Connect with us

Breaking News

ഹോട്ടലുകളിൽ പരിശോധന; അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടിസ്

Published

on

Share our post

ഇരിട്ടി:  മേഖലയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ശുചിത്വ നിർദേശങ്ങൾ പാലിക്കാത്തതിന്  അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഇരിട്ടി നഗരസഭ പരിധിയിലെ ചാവശ്ശേരി, 19–ാം മൈൽ, നരയൻപാറ എന്നിവിടങ്ങളിലും അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ ടൗണുകളിലും ആണ് ‘ഹെൽത്തി കേരള’ പരിപാടിയുടെ ഭാഗമായി ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറി, കേറ്ററിങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു.

ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ പി.ജി.രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ ഇ.മനോജ്, ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.കുഞ്ഞിരാമൻ, ജെഎച്ച്ഐമാരായ ഷിബുമോൻ, അജയകുമാർ, പി.ശാലിനി, ധന്യ എന്നിവരുടെ നേതൃത്വത്തിൽ ചാവശ്ശേരി, 19 –ാം മൈൽ, നരയംപാറ എന്നിവിടങ്ങളിലായി 21 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മിക്ക സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷാ പരിശോധന കാർഡ് ഇല്ലെന്ന് കണ്ടെത്തി. 19–ാം മൈൽ, ചാവശ്ശേരി എന്നിവിടങ്ങളിൽ ഉള്ള 3 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.

അയ്യൻകുന്നിൽ നടത്തിയ പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി.രാജേഷ്, യു.ഷാജി, ജെഎച്ച്ഐമാരായ സന്തോഷ് കുമാർ, നീതു, ശ്രുതി, അരുൺ ദേവ് എന്നിവർ നേതൃത്വം നൽകി. 2 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പഴകിയ ഭക്ഷണം പിടികൂടുകയും ശുചിത്വ നിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുകയും ചെയ്തതിനാൽ പരിശോധനകൾ തുടരാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.

∙ ഹെൽത്തി കേരള ക്യാംപെയ്നിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. രണ്ട് ഹോട്ടലുകൾക്ക് നോട്ടിസ് നൽകി. ഹെൽത്ത് ഇൻസ്െപക്ടർ ടി.എ.ജെയ്സൺ, ജെഎച്ച്ഐ മാരായ ടി.എ.ഷാഹിന, എം.പി.ഭാഗ്യശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
∙ ഹെൽത്തി കേരള ക്യാംപെയ്നിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടിസ് നൽകി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടി കൂടി നശിപ്പിച്ചു. പി.വി.ജയകൃഷ്ണൻ, പി.ഗോപാലകൃഷ്ണൻ, കെ.വിനു, എ.ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!