Connect with us

Kannur

ദുരിത ട്രാക്കിൽ ഉത്തര മലബാറിലെ ട്രെയിൻ യാത്ര

Published

on

Share our post

കണ്ണൂർ : രാവിലെയും വൈകിട്ടും കണ്ണൂർ – കാസർകോട്‌ – കോഴിക്കോട്‌ റൂട്ടിലോടുന്ന ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ പൂഴി വാരിയിട്ടാൽ താഴെ വീഴില്ല. അത്രയധികം യാത്രക്കാരെ കുത്തി നിറച്ചാണ്‌ ഓടുന്നത്‌. ജോലിസ്ഥലത്തേക്കും തിരിച്ച്‌ വീട്‌ പിടിക്കാനുമുള്ള നെട്ടോട്ടത്തിനിടെ തിരക്ക്‌ കാരണം ശ്വാസം കിട്ടാതെ ബോധമറ്റ്‌ വീഴുന്നവരുടെ കാഴ്‌ച നിത്യസംഭവമാണ്‌. കഴിഞ്ഞ ദിവസം പരശുറാം എക്‌സ്‌പ്രസിൽ യാത്രചെയ്യുന്ന വിദ്യാർഥി ബോധമറ്റുവീണു. ഒരു മാസത്തിനിടെ മൂന്ന്‌ യാത്രക്കാരാണ്‌ ശ്വാസം മുട്ടി കുഴഞ്ഞുവീണത്‌.  

ജനറൽ കോച്ചുകളിൽ കയറിപ്പറ്റാനുള്ള പാടും ചില്ലറയല്ല. ഒന്നോ രണ്ടോ കോച്ചിൽ കയറാനായി നൂറുകണക്കിനാളുകളാണ്‌ സ്‌റ്റേഷനിൽ കാത്തുനിൽക്കുന്നത്‌. കോച്ചിൽ കയറിപ്പറ്റാൻ അതിസാഹസം കാണിക്കണം. തിരക്ക്‌ കാരണം അപകടകരമായി വാതിൽപ്പടിയുടെ മുകളിലിരുന്നും പിടിച്ച്‌ തൂങ്ങിയും യാത്രചെയ്യുന്നവരും ഏറെ. റെയിൽവേ സ്ലീപ്പർ കോച്ചുകളുടെയും ജനറൽ കോച്ചുകളുടേയും എണ്ണം വെട്ടിക്കുറച്ചതാണ്‌ ട്രെയിൻ യാത്ര അതീവ ദുഷ്‌കരമാക്കിയത്‌. യാത്രക്കാർ കഷ്ടപ്പെടുമ്പോഴും കോച്ചുകൾ വർധിപ്പിക്കാതെ കൊല്ലാക്കൊല ചെയ്യുകയാണ്‌ റെയിൽവേ. രാവിലെയും വൈകിട്ടും കോഴിക്കോടിനും മംഗളൂരുവിനും ഇടയിലുള്ള യാത്രയാണ്‌ ഏറെ ദുഷ്‌കരം.

രാവിലെ കണ്ണൂരിൽനിന്ന്‌ മംഗളൂരു ഭാഗത്തേക്കുള്ള മൂന്ന്‌ ട്രെയിനുകളെയാണ്‌ ദിവസേന യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്നത്‌. 6.40ന്‌ മലബാർ എക്‌സ്‌പ്രസും 6.50ന്‌ കണ്ണൂർ–മംഗളൂരു പാസഞ്ചറും 7.40ന്‌ കണ്ണൂർ–മംഗളൂരു സ്‌പെഷ്യൽ എക്‌സ്‌പ്രസും. ഈ ട്രെയിനുകളിലെ ജനറൽ കോച്ചിൽ കാലുകുത്താനിടമുണ്ടാവില്ല. കോഴിക്കോട്‌ ഭാഗത്തേക്കുള്ള പരശുറാം എക്‌സ്‌പ്രസിലും ഏറനാടിലും എഗ്‌മോറിലും ഇത്‌ തന്നെയാണ്‌ സ്ഥിതി. 

രാത്രി കണ്ണൂരിലെത്തുന്നവർക്ക്‌ വടക്കോട്ടേക്ക്‌ യാത്രചെയ്യാൻ തൊട്ടടുത്ത ദിവസംവരെ കാത്തിരിക്കണം. വൈകിട്ട്‌ 6.40ന്‌ കണ്ണൂരിലെത്തുന്ന നേത്രാവതി എക്‌സ്‌പ്രസാണ്‌ വടക്കോട്ടുള്ള അവസാന വണ്ടി. പിന്നീട്‌ എട്ടുമണിക്കൂറിനുശേഷം പുലർച്ചെ 2.30നുള്ള ചെന്നൈ–മംഗളൂരു വെസ്‌റ്റ്‌ കോസ്റ്റ്‌ എക്‌സ്‌പ്രസിനായി കാത്തിരിക്കണം. എട്ട്‌ വണ്ടികൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നുണ്ട്‌. ഇവയിൽ ചിലതെങ്കിലും കാസർകോട്ടേക്ക്‌ നീട്ടുകയോ സമയം മാറ്റുകയോ ചെയ്‌താൽ ഈ മേഖലയിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനാകും.


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്‌, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!