Local News
ലഹരിക്കെതിരെ കലയാട്ടം തീർത്ത് എടക്കാട് ബ്ലോക്ക്

വര്‍ധിച്ചു വരുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ‘കലയാട്ടം’ ക്യാമ്പയിന് പരിസമാപ്തി.
വിദ്യാര്‍ഥികളെയും യുവാക്കളേയും ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരാഴ്ച്ച നീണ്ട ക്യാമ്പയിൻ നടത്തിയത്.
സമാപനത്തിൽ വിവിധ സെന്ററുകളിലെ ഫെല്ലോഷിപ്പ് പഠിതാക്കളുടെ കലാപരിപാടികൾ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ശ്രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ മുംതാസ്, അഡ്വ. എം.സി സജീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആർ. നാഥ് സംസാരിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എം. പ്രസീത ടീച്ചർ പദ്ധതി വിശദീക്കരിച്ചു.
ക്യാമ്പയിന്റെ ഭാഗമായികണ്ണൂര്‍ സിറ്റി തയ്യിലിലെ ഐആര്‍പിസി സാന്ത്വന കേന്ദ്രത്തിലെ വയോജനങ്ങളോടൊപ്പം ചേര്‍ന്ന് വിവിധ കലാപരിപാടികള്‍, ചാല, കൊളച്ചേരി, കാടാച്ചിറ, ഇരിവേരി, മുണ്ടേരി എന്നിവിടങ്ങളില്‍ പരിസര ശുചീകരണം, വിവിധ ശിൽപശാലകൾ എന്നിവ നടത്തിയിരുന്നു.
ലഹരിക്കെതിരെ ചക്കരക്കല്‍, പെരളശ്ശേരി എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ കലാജാഥയും ഫ്‌ളാഷ്‌മോബും അരങ്ങേറി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ഇരിവേരി അങ്കണവാടി എന്നിവിടങ്ങളിലെ മതിലുകളിൽ ലഹരിവിരുദ്ധ ചുവർ ചിത്രങ്ങള്‍ വരച്ചത് ക്യാമ്പയിന്റെ മാറ്റുകൂട്ടി.
വൈകിട്ട് നടന്ന സമാപന സമ്മേളനം ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെപി ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ജോ.ബിഡിഒ കെ രജിത സ്വാഗതവും ഹെഡ് അക്കൗണ്ടന്റ് ആർ. പ്രശാന്ത് നന്ദിയും പറഞ്ഞു.
ഫെല്ലോഷിപ്പ് കലാകാരന്മാരായ ഇ.കെ സജീർ, ഒ.പി അക്ഷയ, അഹന സത്യ, ത്രിഷ്ണപ്രസാദ്, ഡി. പ്രിയങ്ക, എ. ലാലു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും ഫെലോഷിപ്പ് കലാകാരന്മാരും പഠിതാക്കളും ഓഫീസ് ജീവനക്കാരും കലാസ്വാദകരും പരിപാടിയിൽ പങ്കെടുത്തു.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
India
തത്കാൽ ബുക്കിങ്ങിലെ മാറ്റങ്ങൾ ഇവയാണ്

പാലക്കാട്: റെയിൽവേ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങ് ആധാറും ഒടിപിയുമായി ബന്ധപ്പെടുത്തി പരിഷ്കരിച്ച് ഉത്തരവായി. ജൂലായ് ഒന്നുമുതല്‍ ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ മാറ്റം ബാധകമാവും.
ജുലായ് 15 മുതൽ ബുക്കിങിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ആവശ്യമാവും. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാല്‍ ബുക്കിങ്ങ് നടത്തുമ്പോഴും ആധാർ വെരിഫിക്കേഷൻ വേണ്ടി വരും.
തത്കാൽ ലഭിക്കുക വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പ് തന്നെയാവും
ഒരു കോച്ചിലെ ആകെ ബര്‍ത്തിന്റെ ശരാശരി 10 ശതമാനമാണ് തത്കാല്‍.
കൺഫേംഡ് ടിക്കറ്റിന് ക്യാൻസൽ ചെയ്താലും പണം തിരികെ ലഭിക്കില്ല.
ഒരേ സമയം റിസർവ്വ് ചെയ്യുന്ന ഒരു പിഎന്‍ആര്‍ നമ്പറില്‍ നാല് താത്കാല്‍ യാത്രാ ടിക്കറ്റുകൾ ആവാം.
രാവിലെ 10 മണിക്ക് എ സി തത്കാല്‍ ബുക്കിങ് തുടങ്ങും. 11 മണിക്ക് സ്ലീപ്പര്‍ തത്കാലും. ക്രമത്തിൽ മാറ്റമില്ല.
വെയ്റ്റിങ് ലിസ്റ്റിൽ ആയാൽ ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നുണ്ട്.
കൗണ്ടറിൽ നിന്ന് വാങ്ങിച്ച ടിക്കറ്റ് റദ്ദാക്കിയാൽ സ്റ്റേഷനില്‍ നിന്നായിരിക്കും കാശ് തിരികെ ലഭിക്കുക. ഓണ്‍ലൈൻ ടിക്കറ്റ് ആണെങ്കിൽ അക്കൗണ്ടിലേക്ക് തിരികെ വരും.
ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് പൊതു ജനങ്ങൾ തത്കാൽ എടുക്കുന്ന സമയത്ത് ബുക്കിങ് അനുവദിക്കില്ല. ഏജന്റുമാർക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുമതിയില്ല.
തത്കാല്‍ അടക്കം കൗണ്ടറിലെ റിസര്‍വേഷന്‍ ടിക്കറ്റ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലായി മാറുകയാണ്. റെയില്‍വേ കൗണ്ടറുകളില്‍ തത്കാല്‍ ടിക്കറ്റിന് ഇങ്ങനെ ഡിജിറ്റൽ മണിയാവും സ്വീകരിക്കുക. കൌണ്ടറിൽ ലഭ്യമാക്കുന്ന റെയിൽവേ ആപ്പില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നൽകണം.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ
IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. IRCTC വെബ്‌സൈറ്റ്, ആപ്പ് അല്ലെങ്കിൽ ixigo.com, redBus, അല്ലെങ്കിൽ MakeMyTrip പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം.
ആവശ്യമായ ട്രെയിൻ കണ്ടെത്തുക. സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക.
യാത്രാ തീയതി തിരഞ്ഞെടുക്കുക.
“TATKAL” തിരഞ്ഞെടുക്കുക.
ട്രെയിനുകൾക്കായി തിരയുക.
യാത്രക്കാരുടെ വിശദാംശങ്ങൾ നൽകുക.
പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് കാശ് അടയ്ക്കുക.
ആവശ്യമെങ്കിൽ ഇ-ടിക്കറ്റ് പ്രിന്റ് ചെയ്യുക. യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ തന്നെ നൽകാൻ ശ്രദ്ധിക്കുക. കൺഫർമേഷൻ മെസേജ് യാത്രയിൽ ഉടനീളം സൂക്ഷിച്ച് വെക്കുക
കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി വഴി ആധികാരീകരണം ആവശ്യമാണ്.
തത്കാലിൽ ഇളവുകൾ ലഭ്യമാവില്ല.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്