Kannur
ഗോ ഫസ്റ്റിന്റെ സാമ്പത്തിക തകർച്ച; കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടി

കണ്ണൂർ: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ സാമ്പത്തിക തകർച്ച കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പർ അപേക്ഷ നൽകുകയും സർവിസുകൾ പൊടുന്നനെ റദ്ദാക്കുകയും ചെയ്തതോടെ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്.
പാപ്പറായി പ്രഖ്യാപിക്കാൻ അപേക്ഷ നൽകിയ കമ്പനി അക്കാര്യം പോലും മറച്ചുവെച്ച് ടിക്കറ്റ് ബുക്കിങ് വരെ സ്വീകരിച്ചതിനാൽ ആയിരക്കണക്കിന് യാത്രക്കാർ വഞ്ചിക്കപ്പെടുകയും ചെയ്തു.
ഒരറിയിപ്പ് പോലും നൽകാതെയാണ് ഗോ ഫസ്റ്റിന്റെ കൗണ്ടറുകൾ കഴിഞ്ഞവസം വരെ പ്രവർത്തിച്ചത്. പാപ്പർ അപേക്ഷ വിവരം പുറത്തുവന്നതോടെ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ ബുധനാഴ്ച പ്രവർത്തിച്ചില്ല.
കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്ന വിമാനക്കമ്പനികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗോ ഫസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസ് പോലെ കൂടുതൽ സർവിസ് നടത്തുന്ന കമ്പനിയാണ് പെട്ടെന്ന് ഇല്ലാതാവുന്നത്.
കണ്ണൂരിൽനിന്ന് ഗൾഫ് രാജ്യങ്ങളിക്കേ് ഉൾപ്പടെ എല്ലാദിവസവും സർവിസ് നടത്തുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്. ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്കും തിരിച്ചുമായി എല്ലാ ദിവസവും ഗോ ഫസ്റ്റ് സർവിസ് നടത്തുന്നു.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ ദമാമിലേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കുവൈത്തിലേക്കും ഞായർ, ബുധൻ ദിവസങ്ങളിൽ ഒമാനിലേക്കും ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നു.186 സീറ്റുള്ള വിമാനം ദിനംപ്രതി ആറ് സർവിസ് നടത്തുന്നതിലൂടെ ആയിരത്തിലധികം പേരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചിരുന്നത്.
മുംബൈയിലേക്കു ആഭ്യന്തര സർവിസ് ഇതിനു പുറമെയും നടത്തി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയാണ് കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്ന മറ്റു വിമാനക്കമ്പനികൾ. ഇതിൽ ഇൻഡിഗോ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ദോഹയിലേക്ക് സർവിസ് നടത്തുന്നു.
മറ്റു ദിവസങ്ങളിലും ഇൻഡിഗോ ഗൾഫ് സർവിസ് നടത്തുന്നുണ്ടെങ്കിലും ഹൈദരാബാദ്, ബംഗളൂരു വഴി പോകുന്നതിനാൽ ഏറെ സമയനഷ്ടമുണ്ടാകുന്നതായി ഫ്ലൈ സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ മുജീബ് പുതിയ വിട്ടിൽ പറഞ്ഞു.
കണ്ണൂരിൽനിന്നുള്ള വിമാനസർവിസ് കുറഞ്ഞ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതായും സർക്കാർ ഇടപെടലിലൂടെ പുതിയ വിമാനകമ്പനികൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്