Connect with us

Breaking News

ഒന്നാണീ അടുക്കള, ഹാപ്പിയായി ഒരുവർഷം

Published

on

Share our post

കണ്ണൂർ: പൊന്നാനിക്കും ബാലുശേരിക്കും പിന്നാലെ കണ്ണൂരിലും തുടങ്ങിയ സമൂഹ അടുക്കളയ്‌ക്ക്‌ ഒരു വയസാകുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്‌ അധ്യാപകരും ജീവനക്കാരും ആരംഭിച്ച സമൂഹ അടുക്കളയാണ്‌ അംഗങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാക്കി വർധിപ്പിച്ച്‌ വ്യാഴാഴ്‌ച ഒരുവർഷം പൂർത്തിയാക്കുന്നത്‌.
അടുക്കളകളിൽ തളച്ചിടപ്പെടുന്ന സ്‌ത്രീകൾക്ക്‌ ആശ്വാസവുമായി ആരംഭിച്ച സമൂഹ അടുക്കളകളെക്കുറിച്ചറിഞ്ഞാണ്‌ കണ്ണൂർ എൻജിനിയറിങ്‌ കോളേജ്‌ ജീവനക്കാരും അധ്യാപകരും ഇത്തരമൊരു സംരംഭത്തെക്കുറിച്ച്‌ ആലോചിച്ചത്‌.

എൻജിനിയറിങ്‌ കോളജ് ഫാമിലി ക്വാർട്ടേഴ്‌സിലും സമീപത്തുമായി താമസിക്കുന്നവരാണ്‌ പുതിയ തുടക്കത്തിന്‌ മുന്നിട്ടിറങ്ങിയത്‌. 13 കുടുംബങ്ങളെവച്ചാണ്‌ തുടങ്ങിയതെങ്കിൽ ഇന്നത്‌ 37 കുടുംബങ്ങളും 76 അംഗങ്ങളുമായി വളർന്നു. രാവിലെയും ഉച്ചയ്‌ക്കും രാത്രിയിലുമായി സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണമെത്തുന്നതിനാൽ വീട്ടിൽ ആരും പാചകം ചെയ്യുന്നില്ല.കുടുംബശ്രീ യൂണിറ്റിലെ റീജയുടെ നേതൃത്വത്തിലാണ്‌ ഭക്ഷണം പാകം ചെയ്യുന്നത്. രാവിലെ ആറുമുതലാണ്‌ സമൂഹ അടുക്കളയിൽ ജോലിയാരംഭിക്കുന്നത്‌. കുടുംബശ്രീ അംഗങ്ങൾ മാറിമാറിയാണ്‌ ജോലിക്കെത്തുക.

ഏഴോടെ പ്രഭാത ഭക്ഷണവും പന്ത്രണ്ടോടെ ഊണും വൈകിട്ട്‌ അഞ്ചരയോടെ രാത്രി ഭക്ഷണവും തയ്യാറാകും. ബിരിയാണിയും മന്തിയും ചിക്കൻ–- ബിഫ്‌ ഫ്രൈകളും മാറിമാറി വീടുകളിലെത്തുന്നു. അയക്കൂറയടക്കമുള്ള മീൻ മുളകിട്ടും പൊരിച്ചും രുചിചോരാതെ കിട്ടുന്നതിനൊപ്പം കഞ്ഞിയും കപ്പയുമടക്കമുള്ള വിഭവങ്ങളും മെനുവിലുണ്ട്‌. ആഴ്‌ചയിലൊരു ദിവസം ഊണിനൊപ്പം പായസവുമുണ്ടാകും. പാത്രവുമായെത്തി അംഗങ്ങൾക്ക്‌ വീടുകളിലേക്ക്‌ ഭക്ഷണം കൊണ്ടുപോകാം. ഒന്നിച്ചിരുന്ന്‌ കഴിക്കുകയുമാകാം.

ഒരു കമ്മിറ്റി രൂപീകരിച്ചാണ്‌ സമൂഹ അടുക്കളയുടെ പ്രവർത്തനം. രണ്ടാഴ്‌ചയിലൊരിക്കൽ പ്രവർത്തനം വിലയിരുത്തുന്നതിനാൽ പരാതികൾക്കും സ്ഥാനമില്ല. വിഭവങ്ങളും മാറിമാറി വരുന്നതിനാൽ ആർക്കും മടുപ്പുമില്ല. ഒരാൾക്ക്‌ പ്രതിദിനം 100 മുതൽ 150 രൂപ വരെയാണ്‌ ചെലവു വരുന്നത്‌. മൊത്തം ചെലവ്‌ കണക്കാക്കിയാണ്‌ ഓരോരുത്തരുടെയും വിഹിതം നിശ്‌ചയിക്കുക.

നാളെയെന്തുണ്ടാക്കുമെന്ന ആശങ്കയ്‌ക്കാണ്‌ സമൂഹ അടക്കള പരിഹാരമൊരുക്കിയതെന്ന്‌ എൻജിനിയറിങ്‌ കോളേജ്‌ കംപ്യൂട്ടർ സയൻസ്‌ അധ്യാപിക ബിൻസി ആന്റണി പറഞ്ഞു. അടുക്കളയിൽ ചെലവിടുന്ന സമയം പഠനമടക്കമുള്ള ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാം. മറ്റു കുടുംബങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നത്‌ ഇക്കാലത്ത്‌ നൽകുന്ന സംതൃപ്‌തി ചെറുതല്ലെന്നും അവർ പറഞ്ഞു.

സമൂഹ അടുക്കള സാധ്യതയുള്ളിടത്തെല്ലാം ആരംഭിക്കണമെന്ന അഭിപ്രായക്കാരികൂടിയാണ്‌ ബിൻസി. ജോലിയെടുത്തു വീട്ടിലെത്തുന്ന സ്‌ത്രീകൾ വീണ്ടും അടുക്കളയിൽ മണിക്കൂറുകൾ മല്ലിടണം. രാവിലെയും ഇതുതന്നെയാണ്‌ സ്ഥിതി. സമൂഹ അടുക്കളകൾ ഇതിന്‌ കൃത്യമായ പരിഹാരമൊരുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!