Connect with us

KOOTHUPARAMBA

മികവോടെ മാങ്ങാട്ടിടം കുടുംബാരോഗ്യകേന്ദ്രം

Published

on

Share our post

കൂത്തുപറമ്പ്‌: കൂടുതൽ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്ന്‌ മാങ്ങാട്ടിടം പ്രാഥമികാരോഗ്യകേന്ദ്രം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കിയത്.

പഴയ കെട്ടിടത്തോട് ചേർന്ന്‌ ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടത്തിൽ ലാബ്, ഫാർമസി, നിരീക്ഷണ മുറി എന്നിവ ഒരുക്കി. പുതിയ തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾക്ക്‌ പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയും ലഭിച്ചു.

സായാഹ്ന ഒ.പി, വയോജനങ്ങൾക്ക്‌ പ്രത്യേക ഒ.പി എന്നിവ ഏർപ്പെടുത്തി. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. നിലവിൽ മൂന്ന് ഡോക്ടർമാരുണ്ട്‌. സംസ്ഥാന സർക്കാർ രണ്ട് പേരെയും പഞ്ചായത്ത് ഒരാളെയും നിയമിച്ചു. ദിവസേന ശരാശരി 150 രോഗികൾ ചികിത്സ തേടിയെത്തുന്നു.

ചികിത്സയ്ക്കായി എത്തുന്ന മുഴുവൻ പേരുടെയും ബി.പി പരിശോധിക്കാനുള്ള സംവിധാനമുണ്ട്‌. രണ്ട് ഫാർമസിസ്റ്റുകളുടെ സേവനവുമുണ്ട്‌. പകൽ രണ്ട് മുതൽ ആറ് വരെയാണ് സായാഹ്ന ഒ.പി. 23 ആശാ വർക്കർമാർ കേന്ദ്രത്തിന്റെ ഭാഗമായുണ്ട്. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ ഫീൽഡ് വിസിറ്റ്, കിടപ്പിലായ രോഗികളെ പരിചരിക്കാൻ പാലിയേറ്റിവ് സംവിധാനം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആയിത്തറ, കണ്ടേരി, മെരുവമ്പായി, ശങ്കരനെല്ലൂർ, വട്ടിപ്രം എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്.

ഇവയുടെ കീഴിൽ വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ ജീവിതശൈലി രോഗ നിയന്ത്രണ ബോധവത്കരണവും പ്രഷർ, ഷുഗർ പരിശോധനകളും ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ലിനിക്കും പ്രവർത്തിക്കുന്നു. ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് നവീകരിക്കാൻ എം.എൽ.എ, പഞ്ചായത്ത്, എൻ.എച്ച്എം എന്നിവ ചേർന്ന് ഫണ്ട് വാകയിരുത്തിയിട്ടുണ്ട്. മാസ്റ്റർ പ്ലാനും തയ്യാറായി. ഡോ. സന്ധ്യയാണ് മെഡിക്കൽ ഓഫീസർ.

മികച്ച സേവനം

ദിവസേന 150 ഓളം രോഗികൾ ആശുപത്രിയിൽ ഇവിടെ ചികിത്സ തേടിയെത്തുന്നു.
മികച്ച ചികിത്സ നൽകുന്നതിനോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. മികച്ച സേവനം നൽകാൻ സംസ്ഥാന സർക്കാരും പഞ്ചായത്തും നല്ല പിന്തുണ നൽകുന്നു. പുതിയ കെട്ടിടം വരുന്നതോടെ സേവനം കൂടുതൽ നൽകാനാവും.
ഡി. കെ മനോജ്
എച്ച്,ഐ മാങ്ങാട്ടിടം


Share our post

KOOTHUPARAMBA

പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

Published

on

Share our post

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.

ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .

വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Kannur

അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

Published

on

Share our post

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.

ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.

ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.

ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.

തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!