Breaking News
അഞ്ചു മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത; ശമ്പളം നൽകുന്നില്ലെങ്കിലും പുതിയ നിയമനം

ഇരിട്ടി: ആറളം ഫാമിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും 5 മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിൽ ധനസഹായം അനുവദിക്കാത്ത സർക്കാർ നിലപാടാണ് 5 മാസവും 4 ദിവസവും ജോലി ചെയ്ത വകയിൽ ദിവസം 31.85 രൂപ വീതം ലഭിച്ച മനുഷ്യത്വരഹിതമായ സാഹചര്യത്തിൽ എത്തിച്ചത്. മുഴുപ്പട്ടിണിയുടെ ഭീഷണിയിലാണ് ഇവിടത്തെ 400 തൊഴിലാളികളും 20 ജീവനക്കാരും. തൊഴിലാളികളിൽ 288 പേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ ആണെന്ന പരിഗണനയും ലഭിച്ചിട്ടില്ല.
ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ശമ്പളം ആണ് മുടങ്ങിയത്. എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ഒരു ഉറപ്പും അധികൃതരുടെ ഭാഗത്ത് നിന്നില്ല. തൊഴിലാളികൾക്ക് ശമ്പളം വിതരണം ചെയ്യാൻ ഗ്രാന്റ് അനുവദിക്കണണെന്ന അപേക്ഷകൾ സർക്കാർ മടക്കിയ സാഹചര്യത്തിൽ കൃഷിവകുപ്പിൽ നിന്നും മറ്റും ആയി ഫാമിൽ ലഭിച്ചതിൽ വീതിച്ചു നൽകിയതാണ് 5000 രൂപ സഹായം. പ്രതിമാസം ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനം നൽകുന്നതിനു 70 ലക്ഷത്തോളം രൂപ വേണം.
പിഎഫ് ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും നൽകാനുണ്ട്. 2019 മുതൽ വിവിധ ഘട്ടങ്ങളിൽ വർധന വരുത്തിയ ശമ്പള കുടിശികയും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. 50000 – 60000 രൂപ ഓരോ തൊഴിലാളിക്കും ഈ വകയിൽ മാത്രം കിട്ടാനുണ്ട്. പിരിഞ്ഞുപോയ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല. ഫാമിലെ 20 ഓളം പ്ലാന്റേഷൻ തൊഴിലാളികളെ ഫാം തൊഴിലാളികളായി അംഗീകരിക്കാനും 55 താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 11 മാസം മുൻപ് ഡയറക്ടർ ബോർഡ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ധനസഹായ അപേക്ഷയുമായി വന്നേക്കരുത്
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പട്ടിക വർഗ വകുപ്പിന്റെ നേതൃത്വത്തിലുള്ള പൊതുമേഖല സ്ഥാപനം ആയാണ് ആറളം ഫാമിങ് കോർപറേഷൻ കേരള ലിമിറ്റഡിന്റെ പ്രവർത്തനം. ഫലത്തിൽ ഇവിടത്തെ തൊഴിലാളികൾ സർക്കാർ ജീവനക്കാർക്കു തുല്യം തന്നെയാണ്. ഇവർക്കുള്ള വേതന വിതരണത്തിൽ ഉൾപ്പെടെ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെങ്കിലും ധനസഹായം അനുവദിക്കില്ലെന്ന നിഷേധാത്മക നിലപാടിലാണ് സർക്കാർ.
നൽകിയ അപേക്ഷകൾ തള്ളി എന്നു മാത്രം അല്ല, ഇനി ഇത്തരം അപേക്ഷ നൽകരുതെന്നും ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിരിക്കുകയാണ്. ഫാം നേരിടുന്ന സാമ്പത്തിക മാന്ദ്യമാണ് ശമ്പളം മുടങ്ങാൻ കാരണം. വിള നഷ്ടവും കാട്ടാന ശല്യവും മൂലം കോടിക്കണക്കിനു രൂപയാണ് ഫാമിന് നഷ്ടം സംഭവിക്കുന്നത്. 5 കോടി രൂപ എങ്കിലും സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിച്ചാലേ പ്രതിസന്ധിയിൽ നിന്ന് ഫാമിന് കര കയറാൻ കഴിയൂ.
ശമ്പളം നൽകുന്നില്ലെങ്കിലും പുതിയ നിയമനം
5 മാസത്തിൽ അധികം ആയി ശമ്പളം മുടങ്ങിയ ഫാമിൽ അടുത്തിടെ 30 തൊഴിലാളികളെ പട്ടിക വർഗ വിഭാഗത്തിൽ നിന്നു നിയമിച്ചു. 10000 രൂപ വീതം മാസ ശമ്പളത്തിൽ 8 ഇന്റേണുകളെയും നിയമിച്ചു. ആറളം ഫാമിൽ ഇടയ്ക്കിടെ ശമ്പളം മുടക്കം പതിവാണെങ്കിലും ഇത്രയും വൈകിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. വിവരാണാതീതമായ നരകയാതനകളാണ് ആദിവാസികൾ ഉൾപ്പെടെ ഉള്ള തൊഴിലാളി കുടുംബങ്ങൾ നേരിടുന്നത്.
തൊഴിലാളികൾ മാസം തോറും ശമ്പളം കിട്ടുമ്പോഴാണ് പലചരക്ക്, നിത്യോപയോഗ സാധനങ്ങൾ വാങ്ങിയ കടയിലെ പറ്റ്, മക്കളുടെ സ്കൂൾ ഫീസ്, സ്കൂളിൽ മക്കളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വാടക തുടങ്ങിയവ എല്ലാം നൽകുന്നത്. ശമ്പളം മുടങ്ങിയതോടെ ഇതെല്ലാം മുടങ്ങി. കച്ചവട സ്ഥാപനങ്ങൾ തങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റാതെ ഇവർക്ക് കടം നൽകുന്നത് നിർത്തിയതോടെ മിക്ക കുടുംബങ്ങൾ അക്ഷരാർഥത്തിൽ പട്ടിണിയിലാണ്.
തോട്ടം കാട് വെട്ടൽ നടന്നത് 8 ശതമാനം സ്ഥലത്ത്
ദൈനംദിന പ്രവർത്തനങ്ങൾ പോലും നടത്താൻ പണം ഇല്ലാതെ പ്രതിസന്ധിയിൽ തുടരുന്ന ഫാമിൽ നേരിയ പ്രതീക്ഷ വരുന്ന കശുവണ്ടി സീസൺ ആണ്. ഇവിടെ കാട് വെട്ടിത്തെളിക്കൽ തീരേണ്ട സമയം ആയി. ഇക്കുറിയുണ്ടായ പ്രത്യേക സാഹചര്യത്തിൽ 618 ഹെക്ടർ കശുവണ്ടി തോട്ടത്തിൽ 50.55 ഹെക്ടർ മാത്രം ആണു കാട് വെട്ടൽ നടന്നത്. ആനകൾക്ക് പുറമേ കടുവ ഭീഷണി കൂടി വന്നതോടെ പണികൾ പ്രതിസന്ധിയിലാണ്. ചെയ്ത ജോലികളുടെ കൂലി നൽകാത്തതും പ്രശ്നം ആണ്.
ജീവനക്കാരുടെയും തൊഴിലാളികളുടെയും വായ്പ അടവ് മുടങ്ങിയ വകയിൽ ആറളം ഫാം ആൻഡ് പബ്ലിക് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് 1 കോടി രൂപ നൽകാനുണ്ട്. ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഏപ്രിൽ മുതൽ വിവിധ സാധന സാമഗ്രികൾ വാങ്ങിയ വകയിൽ 1.25 കോടി രൂപ നൽകാനുണ്ട്. ഫാം വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ വകയിൽ 8 മാസത്തെ പണം കൊടുക്കാനുണ്ട്. ഡിഎ അരിയേർസ്, മെഡിക്കൽ ആനുകൂല്യം എന്നിവ മുടങ്ങിയിട്ട് 8 മാസം മാസം ആയി. 5 മാസം ആയി ഇപിഎഫ് മുടങ്ങിയതും കർശന നടപടിക്ക് കാരണമാകും.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്