ദേശീയപാത 766ൽ കർണാടകയിൽ ടാറിംഗ് പൂർത്തിയായി; കേരള ഭാഗത്ത് പ്രവർത്തനമില്ല

Share our post

സുൽത്താൻ ബത്തേരി: മുത്തങ്ങ, ബന്ദിപ്പുര വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766ന്‍റെ വികസനപ്രവർത്തനത്തിൽ കർണാടക ഭാഗത്ത് പണി പൂർത്തിയായിട്ടും കേരളഭാഗത്ത് ഇതുവരെ പ്രവർത്തനം ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.

കർണാടക സർക്കാർ അതിർത്തിയായ കേരളത്തിന്‍റെ ചെക്ക്പോസ്റ്റ് സ്ഥിതിചെയ്യുന്ന മൂലഗള്ളി വരെ ദേശീയപാതയുടെ നവീകരണവും വികസനവും പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കേരളഭാഗത്ത് ഇതുവരെ യാതൊരു നിർമാണപ്രവർത്തനവും ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പാത വികസിപ്പിക്കുന്നതിനായി അനുബന്ധ നടപടികളും റോഡരികിലെ മരങ്ങൾ നീക്കം ചെയ്യുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കേണ്ടതുണ്ടെങ്കിലും ഇതുവരെ വ്യക്തമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

രാത്രിയാത്രാ നിരോധനം നിലനിൽക്കുന്ന ഈ പാതയിൽ പകൽസമയത്ത് ധാരാളം വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. അതിനാൽ റോഡിന്‍റെ വികസനം വൈകുന്നത് യാത്രക്കാരെയും ചരക്കുവാഹനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കേരളഭാഗത്തും വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!