Breaking News
വെജ്കോയുടെ വിജയമുദ്ര

കണ്ണൂർ: ഗുണമേന്മയിലും വിലക്കുറവിലും പഴം പച്ചക്കറി വ്യാപാര രംഗത്ത് ഉപഭോക്താക്കൾ വിശ്വാസമുദ്ര പതിപ്പിച്ച സഹകരണ സംരംഭങ്ങളിലൊന്നാണ് കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ വെജ്കോ.
ശുദ്ധവും ജൈവവുമായ പച്ചക്കറികളും പഴവർഗങ്ങളും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുന്ന നഗരത്തിലെ ഏറ്റവും പഴക്കമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണിത്.
തളിപ്പറമ്പ് ആസ്ഥാനമായ റീജണൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ–- ഓപ്പറേറ്റീവ് സൊസെറ്റി 1984 ലാണ് കണ്ണൂരിൽ വെജ്കോ ആരംഭിക്കുന്നത്. വിലക്കയറ്റം പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഇക്കാലത്ത് ഗുണനിലവാരമുള്ള പച്ചക്കറികൾ ഇതര കമ്പോളത്തിൽ ഉള്ളതിനെക്കാൾ വില കുറച്ച് നൽകുന്നു എന്നതാണ് വെജ്കോയെ ഏവർക്കും പ്രിയങ്കരമാക്കുന്നത്.
നഗരത്തിലെ ഗവ. സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലിക്കാർ തന്നെയാണ് സ്ഥിരം ഉപഭോക്താക്കൾ. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിലായി വെജ്കോയുടെ 21 ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നു. 1977 ൽ തളിപ്പറമ്പിൽ ഔട്ട്‌ലെറ്റ് തുടങ്ങുമ്പോൾ തളിപ്പറമ്പ്, കീഴാറ്റൂർ, കൂവോട് ഭാഗങ്ങളിലെ കർഷകർ വിളയിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമാണ് ഇവിടെ വിപണനം ചെയ്തിരുന്നത്.
തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന റിജണൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ–- ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിയുടെ ആസ്ഥാനത്ത് 2020 ൽ സൂപ്പർമാർക്കറ്റും പ്രവർത്തനം തുടങ്ങി. നിലവിൽ കണ്ണൂരിലെ 17 ഉം കാസർകോട്ടെ നാല് ഔട്ട്‌ലെറ്റിലുമായി നിരവധി ജീവനക്കാർ പ്രവർത്തിക്കുന്നു.കൃഷിയിടങ്ങളിലേക്ക് നേരിട്ട് വാഹനവുമായി എത്തി ജീവനക്കാർ ഉൽപ്പന്നങ്ങൾ ശേഖരിക്കും.
വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും ഓർഡർ അനുസരിച്ച് സാധനങ്ങൾ എത്തിക്കും. ഹോം ഡെലിവറിയുമുണ്ട്.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗങ്ങളും ഉപഭോക്താവിന് മിതമായ നിരക്കിൽ നൽകി ഉൽപ്പാദകന് ന്യായവില നൽകാനും സ്ഥിരം വിപണന കേന്ദ്രമൊരുക്കാനുമാണ് ശ്രമിക്കുന്നതെന്ന് സെക്രട്ടറി ടി .കെ സജേഷ് പറഞ്ഞു.സംസ്ഥാന സഹകരണ വകുപ്പിന്റെ മികച്ച മാർക്കറ്റിങ് സഹകരണ സംഘത്തിനുള്ള ഒന്നാം സ്ഥാനം വെജ്കോ രണ്ടുതവണ നേടിയിട്ടുണ്ട്.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്‍. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്