Connect with us

Breaking News

ഡിജിറ്റൽ രൂപ ഇന്നുമുതൽ; അവതരിപ്പിക്കുന്നത് ഹോൾസെയിൽ ആവശ്യങ്ങൾക്കുള്ള ഡിജിറ്റൽ രൂപ

Published

on

Share our post

മുംബൈ: റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ (സി.ബി.ഡി.സി.) ഡിജിറ്റൽ രൂപയുടെ പരീക്ഷണത്തിന് ചൊവ്വാഴ്ച തുടക്കം. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോൾസെയിൽ സംവിധാനമായ സി.ബി.ഡി.സി.-ഡബ്ല്യു. ആണ് പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്നിന് അവതരിപ്പിക്കുന്നതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ദ്വിതീയ വിപണിയിലെ സർക്കാർ കടപ്പത്ര ഇടപാടുകൾക്ക് ഉപയോഗിച്ചുകൊണ്ടാവും തുടക്കമെന്നും ആർ.ബി.ഐ. വ്യക്തമാക്കി. പരീക്ഷണത്തിലെ സ്ഥിതി വിലയിരുത്തി ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കും വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾക്കും ഘട്ടംഘട്ടമായി ഇതു പ്രാബല്യത്തിൽ കൊണ്ടുവരും.

ഡിജിറ്റൽ രൂപ വരുന്നതോടെ ബാങ്കുകളുടെ പരസ്പരമുള്ള ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് റിസർവ് ബാങ്ക് അഭിപ്രായപ്പെടുന്നത്. ഇടപാടു പൂർത്തിയാക്കുന്നതിനുള്ള ചെലവു കുറയും. ഒരു മാസത്തിനകം പൊതുവായ ഉപയോഗങ്ങൾക്കുള്ള സി.ബി.ഡി.സി. റീട്ടെയിലും (സി.ബി.ഡി.സി. – ആർ.) പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കും. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും ഉൾപ്പെടുന്ന നിശ്ചിത ഗ്രൂപ്പിലായിരിക്കും ഇത് അവതരിപ്പിക്കുക. ഒക്ടോബർ ആദ്യമാണ് റിസർവ് ബാങ്ക് ഡിജിറ്റൽ രൂപയുടെ ആശയം സംബന്ധിച്ച് വ്യക്തത വരുത്തിയത്.

ബാങ്കുകൾ ഇവ

ഒമ്പതു ബാങ്കുകളാണ് തുടക്കത്തിൽ പരീക്ഷണപദ്ധതിയിലുള്ളത്. പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്, എച്ച്.എസ്.ബി.സി. എന്നിവയാണവ.

എന്താണ് ഡിജിറ്റൽ രൂപ…?
: നിലവിലുള്ള കറൻസി നോട്ടുകൾക്കൊപ്പം പുതിയ വിനിമയ സംവിധാനം ശക്തിപ്പെടുത്തുകയാണ് ഡിജിറ്റൽ രൂപയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ കറൻസിനോട്ടുകളുടെ ഡിജിറ്റൽ രൂപമായിരിക്കുമിത്. വിനിമയ മാധ്യമമെന്ന നിലയിൽ കറൻസി നോട്ടുകളുടെ എല്ലാ സവിശേഷതകളും ഡിജിറ്റൽ രൂപയ്ക്കുമുണ്ടാകും. കറൻസി നോട്ടുകളുടെ രീതിയിൽ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമ പിൻബലവുമുണ്ടാകും. കറൻസിനോട്ടുകളായി എപ്പോൾ വേണമെങ്കിലും മാറ്റിയെടുക്കാം. ഇതു സൂക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ലെന്നും ആർ.ബി.ഐ. പറയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രിക്കുന്നതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിനും പേമെന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഡിജിറ്റൽ രൂപയിലൂടെ ലക്ഷ്യമിടുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!