Breaking News
പ്രഖ്യാപനങ്ങൾ നടപ്പിലാവുന്നില്ല; സ്‌പെഷൽ പാക്കേജുമില്ല;പൂളക്കുറ്റിയിൽ കണ്ണീരടങ്ങാതെ കർഷകർ

പൂളക്കുറ്റി: ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവർക്കുള്ള മതിയായ നഷ്ടപരിഹാരം ദുരന്തം അധികൃതർ തയ്യാറാവാത്തതിനെതിരെ മലയോര ജനത ഇപ്പോഴും പ്രതിഷേധത്തിലാണ്.കോളയാട് പഞ്ചായത്തിലെ ചെക്കേരി,നെടുംപൊയിൽ,കണിച്ചാർ പഞ്ചായത്തിലെ വെള്ളറ,പൂളക്കുറ്റി,നെടുംപുറംചാൽ,പേരാവൂർ പഞ്ചായത്തിലെ തെറ്റുവഴി,തൊണ്ടിയിൽ പ്രദേശങ്ങളിലെ നിരവധി കർഷകരും വ്യാപാരികളും സർക്കാരിന്റെ സ്‌പെഷൽ പാക്കേജ് പ്രതീക്ഷിച്ചാണ് കഴിയുന്നത്.
മൂന്ന് പഞ്ചായത്തുകളിലുമായി നൂറുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.മരിച്ചവരുടെ ആശ്രിതർക്കടക്കം ഇതുവരെ നല്കിയതാവട്ടെ മുപ്പത് ലക്ഷത്തിൽ താഴെ മാത്രം.പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് പോലും ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് നല്കിയത്.
ദുരന്തമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും നാശനഷ്ടങ്ങളുടെ കൃത്യമായ വിയവരം പഞ്ചായത്തുകൾ ഔദ്യോഗികമായി പറയുന്നില്ല.ഏകദേശകണക്കുകൾ മാത്രമാണ് ഇപ്പോഴും അധികൃതരുടെ കൈവശമുള്ളത്.തങ്ങൾക്ക് നഷ്ടപ്പെട്ട കൃഷിയിടവും തൊഴിലിടവും വീടുകളും പഴയപടിയാക്കാൻ സർക്കാരിന്റെ കനിവ് കാത്ത് കഴിയാൻ തുടങ്ങിയ മലയോരവാസികളെ പുനരധിവസിപ്പിക്കുകയോ അതല്ലെങ്കിൽ മതിയായ നഷ്ടം നൽകുകയോ വേണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.
പൂളക്കുറ്റിയിലെ ദുരന്തം പ്രകൃതിദുരന്തത്തിലുൾപ്പെടുത്തി സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതർ തുടക്കത്തിൽ പറഞ്ഞിരുന്നത്.പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഇതേ ആവശ്യമുന്നയിച്ച്രംഗത്തുവരികയും ചെയ്തു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനറിപ്പോർട്ട് പ്രകാരം ദുരന്തത്തിന് കാരണം സമീപത്തെ പാറമടകളുടെ അനധികൃത ഖനനം എന്നതായിരുന്നു.
കൃഷിയിലൂടെ ഉപജീവനം നടത്തുന്ന ജനതയുടെ സർവ്വതും ഒരൊറ്റ രാത്രിയിൽ തുടച്ചുനീക്കപ്പെട്ടിട്ടും അവരെ സഹായിക്കാൻ ബാധ്യസ്ഥരായ ഭരണകൂടം ഇനിയും നടപടി സ്വീകരിക്കാത്തത് മലയോര കർഷകരോടുള്ള അവഗണനയാണ്.
2022 ആഗസ്ത് ഒന്നിന് വൈകിട്ടുണ്ടായ ഉരുൾപൊട്ടലിന്റെ ഭയാനക ദൃശ്യങ്ങളാണ് പൂളക്കുറ്റിയിലും വെള്ളറയിലും നെടുംപുറംചാലിലും സമീപ പ്രദേശങ്ങളിലും ചെന്നാൽ കാണാൻ കഴിയുക.പൂർവസ്ഥിതിയിലാക്കാൻ വർഷങ്ങളെടുക്കുമെങ്കിലും സഹായിക്കാൻ ആരുമില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് മലയോര കർഷകർ.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്