Connect with us

Breaking News

ആ സംവിധായിക എന്റെ ജീവിതം ഇല്ലാതാക്കി, ഇനിയൊരാള്‍ക്കും ഈ ഗതി വരരുത്-യുവതി

Published

on

Share our post

കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കിയത്. തൊട്ടുപിന്നാലെ മലപ്പുറം സ്വദേശിയായ ഒരു യുവതിയും സമാനമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

വെബ്സീരിസില്‍ അഭിനയിച്ചതോടെ ജീവിതം തകര്‍ന്നുവെന്നും സംവിധായികയുടെ ചതിയില്‍ ആരും വീഴരുതെന്നും യുവതി പറയുന്നു. ഒ.ടി.ടി. പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ യുവതി നേരത്തെ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. സീരിയലില്‍ അഭിനയിക്കാനെത്തിയ തന്നെ നിര്‍ബന്ധിച്ച് അശ്ലീല വെബ്സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്ന് യുവതി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

യുവതിയുടെ വാക്കുകള്‍

മലപ്പുറത്തെ ഒരു പാവപ്പെട്ട കുടുംബത്തിലെ വീട്ടമ്മയായിരുന്നു ഞാന്‍. ഒന്നാം ക്ലാസു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അമ്മ ജോലിയെടുത്താണ് ഞങ്ങള്‍ ഏഴ് മക്കളെ നോക്കിയത്. സ്വന്തമായി വീടൊന്നും ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഭക്ഷണത്തിന് പോലും പലപ്പോഴും ഗതിയില്ലായിരുന്നു. നാല് മക്കളും ഭര്‍ത്താവുമൊത്ത് കുഴപ്പമില്ലാതെ ജീവിച്ചു പോകുകയായിരുന്നു. അതിനിടയിലാണ് സീരിയലില്‍ നായികയായി അവസരം തരാം എന്ന് പറഞ്ഞ് വിളിച്ചത്. സിനിമാ-സീരിയല്‍ ഫീല്‍ഡിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഞാന്‍ വളരെ സന്തോഷത്തിലാണ് അഭിനയിക്കാന്‍ ചെന്നത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് ചതി മനസ്സിലാകുന്നത്. അപ്പോഴേക്കും കരാറില്‍ ഒപ്പിട്ടിരുന്നു.

അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാതെ ഞാന്‍ സെറ്റില്‍ വച്ച് കരഞ്ഞു. ”നീ ഇവിടെ കിടന്ന് മോങ്ങേണ്ട, ആരും കേള്‍ക്കില്ല. അഥവാ ഇട്ടിട്ടുപോകുന്നുവെങ്കില്‍ ഏഴ് ലക്ഷം രൂപ മേശപ്പുറത്ത് വയ്ക്കണം” എന്നാണ് സംവിധായിക എന്നോട് പറഞ്ഞത്. ഒരു ഒറ്റപ്പെട്ട സ്ഥലത്തുവച്ചായിരുന്നു ഷൂട്ടിങ്. അവിടെ മുഴുവന്‍ അവരുടെ ആളുകളായിരുന്നു. കരാര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അവരുടെ വഴിയ്ക്ക് എല്ലാ കാര്യങ്ങളും കൊണ്ടുവന്നത്.

നിവൃത്തിയില്ലാതെ ഞാന്‍ അഭിനയിക്കുകയായിരുന്നു. അവര്‍ക്കെതിരേ ഒട്ടേറെ പരാതികള്‍ പല പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യമായ നിയമനടപടികളൊന്നും സ്വീകരിക്കുന്നില്ല. ഒരു ഗതിയുമില്ലാതെയാണ് ഞാന്‍ പരസ്യമായി രംഗത്ത് വന്നത്. അവര്‍ക്ക് രാഷ്ട്രീയത്തിലും ഉന്നതങ്ങളിലും പിടിപാടുണ്ട്. അതുകൊണ്ടു തന്നെ എന്നെപ്പോലെ യാതൊരു നിവൃത്തിയുമില്ലാത്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഗൗരവകരമായി എടുക്കുന്നില്ല.

ഈ സീരീസ് ഇറങ്ങിയതോടെ സമൂഹത്തില്‍ ഒറ്റപ്പെട്ടു. ജീവിതം തന്നെ ഇല്ലാതായി. എന്റെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളിലെല്ലാം പോകേണ്ടതാണ്. പക്ഷേ ഇന്ന് താമസിക്കാന്‍ ഒരു വീടുപോലുമില്ല. റെയില്‍ വേ സ്‌റ്റേഷനിലാണ് കുറച്ച് ദിവസം കിടന്നത്. ഇപ്പോള്‍ ഒരു നല്ല മനുഷ്യന്‍ അയാളുടെ വീട്ടിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ അധികം ദിവസം അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനാകില്ല. എനിക്ക് സംഭവിച്ചത് തെറ്റാണെന്നും അബദ്ധമാണെന്നും അറിയാം. പക്ഷേ ഇനി ഒരാള്‍ക്കും ഈ ഗതി വരരുത്. അതുകൊണ്ടാണ് പൊതുസമൂഹത്തോട് ഇതെല്ലാം വിളിച്ച് പറയുന്നത്- യുവതി പറഞ്ഞു.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!