ഇറാൻ-യുഎസ് സംഘർഷ സാധ്യത; പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

Share our post

ന്യൂഡൽഹി: യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്നുള്ള ഭീതിയിൽ പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഡച്ച് കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് എന്നിവ ഈ മേഖലയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു.ഇസ്രയേൽ, ദുബായ്, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചത്.എയർ ഫ്രാൻസ് ദുബായിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തുമെന്ന് അറിയിച്ചു. ഡച്ച് എയർലൈനായ കെഎൽഎം ഇറാനും ഇറാഖും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു.

എയർ ഫ്രാൻസ് ടെൽ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളും ഗൾഫ് മേഖലയിലെ മറ്റ് പ്രധാന ഹബുകളിലേക്കുമുള്ള സർവീസുകൾറദ്ദാക്കി. ലുഫ്തൻസ ഇസ്രയേലിലേക്ക് പകൽ സമയ പ്രവർത്തനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്. ഫ്രാൻസിന്റെ ദേശീയ കാരിയറായ എയർ ഫ്രാൻസ് ദുബായിലേക്കുള്ള അതിന്റെ സേവനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. കെഎൽഎം ടെൽ അവീവ്, ദുബായ്, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു. ഇറാഖ്, ഇറാൻ, ഇസ്രായേൽ, ഗൾഫിലെ നിരവധി രാജ്യങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കില്ലെന്നുംവ്യക്തമാക്കിയിട്ടുണ്ട്. യുണൈറ്റഡ് എയർലൈൻസും എയർ കാനഡയും ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ഈ മേഖലയിലെ വ്യോമഗതാഗതത്തിന് മിസൈൽ, ഡ്രോൺ ഭീഷണികളുണ്ടാകാമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടത്. ഇറാന് നേരെ സൈനിക നടപടി സ്വീകരിക്കാനുള്ള യുഎസ് സാധ്യതയാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിയ്ക്ക് കാരണം. യുഎസ് നാവികപ്പട ഇറാനിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സൈനിക നടപടിയ്ക്ക് സാധ്യത കുറവാണെന്ന് ട്രംപ് ആദ്യം സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ട്രംപ് മാറ്റിപ്പറയുകയായിരുന്നു. കഴിഞ്ഞ ആഴ്ച യുഎസ് സൈനിക നടപടിയെക്കുറിച്ചുള്ള ഭയം കാരണം ഇറാൻ നാല് മണിക്കൂറിലധികം അതിന്റെ വ്യോമാതിർത്തി അടച്ചിട്ടിരുന്നു. ഇത് ലോകമെമ്പാടുമുള്ള വിമാനങ്ങളെ ബാധിച്ചിരുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!