Kerala
ആസ്പത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിയ പ്രതിയും സഹോദരനും ഡോക്‌ടറെ ആക്രമിച്ചു, പോലീസുകാരനും പരിക്ക്

തിരുവനന്തപുരം: ഡോക്‌ടർക്ക് നേരെ വൈദ്യപരിശോധനയ്ക്ക് എത്തിയ പ്രതിയുടെ ആക്രമണം. ഫോർട്ട് താലൂക്ക് ആസ്പത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ആക്രമണത്തിൽ തമ്പാനൂർ സ്റ്റേഷനിലെ പൊലീസ് ഓഫീസർക്കും പരിക്കേറ്റു.ഇന്നലെ വൈകുന്നേരം പ്രതി വിവേക് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം.
വിവേകിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആസ്പത്രിയിലെത്തിയ സഹോദരൻ വിഷ്ണു ഡോക്‌ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്. ഐയെയും ആക്രമിച്ചു. ആസ്പത്രിയിലെ ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിനിരയായ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു.മദ്യപിച്ച് ആക്രമണങ്ങൾ നടത്തുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം വെള്ളറടയിൽ മദ്യപിച്ചെത്തിയയാൾ പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശിയായ സനൽ(47) ആണ് ആക്രമണം നടത്തിയത്.
ഭാര്യയുമായുള്ള തർക്കമാണ് പ്രതിയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ സനൽ ഭാര്യ നയനയുമായി വഴക്കിടുകയായിരുന്നു.
തർക്കത്തിന് പിന്നാലെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്തും ദേഹത്തും പ്രതി തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റതിന് പിന്നാലെ നയനയെ മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത സനലിനെ കോടതി റിമാൻഡ് ചെയ്തു.
Kerala
ഹൃദയ പക്ഷം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം പുസ്തക രൂപത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളാണ് പുസ്തകത്തിൽ. ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .
Kerala
മികച്ച കരിയര്‍, ആകര്‍ഷകമായ ശമ്പളം; കേന്ദ്രസർവീസിൽ അവസരം

കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 84 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ: 05/2025
ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ എൻജിനിയർ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ): ഒഴിവ്-15, മെഡിക്കൽ ഓഫീസർ (ആയുർവേദ-പുതുച്ചേരി ഗവൺമെന്റ്): ഒഴിവ്-9, ട്രെയിനിങ് ഓഫീസർ-എക്സ്പെക്ട് വിമൻ ട്രെയിനിങ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്): ഒഴിവ്-37, റിസർച്ച് ഓഫീസർ (നാച്വറോപ്പതി)-1 , ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ ആർക്കിടെക്ട്)-2 , പ്രൊഫസർ (കെമിക്കൽ എൻജിനിയറിങ്)-1, സയന്റിഫിക് ഓഫീസർ-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്/കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്)-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്-സോയിൽ മെക്കാനിക്സ്)-1, ലേഡി മെഡിക്കൽ ഓഫീസർ (ഫാമിലി വെൽഫെയർ)-3, സയന്റിസ്റ്റ്-ബി (ഫൊറൻസിക് സൈക്കോളജി)-2, അസിസ്റ്റന്റ് ഡയറക്ടർ (സേഫ്റ്റി)-2, അസിസ്റ്റന്റ് മൈനിങ് എൻജിനിയർ-3, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ-1, സീനിയർ അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്-2, എൻജിനിയർ ആൻഡ് ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നിക്കൽ)-2, മെഡിക്കൽ ഓഫീസർ (യുനാനി)-1.
അപേക്ഷ www.upsconline.nic.in വഴി മേയ് 29 വരെ നൽകാം. വിവരങ്ങൾക്ക്: www.upsc.gov.in
Breaking News
കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരംഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ചൈനയിൽ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.
സിങ്കപ്പൂരും അതീവ ജാഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.
എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്