Breaking News
തരിശില്ലാ പാടങ്ങൾ; തളിരിട്ട പറമ്പുകൾ

കണ്ണൂർ: കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ ഈ വർഷം ആവിഷ്‌കരിച്ച പദ്ധതി ജില്ലയ്‌ക്ക് പുത്തനുണർവ് പകരുന്നത്. കൃഷിയിടാസൂത്രണാധിഷ്‌ഠിത വികസനമാണ് പ്രധാനം. കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി ലഭ്യമായ വിഭവശേഷി ശാസ്‌ത്രീയമായി ഉപയോഗിച്ച് ഉൽപാദനം ഗണ്യമായി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിളയധിഷ്‌ഠിത സമീപനത്തിൽനിന്ന് മാറി സംയോജിത ബഹുവിള കൃഷി സമ്പ്രദായത്തിലേക്കുള്ള മാറ്റത്തിലൂടെ കൈവശ ഭൂമി വികസിപ്പിക്കുന്നതാണ് പദ്ധതി. മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം എന്നിവ പദ്ധതിയിൽ ഉൾപ്പെടും.ഒരു പഞ്ചായത്തിൽ കുറഞ്ഞത് 25 യൂണിറ്റ് വികസിപ്പിക്കും. 10 സെന്റ് മുതൽ 200 സെന്റ് വരെയുള്ള കൃഷിയിട യൂണിറ്റുകളായിരിക്കും ഉൾപ്പെടുത്തുക. കർഷകന് ഇഷ്ടമുള്ള വിള തെരഞ്ഞെടുക്കാം.
വിതരണ ശൃംഖല വികസന പദ്ധതി
ഉൽപ്പാദനം, വിപണനം, സംസ്‌കരണം, ഫാം ടൂറിസം എന്നിവയിലൂടെ ഗ്രാമീണ വരുമാനമുണ്ടാക്കുന്നതിന് കൃഷിയുടെ പരിവർത്തനപരമായ കഴിവ് പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. കാർഷിക മേഖലയിലെ ആവശ്യങ്ങളുടെയും സേവനങ്ങളുടെയും വിതരണം ഉറപ്പാക്കുകയും കാര്യക്ഷമമായ വിതരണ ശൃംഖല സ്ഥാപിച്ച് ഉൽപ്പന്നങ്ങൾക്ക് മൂല്യമുണ്ടാക്കുകയും ചെയ്യും.
ഉൽപ്പാദക സംഘടനകളുടെ വികസനത്തിനും സാങ്കേതിക വിദ്യാ പിന്തുണയ്‌ക്കുള്ള പദ്ധതിയും കാർഷിക മേഖലയുടെ വികസനത്തിലൂന്നിയുള്ളതാണ്. സാങ്കേതിക വിദ്യകളുടെ പ്രദർശനം, കർഷക കൂട്ടായ്‌മയിലൂടെ കർഷക ഉൽപ്പാദക സംഘടനാ രൂപീകരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
നെൽ കൃഷി വികസനം
സുസ്ഥിര നെൽ കൃഷി വികസനത്തിനായി ഉൽപ്പാദനോപാദികൾക്കുള്ള സഹായം, കൂട്ടുകൃഷിക്ക് പിന്തുണ, നെൽവയൽ ഉടമകൾക്ക് റോയൽറ്റി എന്നിവയിലൂടെ നെൽ കൃഷി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1.68 കോടി രൂപയാണ് അനുവദിച്ചത്.
നാളികേര വികസനം
ഉയർന്ന ഉൽപ്പാദന ക്ഷമതയുള്ള ഇനങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെയും മെച്ചപ്പെട്ട പരിപാലന രീതികളിലൂടെയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം
വിള ഇൻഷുറൻസ് പദ്ധതി
പ്രകൃതി ക്ഷോഭത്തിലുണ്ടാകുന്ന വിളനാശത്തിന് സംസ്ഥാന വിള ഇൻഷുറൻസിലൂടെ കർഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണിത്.
ഉൽപ്പാദനശേഷമുള്ള
പരിപാലനവും
മൂല്യവർധനയും
ഇടത്തരം, ചെറുകിട, സൂക്ഷ്‌മ കാർഷിക സംസ്‌കരണ, മൂല്യവർധിത യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കുക, കർഷക ഉൽപ്പാദക സംഘടനകളെ നവീകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാർഷിക മേഖലയ്‌ക്ക് താങ്ങായി ബജറ്റ്
ജലമൊഴുക്കാൻ പഴശ്ശി
കനാലുകൾ നവീകരിച്ച് ജില്ലയിൽ ജലസേചനം ഉറപ്പാക്കാൻ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചത് കർഷകർക്ക് വലിയ ആശ്വാസമാണ്.പ്രധാന കനാലും കൈക്കനാലുകളും നവീകരിച്ച് മാഹി മുതൽ തളിപ്പറമ്പുവരെയുള്ള കാർഷിക മേഖലയിൽ വെള്ളം എത്തിക്കാനാണ് നീക്കം. മെയിൻ കനാലിൽനിന്ന് മാഹി ബ്രാഞ്ച് കനാൽവരെ വെള്ളമെത്തിക്കാനുള്ള പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാകും.
ഇതിനൊപ്പം അഴീക്കൽ, എടക്കാട് ബ്രാഞ്ച് കനാലുകളുടെ നവീകരണവും പൂർത്തിയാക്കും. രണ്ട് വർഷത്തെ ബജറ്റിൽ അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ച് കനാലുകളുടെ മൂന്നിലൊന്ന് ഭാഗം പ്രവർത്തനക്ഷമമാക്കാനാണ് നീക്കം. 46.26 കിലോമീറ്റർ ദൂരത്തിലാണ് മെയിൻ കനാൽ. കാട്ടാമ്പള്ളി, തളിപ്പറമ്പ്, മോറാഴ, അഴീക്കൽ, എടക്കാട് ശാഖാ കനാലുകളും കൈക്കനാലുകളും നവീകരിക്കണം.
തളിപ്പറമ്പിൽ സൂക്ഷ്മ
നീർത്തട പദ്ധതി
തളിപ്പറമ്പ് മണ്ഡലത്തിലെ സൂക്ഷ്മ നീർത്തട പദ്ധതികൾക്ക് മൂന്ന് കോടി രൂപ ബജറ്റിൽ വകയിരുത്തി. മണ്ണിന്റെ ഫലഭൂയിഷ്ടത, ജല സംഭരണശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണ് സംരക്ഷണ വകുപ്പ് നീർത്തട വികസന പദ്ധതികൾ നടത്തും. ഇതിന്റെ ഭാഗമായി കുളങ്ങളും തടാകങ്ങളും പുനസ്ഥാപിക്കും. മഴവെള്ളം സംഭരിക്കാനും മണ്ണിന്റെ ഈർപ്പം വർധിപ്പിക്കാനും ടാങ്കുകൾ, കൃത്രിമ കുളങ്ങൾ, ചെക്ക് ഡാമുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കും.
പച്ചക്കറി വികസനം
പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്‌ത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. ഇതിനായി 2.40 കോടി രൂപയാണ് അനുവദിച്ചത്. വീട്ടുവളപ്പിലെ കൃഷി, വിഎഫ്‌പിസികെയുടെ പിന്തുണയോടെ കൃഷി, സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി, ക്ലസ്‌റ്ററുകളിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി, സാങ്കേതിക പിന്തുണയും കരാർ വേതനവും ഉറപ്പാക്കിയുള്ള കൃഷി, മഴമറ, സ്ഥിരം പന്തലുകൾ, ജലസേചനം എന്നിവ ഉൾപ്പെടുന്ന കൃഷി ഇതിന്റെ ഭാഗമാണ്.
റഗുലേറ്റർ കം ബ്രിഡ്‌ജ്
ചൂരൽ-– അട്ടോളി ഇല്ലം-–കുറുവേലി റോഡിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കാൻ ബജറ്റിൽ ഒരുകോടി രൂപ. നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്. നിലവിൽ തോട്ടിലൂടെയാണ് വാഹനങ്ങൾ ഉൾപ്പെടെ പോകുന്നത്.
മഴക്കാലമായാൽ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്. പാലം പണി പൂർത്തിയാകുന്നതോടെ ആലപ്പടമ്പ്, സ്വാമിമുക്ക്, ചീമേനി, വെളിച്ചംതോട് പ്രദേശങ്ങളിലേക്ക് എളുപ്പത്തിലെത്താനാകും.
കുറ്റ്യാട്ടൂർ മാങ്കോ പാർക്ക്
കുറ്റ്യാട്ടൂർ മാങ്ങയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ മാങ്കോ പാർക്ക് ഒരുക്കുന്നതിന് ബജറ്റിൽ അഞ്ച് കോടി രൂപ നീക്കിവച്ചു. മാങ്കോ പാർക്ക് നിർമാണം പൂർത്തിയായാൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും അത്യാധുനിക ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ച് അഗ്രികൾച്ചർ വാല്യൂ അഡീഷൻ പ്ലാന്റുകൾ സ്ഥാപിക്കും. ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് അടിസ്ഥാന സൗകര്യ വികസനവും സാധ്യമാകും.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്