Breaking News
വയറ്റത്തടിച്ച് വിലക്കയറ്റം: ഹോട്ടൽ ഭക്ഷണത്തിനും വിലകൂട്ടി തുടങ്ങി

പത്ത് രൂപയ്ക്ക് ചായയും 40 രൂപയ്ക്ക് സാധാരണ ഊണും കിട്ടിയിരുന്ന കാലം പഴങ്കഥയാവുകയാണ്. മുന്നറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ ഹോട്ടൽ ഭക്ഷണ വിലയും കൂട്ടി തുടങ്ങി. ഏപ്രിൽ ഒന്നു മുതലാണ് മിക്ക കടക്കാരും വിലയിൽ മാറ്റം വരുത്തി തുടങ്ങിയത്. ചായയ്ക്ക് 2 രൂപ കൂടിയെങ്കിൽ ചെറുകടികൾക്ക് കൂടിയത് 5 രൂപവരെയാണ്. 40 രൂപയുടെ ഊണിന്റെ ഇപ്പോൾ പലയിടത്തും അൻപതും അറുപതും രൂപയിലെത്തി. പത്ത് രൂപയുടെ പൊറോട്ടയ്ക്ക് രണ്ട് രൂപ മുതൽ 5 രൂപവരെ കൂടി. ബിരിയാണിക്ക് 10 രൂപ മുതൽ 30 രൂപവരെ കൂടിയപ്പോൾ ചിക്കൻ വിഭവങ്ങൾക്ക് വില കുത്തനെ കൂടി. പലരും ഈടാക്കുന്നത് പല വില. ചുരുക്കി പറഞ്ഞാൽ വയർ നിറയണമെങ്കിൽ കീശ കാലിയാകുന്ന അവസ്ഥ.
നാല് വർഷം മുമ്പാണ് ചായയുടെ വില 10 രൂപയായി ഉയർന്നത്. പിന്നീട് ഇങ്ങോട്ട് പ്രളയവും കോവിഡും ജി.എസ്.ടി നിരക്കിലെ വർധനവും ഉൾപ്പടെ പ്രതിസന്ധികൾ പലത് ഉണ്ടായെങ്കിലും ഭക്ഷണ വില കൂട്ടിയിരുന്നില്ല. ഹോട്ടൽ വ്യവസായം നഷ്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ അടച്ചു പൂട്ടലിലേക്ക് പോകാതിരിക്കാൻ വിലക്കയറ്റം അല്ലാതെ മറ്റ് വഴിയില്ല എന്ന ഉറച്ച നിലപാടിൽ തന്നെയാണ് കച്ചവടക്കാർ. ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പാൻ ഇവർക്ക് മുന്നിൽ വേറെ വഴിയില്ല. ഇങ്ങനെ വില കൂടുമ്പോൾ രണ്ട് നേരം കുടിച്ചിരുന്ന ചായ ഇനി ഒരു നേരം ആക്കേണ്ടി വരുമോ എന്നും പോലും ആശങ്കപ്പെടുന്നുണ്ട്.
ഹോട്ടൽ ഭക്ഷണ വില ഏകീകരിക്കപ്പെട്ടില്ല എന്നതും പലയിടത്തും വിലവിവര പട്ടികയിൽ പുതുക്കിയ വില ഇല്ലെന്നതും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് തിരിച്ചടിയാണ്. എന്നാൽ ഭക്ഷണ വില ഏകീകരിക്കുന്നതിൽ ഹോട്ടലുടമകൾക്കുള്ളത് കടുത്ത എതിർപ്പാണ്. അരി, എണ്ണ, ചായപ്പൊടി, മറ്റ് പല വ്യജ്ഞനങ്ങൾ തുടങ്ങി പലവസ്തുക്കൾക്കും ഗുണ നിലവാരത്തിന് അനുസരിച്ച് പല വിലയാണ് വിപണിയിൽ ഈടാക്കുന്നത്. ഹോട്ടലുകൾ അവരുടെ കച്ചവടത്തിനനുസരിച്ചാണ് ഇതിൽ ഏത് വിലയുടെ സാധനം വാങ്ങണം എന്ന് തീരുമാനിക്കുക, ഹോട്ടലിൽ ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ, ഓരോ പ്രദേശത്തേയും കെട്ടിട വാടകയിലെ വ്യത്യാസം, ഭക്ഷണം ഉണ്ടാക്കുന്ന രീതി അങ്ങനെ കൂടുന്ന ചെലവുകൾക്ക് അനുസരിച്ചേ ഓരോ കടയുടമയ്ക്കും വില നിശ്ചയിക്കാനാവൂ എന്നാണ് ഹോട്ടലുടമകൾ പറയുന്നത്. വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടലും ഇവർ ആവശ്യപ്പെടുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ വില സർക്കാർ പിടിച്ച് നിർത്താനും പാചകവാതകത്തിന്റെ നികുതി കുറയ്ക്കാനും സർക്കാർ നടപടിയെടുക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം
Breaking News
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.
Breaking News
അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.
Breaking News
കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്