കര്‍ഷകരെ അവര്‍ അറിയാതെ ജാമ്യക്കാരാക്കി വായ്പ തട്ടിപ്പ്: ഇഡി അന്വേഷിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്

Share our post

കല്‍പ്പറ്റ: കര്‍ഷകരെ അവര്‍ അറിയാതെ ജാമ്യക്കാരാക്കി എച്ച്ഡിഎഫ്‌സി ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പി.എം. ബെന്നി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. വിന്‍സന്‍റ്, സെക്രട്ടറി എം.എ. പൗലോസ്, ജില്ലാ വൈസ് പ്രസിഡന്‍റ് വി.ഡി. ജോസ്, സെക്രട്ടറി സി.ജെ. അലക്‌സ്, മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്‍റ് മൊയ്തു മുതുവേടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പി.പി. തോമസ് (കാട്ടിക്കുളം), പി.പി. വിനോയ് (കാരക്കാമല), റോയ് മാത്യു(പനമരം)എന്നിവരെയാണ് എറണാകുളം സ്വദേശി ജെന്നി വര്‍ഗീസ് വായ്പ തട്ടിപ്പിന് ഇരയാക്കിയത്. പനമരം സ്വദേശി മുഖേന 2022ലാണ് തോമസും വിനോയിയും റോയ് മാത്യുവും ജെന്നി വര്‍ഗീസിനെ പരിചയപ്പെട്ടത്.

കേന്ദ സബ്‌സിഡിയോടെ കാര്‍ഷിക വായ്പ തരപ്പെടുത്താമെന്ന് മൂവരെയും ജെന്നി വര്‍ഗീസ് വിശ്വസിപ്പിച്ചു. തോമസിന്‍റെയും(1.8 ഏക്കര്‍), വിനോയിയുടെയും(1.5 ഏക്കര്‍),റോയ് മാത്യുവിന്‍റെയും(11 സെന്‍റ്) ഭൂമിയുടെ ആധാരം, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് എറണാകുളം സ്വദേശി വാങ്ങിക്കൊണ്ടുപോയി.

ഒരു മാസം കഴിഞ്ഞ് വായ്പ ശരിയായിട്ടുണ്ടെന്നും പരിശോധനയ്ക്ക് അസല്‍ ആധാരങ്ങള്‍ വേണമെന്നും ഇയാള്‍ അറിയിച്ചു. ആധാരങ്ങള്‍ ബാങ്കിലാണെന്ന് വ്യക്തമാക്കിയപ്പോള്‍ തിരിച്ചെടുക്കുന്നത് തോമസിന് 32ഉം വിനോയിക്ക്30 ഉം റോയ് മാത്യുവിന് 10ഉം ലക്ഷം രൂപ അക്കൗണ്ടില്‍ ലഭ്യമാക്കി. തുടര്‍ന്ന് സുഹൃത്തുമായി എത്തിയ ജെന്നി വര്‍ഗീസ് ആധാരങ്ങളുമായി മടങ്ങി.

പിന്നീട് അന്വേഷിച്ചപ്പോള്‍ വായ്പ ഉടന്‍ ശരിയാകുമെന്നാണ് എറണാകുളം സ്വദേശി അറിയിച്ചത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും വായ്പ ലഭിക്കാതെവന്നപ്പോള്‍ മൂവരും ആധാരം തിരികേ ചോദിച്ചു. നേരത്തേ ലഭ്യമാക്കിയ തുകയും പലിശയും ലഭിച്ചാല്‍ ആധാരം തിരികേ തരാമെന്നാണ് ജെന്നി വര്‍ഗീസ് പ്രതികരിച്ചത്.

ഇതേത്തുടര്‍ന്ന് മൂന്നു പേരും തുക അക്കൗണ്ടുകള്‍ വഴിയും സുഹൃത്ത് മുഖേനയും തിരികേ നല്‍കി. എന്നാല്‍ ആധാരങ്ങള്‍ ജെന്നി വര്‍ഗീസ് ലഭ്യമാക്കിയില്ല. ആധാരങ്ങള്‍ തിരികേ കിട്ടുന്നതിന് ശ്രമം നടത്തിവരുന്നതിനിടെ കോടതിയില്‍നിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളെ ജാമ്യക്കാരാക്കി ജെന്നി വര്‍ഗീസ് ഉള്‍പ്പെടുന്ന കമ്പനി 2023ല്‍ 25.66 കോടി രൂപ വായ്പയെടുത്തതായി മൂവര്‍ക്കും മനസിലായത്. തോമസ്, വിനോയ്, റോയ് മാത്യു എന്നിവ്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ ഏതെങ്കിലും കാര്യാലയത്തില്‍ പോകുകയോ രേഖകളില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല.

ഇവരെ വലിയ തുകയ്ക്കുള്ള വായ്പയുടെ ജാമ്യക്കാരാക്കി രേഖകള്‍ ചമയ്ക്കുന്നതിന് ജെന്നി വര്‍ഗീസും ധകാര്യ സ്ഥാപനത്തിലെ ഉദ്യോസ്ഥരികില്‍ ചിലരും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കണം. തട്ടിപ്പിനെതിരേ മൂന്നു കര്‍ഷകരും ഹൈക്കോടതിയിലും ഡെറ്റ് റിക്കവറി ട്രൈബ്യൂണലിലും(ഡിആര്‍ടി) മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മാനന്തവാടി എംഎല്‍എ എന്നിവര്‍ക്കും എറണാകുളം സൗത്ത് പൊലിസ് സ്റ്റേഷനിലും പരാതി നല്‍കിയിണ്ട്.

തട്ടിപ്പ് ഇരകളുടെ വസ്തു പിടിച്ചെടുക്കുന്നതിന് നീക്കത്തിലാണ് ധനകാര്യ സ്ഥാപനം. ഇതിന് കഴിഞ്ഞ ദിവസം ഉണ്ടായ ശ്രമം കര്‍ഷക കോണ്‍ഗ്രസ് ഇടപെട്ടാണ് തടഞ്ഞത്. അസല്‍ ആധാരങ്ങള്‍ തിരികേ ലഭിക്കുന്നതിനും മൂന്നു പേര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടായ സാമ്പത്തിക, മാന നഷ്ടങ്ങള്‍ക്കു പരിഹാരം ഉറപ്പുവരുത്തുന്നതിനും കര്‍ഷക കോണ്‍ഗ്രസ് സാധ്യമായ വഴികള്‍ തേടുമെന്നും നേതാക്കള്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!