Connect with us

Breaking News

ഡോ‌ക്‌ടറുടെ വ്യാജ സീലുമായി ലഹരി ഗുളികകൾ വാങ്ങി വിൽക്കുന്ന നഴ്‌സ്‌ അടക്കം അഞ്ചുപേർ പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: ലഹരിഗുളികകൾ വിൽപ്പന നടത്തിവന്ന അഞ്ച് പേർ പിടിയിലായി. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആൻ്റി നാർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്‌കോഡിന്റെ പരിശോധനയിലാണ് മയക്കുമരുന്ന്, ലഹരിക്കുപയോഗിക്കുന്ന ഗുളികകൾ എന്നിവയുമായി അഞ്ചുപേർ രണ്ട് സ്ഥലങ്ങളിലായി പിടിയിലായത്.കാരയ്ക്കാമണ്ഡപത്തിന് അടുത്തായി മേലാംകോട് റോഡിൽ സമാധി ക്ഷേത്രത്തിന് സമീപത്തായി ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകൾ വിൽപ്പന നടത്തിവന്ന നടുവത്തുവിള പുത്തൻവീട്ടിൽ അതുൽ എസ് കുമാർ (19), കോളിയൂർ ചാണക്കര കൃപാഭവനിൽ അനീഷ് (25) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 42 ഗുളികകൾ പിടിച്ചെടുത്തു.

അതുലിന്റെ വീട്ടിൽ വൈകുന്നേരങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരും ഒത്തുകൂടുക പതിവായിരുന്നു. അതുൽ മോഷണക്കേസിലെ പ്രതിയുമാണ്.തിരുവനന്തപുരം മുട്ടടയാണ് മറ്റൊരു സംഭവം. മുട്ടട ചാത്തിയോട് റോഡിൽ രാത്രി വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളും 0.23 ഗ്രാം എം ഡി എം എയും കഞ്ചാവും പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മണ്ണന്തല കുളപ്പറക്കോണം രാജൻ നിവാസിൽ അരവിന്ദ് (24), ഇടവക്കോട് സജി ഭവനിൽ ജിത്ത് ജി എസ് (26), മുട്ടട കുശവർക്കൽ ദീപം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന റാഫ ടി പ്രദീപ് (23) എന്നിവർ അറസ്റ്റിലായി.

പേരൂർക്കട ജില്ലാ ആശുപത്രിയിൽ നിന്ന് ഒ പി ടിക്കറ്റ് എടുത്ത് ഡോക്‌ടറുടെ വ്യാജ സീൽ ഉണ്ടാക്കി കുറിപ്പടി തയ്യാറാക്കും. ഇതുപയോഗിച്ച് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. റാഫ എന്ന യുവതിയാണ് ഇത്തരത്തിൽ മരുന്ന് വാങ്ങുന്നതിന് നേതൃത്വം നൽകിയിരുന്നത്. ഇവർ നേഴ്‌‌സിഗ് പഠിച്ചിട്ടുണ്ട്. എന്നാൽ കോഴ്‌സ് പൂർത്തിയാക്കിയിരുന്നില്ല. ഒ പി ടിക്കറ്റിൽ കുറിപ്പടി എഴുതിച്ചേർക്കുന്നത് ഇവരാണ്. വ്യാജ സീലും ജില്ലാ ആശുപത്രിയിലെ ഒ പി ടിക്കറ്റും ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ അരവിന്ദ് പോക്‌സോ കേസിലും പ്രതിയാണ്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!