Connect with us

Breaking News

പ്രഖ്യാപനങ്ങൾ നടപ്പിലാവുന്നില്ല; സ്‌പെഷൽ പാക്കേജുമില്ല;പൂളക്കുറ്റിയിൽ കണ്ണീരടങ്ങാതെ കർഷകർ

Published

on

Share our post

പൂളക്കുറ്റി: ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവർക്കുള്ള മതിയായ നഷ്ടപരിഹാരം ദുരന്തം അധികൃതർ തയ്യാറാവാത്തതിനെതിരെ മലയോര ജനത ഇപ്പോഴും പ്രതിഷേധത്തിലാണ്.കോളയാട് പഞ്ചായത്തിലെ ചെക്കേരി,നെടുംപൊയിൽ,കണിച്ചാർ പഞ്ചായത്തിലെ വെള്ളറ,പൂളക്കുറ്റി,നെടുംപുറംചാൽ,പേരാവൂർ പഞ്ചായത്തിലെ തെറ്റുവഴി,തൊണ്ടിയിൽ പ്രദേശങ്ങളിലെ നിരവധി കർഷകരും വ്യാപാരികളും സർക്കാരിന്റെ സ്‌പെഷൽ പാക്കേജ് പ്രതീക്ഷിച്ചാണ് കഴിയുന്നത്.

മൂന്ന് പഞ്ചായത്തുകളിലുമായി നൂറുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.മരിച്ചവരുടെ ആശ്രിതർക്കടക്കം ഇതുവരെ നല്കിയതാവട്ടെ മുപ്പത് ലക്ഷത്തിൽ താഴെ മാത്രം.പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് പോലും ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് നല്കിയത്.

ദുരന്തമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും നാശനഷ്ടങ്ങളുടെ കൃത്യമായ വിയവരം പഞ്ചായത്തുകൾ ഔദ്യോഗികമായി പറയുന്നില്ല.ഏകദേശകണക്കുകൾ മാത്രമാണ് ഇപ്പോഴും അധികൃതരുടെ കൈവശമുള്ളത്.തങ്ങൾക്ക് നഷ്ടപ്പെട്ട കൃഷിയിടവും തൊഴിലിടവും വീടുകളും പഴയപടിയാക്കാൻ സർക്കാരിന്റെ കനിവ് കാത്ത് കഴിയാൻ തുടങ്ങിയ മലയോരവാസികളെ പുനരധിവസിപ്പിക്കുകയോ അതല്ലെങ്കിൽ മതിയായ നഷ്ടം നൽകുകയോ വേണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.

പൂളക്കുറ്റിയിലെ ദുരന്തം പ്രകൃതിദുരന്തത്തിലുൾപ്പെടുത്തി സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതർ തുടക്കത്തിൽ പറഞ്ഞിരുന്നത്.പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഇതേ ആവശ്യമുന്നയിച്ച്രംഗത്തുവരികയും ചെയ്തു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനറിപ്പോർട്ട് പ്രകാരം ദുരന്തത്തിന് കാരണം സമീപത്തെ പാറമടകളുടെ അനധികൃത ഖനനം എന്നതായിരുന്നു.

കൃഷിയിലൂടെ ഉപജീവനം നടത്തുന്ന ജനതയുടെ സർവ്വതും ഒരൊറ്റ രാത്രിയിൽ തുടച്ചുനീക്കപ്പെട്ടിട്ടും അവരെ സഹായിക്കാൻ ബാധ്യസ്ഥരായ ഭരണകൂടം ഇനിയും നടപടി സ്വീകരിക്കാത്തത് മലയോര കർഷകരോടുള്ള അവഗണനയാണ്.

2022 ആഗസ്ത് ഒന്നിന് വൈകിട്ടുണ്ടായ ഉരുൾപൊട്ടലിന്റെ ഭയാനക ദൃശ്യങ്ങളാണ് പൂളക്കുറ്റിയിലും വെള്ളറയിലും നെടുംപുറംചാലിലും സമീപ പ്രദേശങ്ങളിലും ചെന്നാൽ കാണാൻ കഴിയുക.പൂർവസ്ഥിതിയിലാക്കാൻ വർഷങ്ങളെടുക്കുമെങ്കിലും സഹായിക്കാൻ ആരുമില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് മലയോര കർഷകർ.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!