Connect with us

Kannur

കണ്ണൂർ, ജനീവ സർവകലാശാലകൾ തമ്മിൽ അക്കാദമിക സഹകരണം

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയും സ്വിറ്റ്സർലണ്ടിലെ ജനീവ സർവകലാശാലയും തമ്മിൽ അക്കാദമിക ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവച്ചു.

ഇതനുസരിച്ച് കണ്ണൂർ സർവകലാശാലയിലെ ഇക്കോളജി, ഇഥോളജി ആൻഡ് എപ്പിഡെമിയോളജി ലബോറട്ടറി, പശ്ചിമഘട്ട പഠന കേന്ദ്രം എന്നിവയും ജനീവ സർവകലാശാലയിലെ മോഡലിംഗ് ഫോർ ഹ്യൂമൺ ആൻഡ് നേച്ചർ ഇൻറ്ററാക്ഷൻസ് ഗ്രൂപ്പും വിവിധ ഗവേഷണ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കും.

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൈമാറ്റം, കൂട്ടായ ഗവേഷണ പ്രവർത്തനങ്ങൾ, ബിരുദാനന്തര, ഗവേഷക വിദ്യാർത്ഥികളുടെ മേൽനോട്ടം, സെമിനാറുകളിലും മറ്റ് അക്കാദമിക പരിപാടികളിലുമുള്ള പരസ്പര പങ്കാളിത്തം തുടങ്ങിയവയാണ് ധാരണാപത്രം അനുസരിച്ചുള്ള പ്രധാന പ്രവർത്തനങ്ങൾ.

കണ്ണൂർ സർവകലാശാല ജന്തു ശാസ്ത്ര പഠന വകുപ്പിലെ ഡോ. ജോസഫ് എരിഞ്ചേരി, പശ്ചിമഘട്ട പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.

പി.കെ പ്രസാദൻ, ജനീവ സർവകലാശാലയിലെ ഡോ. തക്കുയ ഇവാമുറ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കണ്ണൂർ സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് ജനീവ സർവകലാശാലക്ക് വേണ്ടി ഡോ. തക്കുയ ഇവാമുറ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.


Share our post

Kannur

ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി

Published

on

Share our post

തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി. ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്‌സൺ ഡോ. കെ.വി ഫിലോമിന ടീച്ചർ അധ്യക്ഷയായി.ജില്ലയിലെ 29 സി.ഡി.എസുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. നാടൻപാട്ട്, നാടോടി നൃത്തം, കോൽക്കളി, ലളിതഗാനം, കവിത പാരായണം, പ്രസംഗം, മിമിക്രി, മോണോ ആക്ട്, സിനിമാറ്റിക് ഡാൻസ്, ചിത്ര രചന പെൻസിൽ, ജലച്ചായം, കവിത രചന കഥ രചന, ക്ലേ മോഡലിങ്, കരകൗശല മത്സരം തുടങ്ങിയ മത്സരങ്ങളാണ് നഗരത്തിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ചത്.

കലാമത്സരങ്ങൾക്കൊപ്പം തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊക്ക മാന്തിക്കളി, പുനംകുത്ത് പാട്ട്, മംഗലം കളി, സീതക്കളി, ഉപകരണ സംഗീതത്തിൽ തുടി, ചീനി എന്നിവയും അരങ്ങേറി.ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കെ.സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ വിജിൽ മോഹൻ, കെ.വി ഗീത, ടി, ആർ നാരായണൻ, ബിജു പുതുശ്ശേരി, നഗരസഭ സെക്രട്ടറി ടി.വി നാരായണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എ ഓമന, മെമ്പർ സെക്രട്ടറി പി. പ്രേമരാജൻ, പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ സ്‌കൂൾ ബ്രദർ. ഡോ. റെജി സ്‌കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kannur

സ്പോർട്സ് സ്‌കോളർഷിപ്പ് അവാർഡ് (ആർമി) അപേക്ഷകൾ ക്ഷണിച്ചു

Published

on

Share our post

സൈന്യത്തിൽ സേവനത്തിലുള്ളവരുടെയും, വിമുക്തഭടന്മാരുടെയും, ആശ്രിതരായ, ദേശീയ, അന്താരാഷ്ട്ര തലത്തിൽ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത മക്കൾക്കുള്ള സ്പോർട്സ് സ്‌കോളർഷിപ്പിന്റെ അവാർഡുകൾ നൽകുന്നതിനായി മിനിസ്ട്രി ഓഫ് ഡിഫെൻസ് (ആർമി) അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ഫെബ്രുവരി 15ന് മുൻപ് കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069.


Share our post
Continue Reading

Kannur

ഇനി വന്ദേ ട്രെയിനുകളുടെ കാലം; 200 വന്ദേ ഭാരത്, 50 വന്ദേ സ്ലീപ്പര്‍ വണ്ടികള്‍ കുതിക്കും

Published

on

Share our post

കണ്ണൂർ: ഇന്ത്യയിൽ ഇനി വന്ദേ ട്രെയിനുകളുടെ കാലം. 2025-26 വർഷം 200 വന്ദേഭാരത് വണ്ടികൾ നിർമിക്കും. 100 നോൺ എ.സി. അമൃത് ഭാരത് വണ്ടികളും 2025-27-നുള്ളിൽ 50 വന്ദേ സ്ലീപ്പർ വണ്ടികളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പർ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു. 17,500 എ.സി. ജനറൽ കോച്ചുകളും നിർമിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറും. ഈവർഷം മാർച്ച് 31-നുള്ളിൽ 1400 ജനറൽ കോച്ചുകൾ പുറത്തിറങ്ങും. 2025-26-നുള്ളിൽ 2000 കോച്ചുകളും.

റെയിൽവേ വികസനത്തിന് ബജറ്റിൽ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യൻ റെയിൽവേക്ക് 2,29,555.67 കോടിയും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റുപദ്ധതികൾക്കാണ്.രാജ്യത്തുണ്ടായ തീവണ്ടിയപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കവച് ഉൾപ്പെടെ റെയിൽവേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുൻവർഷത്തെക്കാൾ 5149 കോടിരൂപയുടെ വർധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചൺ കമ്മിഷൻ ചെയ്യും.റെയിൽവേ ബജറ്റ്: പ്രധാന വികസനപദ്ധതികൾക്കായി നീക്കിവെച്ച തുക (കോടി രൂപയിൽ)


Share our post
Continue Reading

Trending

error: Content is protected !!