Connect with us

Kannur

അണ്ടലൂരിൽ ഇനി തെയ്യാട്ടക്കാലം

Published

on

Share our post

പിണറായി:അണ്ടലൂർക്കാവിൽ ഉത്സവത്തിന്റെ ഭാഗമായി തേങ്ങ താക്കൽ ചടങ്ങും ചക്കകൊത്തലും നടത്തി. ഞായറാഴ്ച പുലർച്ചെ ഒന്നിന്‌ കോമരത്തച്ഛന്മാരുടെ നൃത്തച്ചടങ്ങോടെ ഉത്സവം ആരംഭിക്കും. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ വിശ്വാസികൾക്കൊപ്പം ഇഷ്ടദൈവങ്ങൾ കെട്ടിയാടും. ദൈവത്താർ (ശ്രീരാമൻ) ആണ് പ്രധാന ആരാധനാ മൂർത്തി. കാർഷിക സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും ഓർമപുതുക്കൽകൂടിയാണ്‌ ഉത്സവം വിഭാവനംചെയ്യുന്നത്‌. ധർമടം, മേലൂർ, അണ്ടലൂർ, പാലയാട് ദേശവാസികൾ ഒരാഴ്ച പൂർണ വ്രതനിഷ്ഠയോടെയാണ് ഉത്സവം ആഘോഷിക്കുക. വീടുകളിൽനിന്ന് നിലംതൊടാതെ അറുത്തെടുക്കുന്ന ചക്കകൾ രാത്രി ക്ഷേത്രത്തിൽ മുറിച്ച് വിതരണംചെയ്യുന്നതാണ് ചക്കകൊത്തൽ ചടങ്ങ്. ശനി രാവിലെ ജന്മാചാരിയും കാവിലെ എമ്പ്രാനുംചേർന്ന് ആചാരസ്ഥാനികരുടെ സാന്നിധ്യത്തിൽ കൊടിയേറ്റി. ഉത്സവപരിപാടികൾ കുംഭം ഒന്നിന് തുടങ്ങുമെങ്കിലും മൂന്നാം തീയതിയാണ് കാവിലെ കൊടിയേറ്റം. പിന്നീട് തന്നീം കുടി. വ്രതം നോൽക്കുന്നവർക്ക് ഈ ദിവസം ഉച്ചയ്‌ക്ക്‌ വീടുകളിൽനിന്ന് ചെറുപയറും മൈസൂർ പഴവും ഇളനീരും കടുംകാപ്പിയും നൽകും.

രാത്രി മേലൂർ മണലിൽ തൃക്കൈക്കുട തറയിൽനിന്ന് ഓലക്കുട കൊണ്ടുവന്നതോടെ കെട്ടിയാട്ടത്തിന് തുടക്കമായി. മേലൂർ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗവുമുണ്ടായി. കോമരത്തച്ഛന്മാരുടെ നിരക്കിപാച്ചിലിന് ശേഷം ആദ്യ തെയ്യം അതിരാളവും മക്കളും ഇറങ്ങും. തുടർന്ന് വേട്ടക്കൊരു മകൻ, തൂവ്വക്കാലി, മലക്കാരി, പുതുചേകോൻ, പൊൻമകൻ, നാകണ്ഠൻ, നാപോതി, ബപ്പൂരൻ തുടങ്ങിയ തിറകൾ കെട്ടിയാടും. ഉച്ചയ്ക്ക് ബാലി–- സുഗ്രീവ യുദ്ധം. വൈകിട്ട് ആറോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ പൊൻമുടി അണിയും. നാല് ദിവസവും ഇതേ രീതിയിൽ തന്നെയാണ് ചടങ്ങുകൾ. വ്യത്യസ്ത ദിവസങ്ങളിലായി പുലർച്ചെ മേലൂർ, ധർമടം, അണ്ടലൂർ, പാലയാട് ദേശവാസികളുടെയും അവസാന ദിവസം ക്ഷേത്ര കമ്മിറ്റിയുടെയും വക വെടിക്കെട്ടുണ്ടാകും. 20ന് പുലർച്ചെ തിരുമുടിയും തിരുവാഭരണങ്ങളും അറയിൽ തിരികെവയ്ക്കുന്നതോടെ ഉത്സവം സമാപിക്കും.


Share our post

Kannur

സ്ഥാപനത്തിൽ നിന്നു കൃത്രിമ രേഖ ചമച്ച് 42 ലക്ഷം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: സ്ഥാപനത്തിൽ നിന്നും കൃത്രിമ രേഖ ചമച്ച് സാധനങ്ങൾ സപ്ലൈ ചെയ്യുന്നവർക്കും മറ്റും നൽകേണ്ട ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വഞ്ചിച്ച ജീവനക്കാരൻ പിടിയിൽ. കണ്ണോത്തും ചാലിലെ ഫേയ്സറ്റ് സ്ഥാപനത്തിലെ അക്കൗണ്ടൻ്റ് ആയിരുന്ന മലപ്പട്ടം അടിച്ചേരിയിലെ കെ. ഗിരീഷിനെ (32) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.സ്ഥാപനത്തിന്റെ ഉടമ താണ പേൾ ഹൗസിലെ എം.എ ഫലീലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.2021 മുതൽ 2024 വരെയുള്ള കാലയളവിൽ സ്ഥപനത്തിലേക്ക്സാധനം സപ്ലൈ ചെയ്യുന്നവർക്കും ബിൽഡിംഗ് ഉടമയ്ക്കും ബാങ്ക് മുഖാന്തിരം നൽകേണ്ട തുക തെറ്റിദ്ധരിപ്പിച്ച് അയക്കുന്നതിന് പകരം 42, 36,482 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും സ്ഥപനത്തിലെ കമ്പ്യൂട്ടറിലും രേഖകളിലും കൃത്രിമത്വം നടത്തിയും വ്യാജ ജിഎസ്ടി ഐഡി ഉണ്ടാക്കി സ്ഥാപനത്തെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്ത് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.


Share our post
Continue Reading

Kannur

ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ചിത്ത് ലക്ഷ്‌മണിന് തടവ്

Published

on

Share our post

കണ്ണൂർ: ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ചിത്ത് ലക്ഷ്‌മണിന് തടവും പിഴയും. 10 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് എം.ടി ജലറാണിയാണ് ശിക്ഷ വിധിച്ചത്. 2021ൽ വീട്ടിൽ മാസിക വിൽക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തുവെന്നാണ്കേസ്. വനിതാ സെൽ ഇൻസ്പെക്ടർ പി. കമലാക്ഷിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രീത കുമാരി ഹാജരായി.


Share our post
Continue Reading

Kannur

42 ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മലപ്പട്ടം സ്വദേശിക്കെതിരെ കേസ്

Published

on

Share our post

കണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. അടിച്ചേരിയിലെ കൂവക്കര വീട്ടില്‍ കെ. ഗിരീഷിന്റെ പേരിലാണ് കേസ്.2021 മുതല്‍ കണ്ണൂര്‍ കണ്ണോത്തുംചാലിലെ ഫെയ്സറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഗിരീഷ് സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലയര്‍മാര്‍ക്കും കെട്ടിടം ഉടമക്കും ബേങ്ക് വഴി അയക്കേണ്ട തുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്ഥാപനം ഉടമ താണ സാധുകല്യാണ മണ്ഡപത്തിന് സമീപത്തെ പേള്‍ ഹൗസില്‍ എം.എ ഫസീലിനോട് ഒ.ടി.പി ചോദിച്ചുവാങ്ങി42,36,482 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും കമ്പ്യൂട്ടറുകളിലും രേഖകളിലും കൃത്രിമം നടത്തുകയും ചെയ്തുവെന്നാണ് പരാതി.വ്യാജ ജി.എസ്.ടി ഐ.ഡി നിര്‍മ്മിച്ച് സ്ഥാപനത്തെ വഞ്ചിച്ചതായും പരാതിയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!