Breaking News
റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകളുടെ എണ്ണമെടുത്തത് ഒരുമാസം!; വന്‍ ജോലിതട്ടിപ്പ്, നഷ്ടമായത് കോടികള്‍

ന്യൂഡല്‍ഹി: ദിവസവും എട്ടുമണിക്കൂര്‍ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍. ‘ജോലി’ വരുന്നതും പോകുന്നതുമായ ട്രെയിനുകളുടെ എണ്ണമെടുക്കല്‍! ഏകദേശം ഒരുമാസമാണ് ജോലിതട്ടിപ്പിനിരയായ 28 തമിഴ്‌നാട് സ്വദേശികള്‍ റെയില്‍വേ സ്റ്റേഷനില്‍ ‘ട്രെയിനിങ്ങിന്റെ’ ഭാഗമായി ട്രെയിനുകളുടെ എണ്ണമെടുത്തത്. എന്നാല്‍ തങ്ങള്‍ ചതിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടപ്പോഴേക്കും ലക്ഷങ്ങളുമായി തട്ടിപ്പുകാര്‍ മുങ്ങിയിരുന്നു.
തമിഴ്‌നാട് സ്വദേശിയും മുന്‍ സൈനികനുമായ എം.സുബ്ബുസാമി ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ പരാതി നല്‍കിയതോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന വന്‍തൊഴില്‍ തട്ടിപ്പ് പുറംലോകമറിയുന്നത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏകദേശം രണ്ടരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍നിന്നുള്ള ഒട്ടേറെ യുവാക്കളാണ് തട്ടിപ്പിനിരയായത്.
തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശിയായ സുബ്ബസാമി നാട്ടുകാരായ യുവാക്കളെ ‘സഹായിക്കാന്‍’ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സര്‍വീസില്‍നിന്ന് വിരമിച്ചതിന് ശേഷം നാട്ടിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് ജോലി കണ്ടെത്താനായി സുബ്ബസാമി പരിശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഡല്‍ഹിയിലെ ഒരു എം.പി.യുടെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് കോയമ്പത്തൂര്‍ സ്വദേശിയായ ശിവരാമനെ പരിചയപ്പെടുന്നത്.
എം.പി.മാരുടെയും മന്ത്രിമാരുടെയും അടുത്തയാളാണെന്ന് അവകാശപ്പെട്ട ഇയാള്‍, റെയില്‍വേയില്‍ ജോലി അവസരമുണ്ടെന്നും നടപടിക്രമങ്ങള്‍ സുഗമമാക്കി നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ജോലി ആവശ്യമുള്ളവരുമായി ഡല്‍ഹിയിലെത്താനും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് മൂന്നുപേരുമായാണ് സുബ്ബസാമി ഡല്‍ഹിയിലേക്ക് പോയത്. ഓരോ ഉദ്യോഗാര്‍ഥിയും സുബ്ബസാമിക്കാണ് പണം നല്‍കിയിരുന്നത്. ഈ പണം നോര്‍ത്തേണ്‍ റെയില്‍വേ ഡെപ്യൂട്ടി ഡയറക്ടറെന്ന് പരിചയപ്പെടുത്തിയ വികാസ് റാണ എന്നയാള്‍ക്ക് കൈമാറുകയായിരുന്നു.
മൂന്നുപേര്‍ക്ക് റെയില്‍വേയില്‍ ജോലി കിട്ടിയെന്ന വാര്‍ത്ത നാട്ടില്‍പരന്നതോടെ 25 പേര്‍ കൂടി ജോലിക്കായി താത്പര്യം പ്രകടിപ്പിച്ചെത്തിയെന്നാണ് സുബ്ബസാമി പറയുന്നത്. ഇവരില്‍നിന്നും തട്ടിപ്പുകാര്‍ പണം വാങ്ങി. ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും രണ്ടുലക്ഷം മുതല്‍ 24 ലക്ഷം രൂപവരെയാണ് തട്ടിപ്പുകാര്‍ ഈടാക്കിയിരുന്നത്. റെയില്‍വേയില്‍ ട്രാവല്‍ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) ട്രാഫിക് അസിസ്റ്റന്റ്, ക്ലാര്‍ക്ക് തുടങ്ങിയ ‘ഒഴിവുകളിലേക്കാണ്’ തട്ടിപ്പുകാര്‍ നിയമനം നടത്തിയത്. ഓരോ ജോലിക്കും ഇവര്‍ ഈടാക്കിയിരുന്ന തുകയും വ്യത്യസ്തമായിരുന്നു.
പണം കൈമാറിയശേഷം ഉദ്യോഗാര്‍ഥികളെയെല്ലാം തട്ടിപ്പുസംഘം വൈദ്യപരിശോധനയ്ക്കായി വിളിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ റെയില്‍വേ സെന്‍ട്രല്‍ ആശുപത്രിയിലേക്കാണ് വൈദ്യപരിശോധനയ്ക്ക് വിളിപ്പിച്ചത്. പിന്നാലെ ശങ്കര്‍ മാര്‍ക്കറ്റിലെ നോര്‍ത്തേണ്‍ റെയില്‍വേ ജൂനിയര്‍ എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍വെച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടത്തി.
തട്ടിപ്പുസംഘത്തിലെ പ്രധാനിയായ വികാസ് റാണയാണ് പണം വാങ്ങിയതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. റെയില്‍വേ ഓഫീസ് കെട്ടിടത്തിന്റെ പുറത്തുവെച്ചാണ് ഇയാള്‍ സംസാരിച്ചതെന്നും ഒരിക്കലും തങ്ങളെ കെട്ടിടത്തിനകത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നും യുവാക്കള്‍ പറയുന്നു.
വൈദ്യപരിശോധനയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുമെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ട്രെയിനിങ്ങിന് ചേരാനുള്ള ഉത്തരവും തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റുരേഖകളും നല്‍കിയത്. ഇതനുസരിച്ചാണ് 28 പേരും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനുകളുടെ എണ്ണമെടുത്തത്.
തസ്തികകള്‍ പലതാണെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്കെല്ലാം ലഭിച്ച ട്രെയിനിങ് ഒന്നായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ എത്തിച്ചേരുന്നതിന്റെയും പുറപ്പെടുന്നതിന്റെയും സമയം രേഖപ്പെടുത്തുക, കോച്ചുകളുടെ എണ്ണം രേഖപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഒരുമാസത്തെ ട്രെയിനിങ്.
ദിവസവും എട്ടുമണിക്കൂര്‍ നേരം റെയില്‍വേ സ്റ്റേഷനിലെ പല പ്ലാറ്റ്‌ഫോമുകളിലായാണ് ഇവര്‍ പരിശീലനകാലയളവില്‍ ‘ജോലിചെയ്തത്’. ഏകദേശം ഒരുമാസത്തോളം ഇത്തരത്തിലുള്ള ട്രെയിനിങ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ തങ്ങള്‍ക്ക് ലഭിച്ച നിയമന ഉത്തരവുകളും മറ്റും വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പിനിരയായ കാര്യം യുവാക്കള്‍ തിരിച്ചറിഞ്ഞത്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്