത്. 105 ഇനത്തിൽ പെട്ട മരം നൽകുന്നതിലും അധികം പാൽ ലഭിക്കാൻ തുടങ്ങി.

ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിങ് നടത്തുന്നതിന് മൂന്ന് പട്ടയിട്ടാൽ ആ ദിവസങ്ങളിൽ 5.500 കിലോ വരെ ഉണങ്ങിയ ഷീറ്റ് ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് മലബാർ കെകെ5. പ്രതിരോധശേഷി കൂടുതലുളള ഇനമായതിനാൽ പട്ടമരപ്പ് രോഗം സാധാരണ ഗതിയിൽ ബാധിക്കാറില്ല. ശാഖകൾ ഇല്ലാതെ ഉയരത്തിൽ വളരുന്ന മരത്തിന് വലിപ്പവും കൂടുതലാണ്. തൊലിക്ക് ഒരിഞ്ച് വരെ കനം ഉള്ളതിനാൽ സ്വാതന്ത്ര്യത്തോടെ ടാപ്പിങ് നടത്താൻ കഴിയും. ഇലപ്പുള്ളി രോഗവും മറ്റ് ഫംഗസ് ബാധയും കുറവാണ്. രാസവള പ്രയോഗം ആവശ്യമില്ല എന്നിവയൊക്കെയാണ് ഈ റബർ മരത്തിന്റെ ഗുണവശങ്ങൾ എന്ന് ബേബി പറയുന്നു.

ഇതുപോലെ തന്നെയാണ് ബേബിയുടെ തോട്ടത്തിലെ കശുമാവുകളുടെ കാര്യവും. തനി പഴയ നാടൻ ഇനമായതിനാൽ ഇതും സമീപ പ്രദേശങ്ങളിൽ അപൂർവമായി മാത്രം കണ്ടേക്കാം. കെഎൽ2, കെഎൽ 3, കെഎൽ 4, കെകെ 55 എന്നീ പേരുകൾ നൽകിയാണ് ഈ ഇനങ്ങളെ ബേബി സംരക്ഷിക്കുന്നത്. ആറ് മാസത്തോളം ഉൽപാദനം ലഭിക്കുന്നതാണ് കെഎൽ2ഉം കെഎൽ3ഉം. 21 ദിവസം കൊണ്ട് ഉൽപാദനം തീരും.

വീണ്ടും പൂക്കും. കെഎൽ4 രണ്ട് തവണ കായ്ക്കും. ഒരു കിലോ തികയാൻ 55 കശുവണ്ടി മതിയാകും എന്നതാണ് കെകെ 55 എന്ന് പേര് നൽകിയിട്ടുള്ള ഇനത്തിന്റെ പ്രത്യേകത എന്നും ബേബി പറയുന്നു. മികച്ചതും വളരെ പഴയ ഇനത്തിൽ പെട്ടതുമായ ഇനം വിളകൾ സംരക്ഷിക്കുകയും രാസവള പ്രയോഗം കുറയ്ക്കുകയും ചെയ്തുള്ള സമ്മിശ്ര കൃഷി രീതി പരീക്ഷിക്കുന്നതാണ് ബേബിയുടെ വിജയരഹസ്യം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!