Connect with us

Breaking News

കീഴാറ്റൂരിൽ ദേശീയപാതാ വികസനം അന്തിമഘട്ടത്തിൽ

Published

on

Share our post

തളിപ്പറമ്പ്‌:വികസനവിരുദ്ധരുടെ കണ്ണിലെ കരടാണ്‌ കീഴാറ്റൂർ. ഒരു ദുഃസ്വപ്‌നമായി ഈ മണ്ണ്‌ അവരെ വേട്ടയാടുന്നു. കേരളത്തിന്റെ വികസനം തടയാൻ വലിയ സമരം നടന്ന മണ്ണിൽ ദേശീയപാതാ വികസനം അന്തിമഘട്ടത്തിൽ. കീഴാറ്റൂർ വയൽ കത്തിച്ച്‌ എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടിയിറിങ്ങിവർ തലയിൽ മുണ്ടിട്ട്‌ നടക്കുകയാണ്‌.

ദേശീയപാതയ്‌ക്ക്‌ തുരങ്കം വയ്‌ക്കാൻ കീഴാറ്റൂരിൽ വയൽക്കിളികളുടെ ബാനറിൽ കോൺഗ്രസും മുസ്ലിംലീഗും ആർഎസ്‌എസ്സും ജമാഅത്തെ ഇസ്ലാമിയും ഒരുമെയ്യായത്‌ ‘നന്ദിഗ്രാം’ സ്വപ്‌നം കണ്ടായിരുന്നു.

നന്ദിഗ്രാമിൽനിന്ന്‌ പൂജിച്ച്‌ കൊണ്ടുവന്ന മണ്ണിൽ ചവിട്ടി കീഴാറ്റൂരിലെ ചുവപ്പ്‌ മായ്‌ക്കാൻ ശ്രമിച്ചവർക്ക്‌ നിരാശയായിരുന്നു ഫലം. വയൽക്കിളി സമരനായകരടക്കം വികസനപാതയിൽ അണിചേർന്നതോടെ കീഴാറ്റൂർ തീ കെട്ടടങ്ങി. സകല വികസനവിരുദ്ധരും വലതുപക്ഷ മാധ്യമങ്ങളും ആഞ്ഞുവീശിയിട്ടും കീഴാറ്റൂരിന്‌ അപ്പുറത്തേക്ക്‌ സമരത്തീ പടർന്നില്ല. ഇച്ഛാശക്തിയുള്ള സർക്കാരും നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവരും ഒന്നിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്നാണ്‌ കീഴാറ്റൂർ അനുഭവപാഠം.

യുഡിഎഫും ആർഎസ്‌എസ്സും ജമാഅത്തെ ഇസ്ലാമിയും ചുട്ടെരിച്ച വയലിൽ ദേശീയപാതയുടെ മെറ്റലിങ്‌ പണി ദ്രുതഗതിയിൽ നടക്കുകയാണ്‌. ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ്‌ നന്ദിഗ്രാമിൽനിന്ന്‌ ഇവിടെ കൊണ്ടിട്ട മണ്ണുകൂടി ഈ പാതയുടെ അടിത്തറയായി.

ആറുവരി ദേശീയപാതയുടെ കുപ്പം –- കുറ്റിക്കോൽ തളിപ്പറമ്പ്‌ ബൈപ്പാസിന്റെ ഭാഗമായ കീഴാറ്റൂർ വയലിന്‌ ആറുവർഷംമുമ്പ്‌ സെന്റിന്‌ 700 രൂപയായിരുന്നു വില. ദേശീയപാത വരുമെന്ന പ്രതീക്ഷയുണ്ടായിട്ടും സെന്റിന്‌ 5000 രൂപയ്‌ക്ക്‌ മുകളിലെത്തിയില്ല. ഇതിൽ മിക്കതും പത്തും ഇതുപതും വർഷം തരിശിട്ടവ. ചിലർ പാട്ടത്തിനെടുത്താണ്‌ കൃഷി നടത്തിയത്‌. ഇവിടെയാണ്‌ ചിലർ നുണകളുടെ വിത്തിട്ടത്‌. പക്ഷേ, ഒന്നും മുളച്ചില്ല. ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്ത ഭൂമിക്ക്‌ സെന്റിന്‌ ലഭിച്ചത്‌ 2.90 ലക്ഷം മുതൽ നാലു ലക്ഷം വരെ. രണ്ടുകോടി രൂപയോളം ലഭിച്ച കർഷകരുണ്ട്‌.

തളിപ്പറമ്പ്‌ ബൈപ്പാസിന്റെ ആദ്യ അലൈൻമെന്റ്‌ നഗരം പൂർണമായി ഇല്ലാതാക്കുന്നതായിരുന്നു. രണ്ടാം അലൈൻമെന്റ്‌ പാവപ്പെട്ടവരുടേതടക്കം 280 വീട്‌ നഷ്ടപ്പെടുന്ന നിലയിലായിരുന്നു. മൂന്നാം അലൈൻമെന്റായ കീഴാറ്റൂർ വയലിലൂടെ പോകുന്ന കുപ്പം –- കുറ്റിക്കോൽ തളിപ്പറമ്പ്‌ ബൈപ്പാസിന്‌ ഈ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. വെള്ളമൊഴുക്കാൻ ആധുനിക സംവിധാനമൊരുക്കിയിട്ടുണ്ട്‌. വയലോരത്തെ തെങ്ങും കവുങ്ങും കാര്യമായി നഷ്ടപ്പെട്ടില്ല. 60 ഏക്കർ വയലിൽ അഞ്ച്‌ ഏക്കർ മാത്രമാണ്‌ ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്തത്‌.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!