3000 കി.മി അകലെ കൊലയാളി ഒളിച്ചു; വെടിവയ്ക്കുമെന്ന് പൊലീസ്; തൃശൂര്‍ സ്ക്വാഡിന്റെ മാസ് ചേസിങ്

Share our post

തൃശൂര്‍ നഗരത്തില്‍ അതിഥി തൊഴിലാളികളുടെ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. മലയാളികള്‍ക്ക് ഇവിടെ പ്രവേശനമില്ലായിരുന്നു. യുവതികളെ തേടിവന്ന അതിഥി തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. തൃശൂര്‍ നഗരത്തെ വിറപ്പിച്ച കൊലപാതകം. നാലു  യുവതികളേയും രണ്ടു യുവാക്കളേയും പിടികൂടി. അസമുകാരാണ് ഈ ആറു പേരും. അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുക്കാരന്‍ അസമുകാരനായ ഇരുപത്തിയെട്ടുക്കാരനാണ്. പേര് നൂറാല്‍ ആലം. യുവാവ് കൊല്ലപ്പെടുന്നത് ജൂണ്‍ ഇരുപതിനായിരുന്നു. അന്നുതന്നെ, ആറു പേരെ പിടികൂടിയെങ്കിലും മുഖ്യപ്രതി മുങ്ങി. ആ മുഖ്യപ്രതിയെ പിടികൂടിയില്ലെങ്കില്‍ കൊലക്കേസ് ഫയല്‍ പൂര്‍ണമാകില്ലായിരുന്നു. അസമിലെ ഇന്ത്യന്‍, ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമത്തിലാണ് നൂറാല്‍ ആലത്തിന്‍റെ വീട്ടു മേല്‍വിലാസം.

ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. നാട്ടില്‍ പോകാതിരിക്കില്ല. ഗ്രാമത്തില്‍ പോയി തമ്പടിച്ച് കൊലയാളിയെ പിടിക്കണം. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കിരണ്‍ സി നായരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം. തൃശൂര്‍ സ്ക്വാഡ് യാത്ര പുറപ്പെട്ടു. മൂവായിരം കിലോമീറ്റര്‍ അകലെയുള്ള കൊലയാളിയുടെ വീട്ടിലേയ്ക്ക്.

നരകിച്ച യാത്ര, മൂന്നു ദിവസം ട്രെയിനില്‍

​വിവേക് എക്സ്പ്രസ് ട്രെയിനില്‍ തൃശൂരില്‍ നിന്ന് കയറി. കേരളം വിട്ടാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് സംഘം തീരുമാനിച്ചിരുന്നു. തേര്‍ഡ് എ.സിയിലായിരുന്നു യാത്ര. ഇരുപത്തിനാലു മണിക്കൂര്‍ പിന്നിട്ടപ്പോഴേയ്ക്കും ട്രെയിനില്‍ തിരക്കായി. കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ടിക്കറ്റെടുക്കാത്തവരെ തേര്‍ഡ് എ.സിയില്‍ യാത്ര ചെയ്യുന്നു. റിസര്‍വ് ചെയ്തുള്ള യാത്ര തിരക്കില്‍ വീര്‍പ്പമുട്ടിയുള്ള യാത്രയായി മാറി. അസമിലെ നാഗോണ്‍ ജില്ലയിലെ ജംഗി റോഡ് റയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. കൊലയാളിയായ നൂറാല്‍ ആലത്തിന്‍റെ വീട്ടുവിലാസം മാത്രമാണ് കൈവശം. കൊലപാതകത്തിനു ശേഷം ഫോണ്‍ ഓണായിട്ടില്ല. അടുപ്പമുള്ളവരുടെ ഫോണുകള്‍ സൈബര്‍ സെല്ലിന്‍റെ നിരീക്ഷണത്തിലുമാണ്. നാട്ടില്‍ എല്ലാ സഹായവും കിട്ടുമെന്നതിനാല്‍ മറ്റൊരു ഒളിത്താവളം തേടി പോകാന്‍ സാധ്യതയില്ലെന്ന് പൊലീസ് ഉറപ്പിച്ചു. നാലാം ദിവസം ഉച്ചയ്ക്കു ജാഗി റോഡ് റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!