THALASSERRY
ലഹരിയിൽ പുതഞ്ഞ് തലശ്ശേരി കടൽത്തീരം

തലശ്ശേരി: നഗരത്തിലെ പ്രധാന ടൂറിസം വിനോദ കേന്ദ്രമാണ് കടൽപാലവും പരിസരവും. പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഇവിടെ സിനിമാക്കാരുടെ പ്രധാന ലോക്കേഷൻ കേന്ദ്രമായും മാറി. എന്നാൽ, ഇവിടെ നടക്കുന്ന അസാന്മാർഗിക പ്രവർത്തനങ്ങളും മയക്കുമരുന്ന് വിപണനവും തടയാൻ ആരുമില്ല. പട്ടാപകലും മയക്കുമരുന്ന് മാഫിയ സംഘം അടക്കി വാഴുകയാണിവിടെ.
ടൂറിസ്റ്റുകളുടെ സുരക്ഷക്കായി കടൽപാലം പരിസരത്ത് പൊലീസ് എയ്ഡ് പോസ്റ്റും നിരീക്ഷണ കാമറയും സജ്ജമാക്കിയിട്ടുണ്ടെങ്കിലും എല്ലാം നോക്കുകുത്തിയായി. എയ്ഡ് പോസ്റ്റ് പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. രാത്രിയിലും പൊലീസ് സേവനമില്ല. ബ്രൗൺ ഷുഗർ, കഞ്ചാവ്, ഉൾപ്പെടെയുളള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വിൽക്കുന്നവരും ഉപയോഗിക്കുന്നവരും ഇവിടം പിടിമുറുക്കുകയാണ്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള മയക്കുമരുന്ന് വിപണനം വ്യാപകമായിട്ടും പൊലീസോ, എക്സൈസ് വിഭാഗമോ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയാറാവുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കാൻ കൈയിൽ പണമില്ലെങ്കിൽ അക്രമസ്വാഭാവം കാണിക്കുന്ന ഒരുപറ്റം യുവാക്കൾ ഇവിടെ അടക്കിവാഴുകയാണ്.
തദ്ദേശീയർക്ക് പുറമെ കടലോരത്തെ ചില ലോഡ്ജുകളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിൽ ചിലരും മയക്കുമരുന്നിന് അടിമകളാണ്. ശനിയാഴ്ച വൈകീട്ട് കടൽപാലത്തിന് സമീപം മധ്യവയസ്കനായ ഒരാൾ ആക്രമിക്കപ്പെട്ടത് ഞെട്ടലുളവാക്കുകയാണ്. പാലത്തിന് മുന്നിൽ ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ വിൽപന നടത്തുന്ന മട്ടാമ്പ്രം സി.കെ ഹൗസിൽ കെ. റഷീദിനെ (62) അക്രമിച്ചത് മയക്കുമരുന്ന് വിൽപനയുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് പറഞ്ഞത്. ചോദിച്ച പണം നൽകാൻ തയ്യാറാകാത്തതിനാലാണ് റഷീദിനെ കുത്തിപ്പരിക്കേൽപിച്ചത്. കൈക്ക് ഗുരുതരമായി മുറിവേറ്റ ഇദ്ദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
കടൽപാലവും ചുറ്റുവട്ട പ്രദേശങ്ങളും മയക്കുമരുന്ന് മാഫിയക്കാർ അടക്കി വാഴാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇത്തരക്കാർക്കെതിരെ നടപടി ചെറിയ ശിക്ഷയിൽ മാത്രമൊതുങ്ങുകയാണ്. തലശ്ശേരി വീനസ് കോർണറിലെ കോഓപ്പറേറ്റിവ് ഹോസ്പിറ്റൽ പരിസരത്ത് നെട്ടൂർ സ്വദേശികളും ബന്ധുക്കളുമായ രണ്ടു പേരെ കുത്തിക്കൊന്നതും ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണ്.
ലഹരി ഉൽപന്നങ്ങൾ എത്തുന്നത് ട്രെയിൻ മാർഗം
കഞ്ചാവ്, ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ തലശ്ശേരിയിൽ അധികവും എത്തുന്നത് ട്രെയിൻ മാർഗമാണ്. ഇതരസംസ്ഥാന തൊഴിലാളികൾ വഴിയാണ് ഇവ കൂടുതലും നഗരത്തിലെത്തുന്നത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പലപ്പോഴും കഞ്ചാവ് പിടികൂടിയിട്ടുമുണ്ട്. തലശ്ശേരി, മുഴപ്പിലങ്ങാട്, എടക്കാട് എന്നിവിടങ്ങളിൽ വ്യാപകമായ തോതിൽ ലഹരി ഉത്പന്നങ്ങൾ അതീവരഹസ്യമായി കടത്തിക്കൊണ്ടുവരുന്ന സംഘം തന്നെയുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന രഹസ്യസന്ദേശം വഴിയാണ് കടത്തുകാരായ ചിലരെങ്കിലും പൊലീസിന്റെയോ, എക്സൈസ് സംഘത്തിന്റെയോ വലയിലാകുന്നത്. മയക്കുമരുന്നിന് അടിമകളായ ചില യുവാക്കൾ അടുത്തകാലത്ത് ദുരൂഹസാചര്യത്തിൽ മരിച്ച സംഭവങ്ങളുണ്ടായിട്ടും ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കാൻ അധികൃതർ വേണ്ടത്ര താൽപര്യമെടുക്കുന്നില്ല.
വിദ്യാർഥികളുൾപ്പെടെയുളളവരെ വശീകരിച്ച് ലഹരിക്കടിമകളാക്കുന്ന സംഘം നഗരത്തിൽ അടുത്തകാലത്തായി സജീവമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും ഇതിനെതിരെ ശക്തമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് വിൽപനക്കാരെ കണ്ടെത്തി പിടികൂടാൻ ഉദ്യോഗസ്ഥർ മുതിരുന്നില്ല. തലശ്ശേരി നഗരത്തിലെ ആൾതാമസമില്ലാത്ത ക്വാർട്ടേഴ്സുകൾ, അടച്ചിട്ട വീടുകൾ, കടൽപാലം എന്നിവിടങ്ങളാണ് ലഹരി വിൽപന സംഘം താവളമാക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വരുന്ന ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതും ഈ കേന്ദ്രങ്ങളിൽ വെച്ചാണ്.
മാന്യമായ വസ്ത്രങ്ങൾ ധരിച്ച് ആഡംബര വാഹനങ്ങളിൽ എത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. തലശ്ശേരി മത്സ്യമാർക്കറ്റ് പരിസരം, നഗരത്തിലെ സ്കൂൾ പരിസരം, തലശ്ശേരി കോട്ട തുടങ്ങിയ സ്ഥലങ്ങളിലും ലഹരി ഉൽപന്നങ്ങളുടെ വിപണനം സജീവമാണ്. പ്രലോഭനങ്ങൾ നൽകി വിദ്യാർഥികളെയും മയക്കുമരുന്ന് കടത്തുകാർ കരിയർമാരാക്കുന്നതായി വിവരമുണ്ട്.
THALASSERRY
കെ.എസ്.ആര്.ടി.സിയുടെ അവധിക്കാല ടൂര്‍ പാക്കേജ്

തലശ്ശേരി: തലശ്ശേരി കെ.എസ്.ആര്.ടി.സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.
THALASSERRY
സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

ധര്‍മ്മടം: മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന് പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന് എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
THALASSERRY
തലശ്ശേരിയിൽ ‘സ്വപ്നക്കൂടി’ന്റെ താക്കോൽദാനം നിർവ്വഹിച്ചു

തലശ്ശേരി : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം:കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് “സ്നേഹക്കൂട്”. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, ശ്രീ. വസന്തൻ മാസ്റ്റർ, വിജു പി, അജിത് പി, ജയചന്ദ്രൻ. സി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര പരിപാടിയിൽ നന്ദി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്