Connect with us

Breaking News

ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്‌ഘാടന സജ്ജം

Published

on

Share our post

തലശേരി: വടക്കൻ കേരളത്തിലെ ആദ്യ 220 കെവി ഇൻഡോർ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്‌ഘാടന സജ്ജമായി. ആവശ്യമായ വോൾട്ടേജിൽ ഇടതടവില്ലാതെ വൈദ്യുതി ഇനി ഉപഭോക്താക്കൾക്ക്‌ ലഭിക്കും. 65 കോടി രൂപ ചെലവിലാണ്‌ സബ്‌സ്‌റ്റേഷൻ നിർമാണം പൂർത്തിയാക്കിയത്‌. കാഞ്ഞിരോടുനിന്ന്‌ തലശേരിയിലേക്ക്‌ 60 കോടി രൂപ ചെലവിൽ പുതിയ ലൈനും വലിച്ചു.

പറാങ്കുന്നിലെ 110 കെവി സബ്‌സ്‌റ്റേഷൻ സ്ഥലത്താണ്‌ ഇൻഡോർ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷനും. ട്രാൻസ്‌ഗ്രിഡ്‌ 2 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ജി.ഐ സബ്‌സ്‌റ്റേഷൻ നിർമിച്ചത്‌. 100 എം.വി.എ, 20 എം.വിഎശേഷിയുള്ള രണ്ട്‌ വീതം ട്രാൻസ്‌ഫോമറാണ്‌ സബ്സ്‌റ്റേഷനിലുള്ളത്‌. പിണറായി, പാനൂർ, കൂത്തുപറമ്പ്‌, ചൊവ്വ 110 കെവി ഫീഡറുകളിൽ തുടക്കത്തിലേ സബ്‌സ്‌റ്റേഷന്റെ പ്രയോജനം ലഭിക്കും.

കെട്ടിടത്തിനുള്ളിൽ എല്ലാം
ചുരുങ്ങിയ സ്ഥലത്ത്‌ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ്‌സ്‌റ്റേഷനെന്നതാണ്‌ ഇതിന്റെ പ്രത്യേകത. സാധാരണ 220 കെവി സബ്‌സ്‌റ്റേഷന്‌ അഞ്ച്‌ ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്‌. ജിഐ സബ്‌സ്‌റ്റേഷനാകട്ടെ ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങും. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചായിരുന്നു നിർമാണം.

-വ്യവസായ മേഖലക്കും 
ഉണർവേകും
ജില്ലയിലെ വ്യവസായമേഖലക്കും ജി.ഐ സബ്‌സ്‌റ്റേഷൻ ഉണർവ്‌ പകരും. പ്രസരണ–-വിതരണ സംവിധാനം കാര്യക്ഷമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ഉറപ്പുവരുത്താം.അരീക്കോടുനിന്നാണ്‌ വടക്കൻ കേരളത്തിലേക്ക്‌ വൈദ്യുതി എത്തുന്നത്‌.

ലൈനിൽ തകരാറ്‌ സംഭവിച്ചാൽ വൈദ്യുതിവിതരണം തടസ്സപ്പെടുമായിരുന്നു. ഇതിന്‌ പരിഹാരമായി ഉഡുപ്പിയിൽനിന്ന്‌ കാസർകോട്‌ കരിന്തളത്തേക്ക്‌ ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്‌.

നെടുംപൊയിൽ–-മാനന്തവാടി ലൈൻ വലിക്കുന്നതോടെ വയനാടിനും തലശേരി സബ്‌സ്‌റ്റേഷന്റെ ഗുണം ലഭിക്കും. കക്കയത്തുനിന്നുള്ള ലൈൻകൂടി വരുന്നതോടെ ഉഡുപ്പിവരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗംകൂടിയായി തലശേരി മാറും.

കാസർകോട്‌ കരിന്തളത്ത്‌ 440 കെവി സബ്‌സ്‌റ്റേഷൻ കമ്മീഷൻ ചെയ്യുന്നതിനൊപ്പം തലശേരി–-കരിന്തളം ലൈൻ വലിക്കാനും പദ്ധതിയുണ്ട്‌. ഇതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ–- വിതരണ ശൃംഖല ഉറപ്പുവരുത്താം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!