Connect with us

Breaking News

കഞ്ചാവ് വിൽപനയ്ക്കെതിരെയുള്ള പ്രവർത്തനം വിരോധമായി; തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ റിമാൻഡ് റിപ്പോർട്ട്

Published

on

Share our post

തലശ്ശേരി : കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിക്കുന്നതിലുള്ള വിരോധമാണ് തലശ്ശേരി ഇരട്ടക്കൊലപാതകത്തിനു കാരണമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷബിലും ബന്ധുക്കളും കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിച്ചിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഷബിലിനെ നിട്ടൂർ ചിറമ്മലിൽ രണ്ടാം പ്രതി ജാക്സൺ വിൻസൺ അടിച്ചു പരുക്കേൽപിച്ചു.

തുടർന്ന് ഷബിലിനെ സഹകരണ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തു. കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യണമെന്ന ലക്ഷ്യത്തോടെ ഒന്നു മുതൽ 5 വരെ പ്രതികൾ ആയുധവുമായി സംഘം ചേർന്ന് ഒന്നാം പ്രതി പാറായി ബാബുവിന്റെ ഓട്ടോറിക്ഷയിൽ ഗൂഢാലോചന നടത്തി.
ഓട്ടോറിക്ഷയിൽ സഹകരണ ആസ്പത്രിക്ക് മുൻപിലെത്തിയ പാറായി ബാബു, ആസ്പത്രിയിൽ എത്തി ഷബിലിന്റെ കൂടെ ഉണ്ടായിരുന്ന ഉപ്പ ഷമീറിനെയും ഭാര്യാസഹോദരനായ ഖാലിദിനെയും ബന്ധുവായ ഷാനിബിനെയും പ്രശ്നം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയി.

ഓട്ടോറിക്ഷയുടെ അടുത്തെത്തിയപ്പോൾ പാറായി ബാബു ഓട്ടോയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് എല്ലാറ്റിനെയും കൊല്ലുമെടാ എന്നു പറഞ്ഞു ഷാനിബിന്റെ നെഞ്ചിൽ കുത്തി. തുടർന്ന് ഷമീറിനെയും ഖാലിദിനെയും കുത്തി.ഖാലിദിന് കഴുത്തിലേറ്റ കുത്തു കാരണം ‍ രക്തക്കുഴലുകൾ മുറിഞ്ഞു രക്തം ആന്തരികാവയവങ്ങളിൽ ഇറങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി റിപ്പോർട്ടിലുണ്ട്. പ്രതികളുടെയോ കൊല്ലപ്പെട്ടവരുടെയോ രാഷ്ട്രീയ ബന്ധം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഓട്ടോറിക്ഷയിൽ സഹകരണ ആശുപത്രിക്ക് മുൻപിലെത്തിയ പാറായി ബാബു, ആസ്പത്രിയിൽ എത്തി ഷബിലിന്റെ കൂടെ ഉണ്ടായിരുന്ന ഉപ്പ ഷമീറിനെയും ഭാര്യാസഹോദരനായ ഖാലിദിനെയും ബന്ധുവായ ഷാനിബിനെയും പ്രശ്നം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയി. ഓട്ടോറിക്ഷയുടെ അടുത്തെത്തിയപ്പോൾ പാറായി ബാബു ഓട്ടോയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് എല്ലാറ്റിനെയും കൊല്ലുമെടാ എന്നു പറഞ്ഞു ഷാനിബിന്റെ നെഞ്ചിൽ കുത്തി. തുടർന്ന് ഷമീറിനെയും ഖാലിദിനെയും കുത്തി.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!