Connect with us

Kannur

കോൺഗ്രസുമായി ഏറ്റുമുട്ടാൻ പി. കെ രാഗേഷ്‌

Published

on

Share our post

കണ്ണൂർ: പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന്‌ ഉറപ്പിച്ച്‌ കോൺഗ്രസ്‌ നേതാവും കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായ പി കെ രാഗേഷ്.

2018ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പൂർണമായി ഒഴിവാക്കി ബാങ്ക്‌ ഭരണം പിടിച്ചെടുത്ത രാഗേഷ്‌ വിഭാഗം ഇത്തവണയും പ്രത്യേകം മത്സരിക്കും. മെയ്‌ 14നാണ്‌ തെരഞ്ഞെടുപ്പ്‌.1985 മുതൽ ബാങ്ക്‌ ഭരണം യുഡിഎഫിനായിരുന്നു. 2013ൽ രാഗേഷ്‌ നിയന്ത്രണം ഏറ്റെടുത്തു. 2018 മുതൽ രാഗേഷിന്റെ പൂർണ ആധിപത്യത്തിലാണ്‌.

സഹോദരൻ പി കെ രഞ്ജിത്താണ്‌ പ്രസിഡന്റ്‌. 13,000 അംഗങ്ങളുണ്ടായിരുന്ന ബാങ്കിലെ ഇപ്പോഴത്തെ അംഗസംഖ്യ 3400 മാത്രമാണ്‌. ഇതിൽ ഭൂരിഭാഗവും രാഗേഷിനെ പിന്തുണയ്‌ക്കുന്നവർ.

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി തെരഞ്ഞെടുപ്പിന്‌ സമാനമായ മത്സരമാണ്‌ പള്ളിക്കുന്ന്‌ ബാങ്കിലും നടക്കാൻ പോകുന്നത്‌. ഇന്ദിരാഗാന്ധി ആസ്പത്രിയിൽ മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തി കോൺഗ്രസ്‌ ഭരണം പിടിച്ചെടുത്തിരുന്നു.

ഈ മാതൃകയിൽ രാഗേഷിനെ ഒഴിവാക്കി പള്ളിക്കുന്ന്‌ ബാങ്ക്‌ ഭരണവും പിടിച്ചെടുക്കണമെന്നാണ്‌ കോൺഗ്രസും ലീഗും യുഡിഎഫ്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാൽ ഇത്‌ എളുപ്പമല്ലെന്ന്‌ അവർക്കും അറിയാം.
പള്ളിക്കുന്ന്‌ ബാങ്കിന്റെ കാര്യത്തിൽ രാഗേഷ്‌ പാർടിയെ അനുസരിക്കാറില്ല.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഡിസിസി നിർദേശം അംഗീകരിക്കാത്തതിന്‌ പ്രസിഡന്റ്‌ പി കെ രഞ്ജിത്തിനെ കോൺഗ്രസിൽനിന്ന്‌ സസ്‌പെൻഡുചെയ്‌തിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ആവശ്യപ്പെട്ടിട്ടും രഞ്ജിത്ത്‌ കൂട്ടാക്കിയിയിരുന്നില്ല.

പി .കെ രാഗേഷും രഞ്ജിത്തും ബാങ്കിനെ കുടുംബസ്വത്താക്കുന്നുവെന്ന ആക്ഷേപം കോൺഗ്രസിലും യുഡിഎഫിലും ശക്തമാണ്‌. രാഗേഷിന്റെ ഭാര്യ ടി വി സരമ, അനുജൻ പി .കെ സൂരജിന്റെ ഭാര്യ എം പി പ്രജിന, മറ്റൊരു സഹോദരൻ രതീപിന്റെ മകൻ ജിതിൻ രതീപ്‌ എന്നിവർ ബാങ്കിൽ ജീവനക്കാരാണ്‌.

പിരിച്ചുവിടപ്പെട്ട കല്ലാളത്തിൽ രൂപേഷ്‌ അമ്മാവന്റെ മകനും. ബാങ്ക്‌ പാർടി നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ പള്ളിക്കുന്ന്‌ മണ്ഡലം ഡിസിസിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!