ഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യഹര്‍ജയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്

Share our post

കൊച്ചി: ഐ.എസ്ആ.ര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരേ മറ്റുനടപടികള്‍ പാടില്ലെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ ഈ മാസം 15-നാണ് പ്രത്യേക സിറ്റിംഗ് നടക്കുക. ജാമ്യഹര്‍ജിയില്‍ അന്ന് ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കാം. ഉത്തരവിനെ ആശ്രയിച്ചായിരിക്കും സി.ബി.ഐയുടെ തുടര്‍നടപടികള്‍. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സി.ബി.ഐ നീങ്ങിയേക്കും.

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ നേരത്തെ സുപ്രീംകോടതിയില്‍ പോയ സി.ബി.ഐ, കോടതിയില്‍ ചൂണ്ടിക്കാണിച്ചത് കേസിന്റെ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡയില്‍ വേണമെന്നുമാണ്. ഇക്കാര്യം തന്നെയായിരിക്കും സിബിഐ ഹൈക്കോടതിയിലും ഉന്നയിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!