ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാക്കുറ്റം

മൂവാറ്റുപുഴ :റോഡ് മുറിച്ചു കിടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തി.നിര്‍മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്.
അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ആന്‍സണ്‍ റോയിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നാണ് വിവരം. ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചത്.
സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ബൈക്കോടിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലാണ് സഹപാഠികള്‍ പ്രതിഷേധിച്ചത്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായ യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
റോഡ് മുറിച്ചു കിടക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ എത്തിയ ബൈക്ക് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ അനുശ്രീ പരുക്കുകളോടെ ചികിത്സയിലാണ്.