Breaking News
കളരിയിലെ വേറിട്ട പ്രവർത്തനത്തിന് ശ്രീജയൻ ഗുരിക്കൾക്ക് അംഗീകാരം

ഇരിട്ടി: കളരിപ്പയറ്റിനെ നെഞ്ചോട് ചേർത്ത് നടത്തുന്ന വേറിട്ട പ്രവർത്തനങ്ങൾക്ക് പി.ഇ. ശ്രീജയൻ ഗുരിക്കൾക്ക് ഫോക്‌ലോർ അക്കാഡമി അവാർഡ്. കാക്കയങ്ങാട് സ്വദേശിയും പഴശ്ശിരാജ കളരി അക്കാഡമിയിലെ പരിശീലകനുമാണ് ശ്രീജയൻ ഗുരിക്കൾ.
കഴിഞ്ഞ 35 വർഷമായി കളരിപ്പയറ്റിനെ ഹൃദയത്തോട് ചേർത്തുള്ള ജീവിതമാണ് പി.ഡബ്ല്യു.ഡി കോൺട്രാക്ടർ കൂടിയായ ശ്രീജയൻ ഗുരിക്കൾ വളരെ ചെറുപ്പത്തിൽ തന്നെ കളരിപ്പയറ്റ് അഭ്യസിക്കുകയും പിന്നീട് ശാസ്ത്രീയ പരിശീലനം നൽകുന്നതിനായി 2010 ൽ പാലപ്പുഴയിൽ പഴശ്ശിരാജ കളരി അക്കാഡമി ആരംഭിക്കുകയും ചെയ്തു.
12 വർഷമായി 1500ഓളം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ കീഴിൽ തികച്ചും സൗജന്യമായി കളരി പരിശീലനം പൂർത്തിയാക്കി.കഴിഞ്ഞ 12 വർഷമായി ജില്ലാസംസ്ഥാന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി ശ്രീജയൻ ഗുരിക്കളുടെ ശിഷ്യർ വിജയികളാവുന്നു. 2011 മുതൽ 14 കുട്ടികൾക്ക് ഒന്നേകാൽ ലക്ഷം രൂപയുടെ ഖേലോ ഇന്ത്യ സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.
സർവകലാശാല മേളകളിലും വിജയികളാവുന്നത് ശ്രീജയൻ ഗുരിക്കൾ പരിശീലിപ്പിക്കുന്നവരാണ്.ഭാരതീയാർ സർവ്വകലാശാലയിൽ നിന്ന് യോഗയിലും സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സ്‌പോർട്സ് മസാജിലും കളരിപ്പയറ്റ് അസോസിയേഷനിൽ നിന്ന് കളരി മസാജിലും ഡിപ്ലോമകൾ നേടിയിട്ടുണ്ട്.കളരി പരിശീലനത്തിന് പുറമേ പാരമ്പര്യ കളരി മർമ്മ ചികിത്സയും ശ്രീജയൻ ഗുരിക്കൾ നടത്തിവരുന്നു.
ഇന്ത്യൻ കളരിപയറ്റ് ഫെഡറേഷൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി, ടെക്നിക്കൽ കമ്മിറ്റി എന്നിവയിലും അംഗമാണ്.പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ രീതിയിൽ ഉള്ള പരിശീലന പരിപാടിയും നിരവധി സ്‌കൂളുകളിൽ നടത്തിവരുന്നു.
പാല ഗവൺമെന്റ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ സി. കുഞ്ഞിരാമന്റെയും പി.ഇ. ഓമനയുടെയും മകനാണ് പി.ഇ. ശ്രീജയൻ. ഭാര്യ: മിനി. ആറാം ക്ലാസുകാരി ശ്രീലക്ഷ്മിയും നാലാംക്ലാസുകാരി ശ്രീജിത്തും മക്കളാണ്. ഇവരും കളരി പരിശീലിക്കുന്നു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്